കടയ്ക്കൽ: കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷനിലെ കലുങ്ക് പുനർനിർമ്മാണത്തിനായി പാരിപ്പളളി മടത്തറ (കടയ്ക്കൽ മുതൽ പാങ്ങലുകാട്) റോഡിൽ കടയ്ക്കൽ ചന്തമുക്ക് ജംഗ്ഷൻ മുതൽ സീഡ്‌ഫാം ജംഗ്ഷൻ വരെയുള്ള ഭാഗത്ത് 07-07-2025 മുതൽ ഒരു മാസത്തേക്ക് ഗതാഗത നിരോധനം ഏർപ്പെടുത്തിയിരിക്കുന്നു. മടത്തറയിൽ നിന്ന് കടയ്ക്കലിലേയ്ക്ക് വരുന്ന വാഹനങ്ങൾ കടയ്ക്കൽ സീഡ്ഫാം ജംഗ്ഷനിൽ നിന്ന് തിരിഞ്ഞ് അഞ്ച്‌മുക്ക് വഴി കടയ്ക്കൽ ഠൗണിലേയ്ക്ക് എത്തിച്ചേരേണ്ടതും കടയ്ക്കലിൽ നിന്ന് മടത്തറയിലേയ്ക്ക് പോകുന്ന വാഹനങ്ങൾ ആൽത്തറമൂട് – ചിങ്ങേലി വഴിയും പോകേണ്ടതാണ്.
kadakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kadakkal എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
kadakkal
local
ഇന്ന് (ജൂൺ 12) വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. വീട് വിട്ട് പുറപ്പെട്ടതിന് ശേഷം തിരികെ എത്താതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു. അഭിജിത്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. കടയ്ക്കൽ പോലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
കടയ്ക്കലിൽ 15കാരൻ കാണാതായി; പൊലീസ് അന്വേഷണം തുടങ്ങി
കടയ്ക്കൽ: കൊല്ലം ജില്ലയിലെ കടയ്ക്കലിൽ നിന്നും 15 കാരനായ വിദ്യാർത്ഥിയെ കാണാതായ സംഭവത്തിൽ പൊലീസ് അന്വേഷണം തുടങ്ങി.
ചായ്ക്കോട് പോയ്കയിൽ "അജിതാ ഭവനം" എന്ന വീട്ടിലാണ് കാണാതായ അജിത്തിന്റെ മകൻ അഭിജിത്ത് എ താമസിച്ചിരുന്നത്. ചിങ്ങേലി ഗവൺമെന്റ് ഹയർ സെക്കൻഡറി സ്കൂളിലെ പത്താം ക്ലാസ് വിദ്യാർത്ഥിയാണ് അഭിജിത്ത്. ഇന്ന് (ജൂൺ 12) വൈകുന്നേരം മുതലാണ് ഇയാളെ കാണാതായത്. വീട് വിട്ട് പുറപ്പെട്ടതിന് ശേഷം തിരികെ എത്താതെ വന്നതിനെ തുടർന്ന് മാതാപിതാക്കൾ കടയ്ക്കൽ പോലീസിനെ സമീപിക്കുകയായിരുന്നു. അഭിജിത്തിനെ കുറിച്ച് എന്തെങ്കിലും വിവരം ലഭിക്കുന്നവർ ഉടൻ സമീപത്തെ പോലീസ് സ്റ്റേഷനിൽ അറിയിക്കണമെന്ന് അധികൃതർ അഭ്യർത്ഥിച്ചിട്ടുണ്ട്. കടയ്ക്കൽ പോലീസ് ഉദ്യോഗസ്ഥർ കേസെടുത്ത് അന്വേഷണം ആരംഭിച്ചിട്ടുണ്ട്.
kadakkal
local
മദ്യലഹരിയിൽ ബസ് ഓടിച്ചു; കടയ്ക്കലിൽ ഡ്രൈവർ അറസ്റ്റിൽ
കടയ്ക്കൽ: മദ്യ ലഹരിയിൽ സ്വകാര്യ ബസ് ഓടിക്കുന്നതിനിടയിൽ ഡ്രൈവറെ പോലീസ് പിടികൂടി.കല്ലറ- കടയ്ക്കൽ - അഞ്ചൽ റൂട്ടിലോടുന്ന സ്വകാര്യ ബസിലെ ഡ്രൈവർ മതിര, തെറ്റിമുക്ക്, ലീല മന്ദിരത്തിൽ അജയകൃഷ്ണനാണ് പിടിയിലായത്. മദ്യ ലഹരിയിലാണ് ഡ്രൈവർ ബസ് ഓടിക്കുന്നതെന്ന് യാത്രക്കാർ പോലീസിൽ വിളിച്ചറിയിച്ചിരുന്നു.
ഇതേ തുടർന്ന് തിങ്കളാഴ്ച രാവിലെ 10.30 ന് കല്ലറയിൽ നിന്നും കടയ്ക്കൽ എത്തിയ ബസ് കടയ്ക്കൽ ബസ്റ്റാൻഡിന് സമീപത്ത് തടഞ്ഞ് പരിശോധിക്കുകയായിരുന്നു. അജയകൃഷ്ണൻ മദ്യലഹരിയിലാണെന്ന് കണ്ടെത്തിയതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ വൈദ്യ പരിശോധനക്കും വിധേയമാക്കി. പരിശോധനയിലും ഡ്രൈവർ മദ്യപിച്ചിട്ടുണ്ടെന്ന് കണ്ടെത്തുകയായിരുന്നു. ഡ്രൈവർക്കെതിരെ മദ്യപിച്ച് വാഹനം ഓടിച്ചതിന് കടയ്ക്കൽ പോലീസ് കേസെടുത്തു. ബസ് പോലീസ് കസ്റ്റഡിയിലാണ്.
kadakkal
local
കടയ്ക്കലിൽ 44കാരൻ മരിച്ചത് പേവിഷബാധയെ തുടർന്നെന്ന് സ്ഥിരീകരണം
കടയ്ക്കൽ: പേവിഷബാധയെത്തുടർന്ന് 44കാരൻ ബൈജു മരണപ്പെട്ടതായി ആരോഗ്യവകുപ്പ് സ്ഥിരീകരിച്ചു. കടയ്ക്കൽ കുറ്റിക്കാട് പാറയിൽ വീട്ടിൽ ബൈജു ആണ് ചൊവ്വാഴ്ച രാത്രി മരണപ്പെട്ടത്. ചൊവ്വാഴ്ച പകൽ ബൈജുവിന് ശ്വാസതടസ്സവും മറ്റു അസ്വസ്ഥതകളും അനുഭവപ്പെട്ടതിനെ തുടർന്ന് കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ എത്തിച്ചിരുന്നു. ഡോക്ടർമാർ പാരിപ്പള്ളി മെഡിക്കൽ കോളജിലേക്ക് മാറ്റാൻ നിർദേശിച്ചെങ്കിലും ബൈജു അതിന് തയ്യാറായില്ല.
രാത്രിയോടെ വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും വീണ്ടും കടയ്ക്കൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിശോധനാഫലത്തിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് അധിക ജാഗ്രത നിർദേശിച്ചത്.
ബൈജു മരിച്ച ദിവസം ഡോക്ടർ സംശയമുന്നയിച്ചതിനെ തുടർന്ന് സമ്പർക്കമുണ്ടായ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മുൻകരുതൽ എന്ന നിലയിൽ പേവിഷ ബാധക്കെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ എടുത്തിരുന്നു. ഇക്കാലയളവിൽ ബൈജുവുമായി ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
രാത്രിയോടെ വീണ്ടും ശ്വാസതടസ്സം ഉണ്ടാവുകയും വീണ്ടും കടയ്ക്കൽ ആശുപത്രിയിൽ എത്തിക്കുകയും ചെയ്തു, എന്നാൽ ജീവൻ രക്ഷിക്കാനായില്ല. പോലീസ് നടപടികൾ പൂർത്തിയാക്കിയ ശേഷം മൃതദേഹം പാരിപ്പള്ളി മെഡിക്കൽ കോളജിൽ പോസ്റ്റ്മോർട്ടത്തിന് ശേഷം ബന്ധുക്കൾക്ക് വിട്ടുനൽകി. പരിശോധനാഫലത്തിൽ പേവിഷബാധ സ്ഥിരീകരിച്ചതോടെയാണ് ആരോഗ്യ വകുപ്പ് അധിക ജാഗ്രത നിർദേശിച്ചത്.
ബൈജു മരിച്ച ദിവസം ഡോക്ടർ സംശയമുന്നയിച്ചതിനെ തുടർന്ന് സമ്പർക്കമുണ്ടായ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ ഡ്യൂട്ടിയിലുണ്ടായിരുന്ന ജീവനക്കാർ മുൻകരുതൽ എന്ന നിലയിൽ പേവിഷ ബാധക്കെതിരെയുള്ള ആദ്യ ഡോസ് വാക്സിൻ എടുത്തിരുന്നു. ഇക്കാലയളവിൽ ബൈജുവുമായി ഇടപഴകിയിട്ടുള്ളവർ അടിയന്തരമായി വാക്സിൻ എടുക്കണമെന്ന് ആരോഗ്യവകുപ്പ് നിർദേശിച്ചു.
kadakkal
local
കടയ്ക്കലിൽ ഇരുചക്രവാഹനങ്ങൾ തമ്മിൽ കൂട്ടിയിടിച്ച് ഒരാൾ മരിച്ചു
കടയ്ക്കൽ: കടയ്ക്കൽ തൃക്കണ്ണാപുരം ഷെമ മൻസിലിൽ അൽത്താഫ് (21) ആണ് മരിച്ചത്. ഇന്ന് രാത്രി 8 മണിയ്ക്ക് കോട്ടപ്പുറം പുളിമൂട് ജംഗ്ഷനിൽ വച്ചാണ് അപകടം ഉണ്ടായത്. പുളിമൂട് സ്വദേശി കാർത്തികയിൽ സോമൻ ആൽത്തറമൂട് ഭാഗത്തുനിന്നും സ്വന്തം വീടിലേയ്ക്ക് കയറുന്ന സമയത്ത് കോട്ടപ്പുറം ഭാഗത്തുനിന്നും വന്ന അൽത്താഫിൻ്റെ ബൈക്കുമായി കൂട്ടി ഇടിക്കുകയായിരുന്നു.
റോഡിൽ കിടന്ന ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അൽത്താഫ് മരണപ്പെട്ടത്. സരമായി പരിക്കേറ്റ സോമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. തൃക്കണ്ണാപുരം ഷൈമ മനസിലിൽ ജലീലിന്റെയും, ഷൈമയുടെയും മകനാണ് മരണപ്പെട്ട അൽത്താഫ്, കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
റോഡിൽ കിടന്ന ഇരുവരേയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. അവിടെവച്ചാണ് അൽത്താഫ് മരണപ്പെട്ടത്. സരമായി പരിക്കേറ്റ സോമനെ മെഡിക്കൽ കോളേജ് ആശുപത്രിയിലേയ്ക്ക് കൊണ്ടുപോയി. തൃക്കണ്ണാപുരം ഷൈമ മനസിലിൽ ജലീലിന്റെയും, ഷൈമയുടെയും മകനാണ് മരണപ്പെട്ട അൽത്താഫ്, കടയ്ക്കൽ പോലീസ് മേൽ നടപടികൾ സ്വീകരിച്ചു.
kadakkal
local
വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,
ബാങ്ക് മുൻ സെക്രട്ടറി പി അശോകൻ,ജില്ലാ രജിസ്ട്രാർ അബ്ദുൽ ഹലിം,ഡി സി സി അംഗം എ താജുദീൻ, ഹോസ്പിറ്റൽ ഗവേർണിംഗ് ബോഡി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ, ആർ ലത,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. മുൻ ബാങ്ക് സെക്രട്ടറി പി. അശോകനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് സെക്രട്ടറി ജ്യോതി നന്ദി പറഞ്ഞു.
വിഷൻ 2035: കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക്, നാടിന് പ്രതീക്ഷയുടെ ദിശ
കടയ്ക്കൽ: ആരോഗ്യരംഗത്ത് ഗ്രാമത്തിന് പ്രതീക്ഷയുടെ പുതിയ കനലായി കിംസാറ്റ് ഹോസ്പിറ്റൽ മൂന്നാം വർഷത്തിലേക്ക് കാൽവെച്ചപ്പോൾ, 'Vision 2035' എന്ന ദീർഘദർശി പദ്ധതി ഇന്നലെ ഉദ്ഘാടനം ചെയ്തു. ചടങ്ങ് ഹോൺ. മന്ത്രി ജെ. ചിഞ്ചു റാണി നിർവ്വഹിച്ചു. കടയ്ക്കൽ സർവീസ് സഹകരണ ബാങ്ക് പ്രസിഡന്റ് ഡോ. വി മിഥുൻ അധ്യക്ഷത വഹിച്ചു.
വിഷൻ 2035 കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ അവതരിപ്പിച്ചു. മുൻമന്ത്രി മുല്ലക്കര രത്നാകരൻ, സി പി ഐ ജില്ലാ എക്‌സിക്യുട്ടീവ് അംഗം എസ് ബുഹാരി,ബ്ലോക്ക് പ്രസിഡന്റ് ലതിക വിദ്യാധരൻ, കുമ്മിൾ പഞ്ചായത്ത് പ്രസിഡന്റ് കൃഷ്ണപിള്ള,ബാങ്ക് വൈസ് പ്രസിഡന്റ് പി പ്രതാപൻ,
ബാങ്ക് മുൻ സെക്രട്ടറി പി അശോകൻ,ജില്ലാ രജിസ്ട്രാർ അബ്ദുൽ ഹലിം,ഡി സി സി അംഗം എ താജുദീൻ, ഹോസ്പിറ്റൽ ഗവേർണിംഗ് ബോഡി അംഗങ്ങളായ എൻ ആർ അനിൽ, ഷിബു കടയ്ക്കൽ, ആർ ലത,ബാങ്ക് ഭരണ സമിതി അംഗങ്ങൾ, സഹകാരികൾ, ജീവനക്കാർ, പൊതു ജനങ്ങൾ എന്നിവർ പങ്കെടുത്തു. മുൻ ബാങ്ക് സെക്രട്ടറി പി. അശോകനെ മന്ത്രി ഉപഹാരം നൽകി ആദരിച്ചു. ബാങ്ക് സെക്രട്ടറി ജ്യോതി നന്ദി പറഞ്ഞു.
kadakkal
local
'ശുചിത്വ സമൃദ്ധി വിദ്യാലയം' അവാർഡിൽ രണ്ടാം സ്ഥാനം കടയ്ക്കൽ ടൗൺ എൽ.പി.എസ്
കടയ്ക്കൽ: ശുചിത്വ മിഷൻ സംഘടിപ്പിച്ച ‘ശുചിത്വ സമൃദ്ധി വിദ്യാലയം 2024-25’ ജില്ലാതല മത്സരത്തിൽ കടയ്ക്കൽ ഗവ: ടൗൺ എൽ പി എസ് കൊല്ലം ജില്ലയിൽ രണ്ടാം സ്ഥാനം നേടി. ചടങ്ങ് ഇന്ന് കൊല്ലം കളക്ട്രേറ്റിൽ വച്ച് നടന്നു. അവാർഡ് ജില്ലാ പഞ്ചായത്ത് പ്രസിഡന്റ് ഡോ. പി. കെ. ഗോപൻ, ജില്ലാ കളക്ടർ എൻ. ദേവീദാസ് എന്നിവരുടെ കൈയ്യിൽ നിന്ന് സ്കൂൾ അധികൃതർ ഏറ്റുവാങ്ങി.
kadakkal
local
മിഷനോടുള്ള മാജിക്ക്; കടയ്ക്കലിൽ ലഹരിവിരുദ്ധ മായാജാലം ശ്രദ്ധേയം
കടയ്ക്കൽ: സ്കൂൾ ഓഫ് മാജിക് നടപ്പിലാക്കുന്ന 'മാജിക് വിത്ത് എ മിഷൻ' മായാജാല പരമ്പരയുടെ ഭാഗമായ ലഹരിവിരുദ്ധ ഇന്ദ്രജാല പരിപാടി കടയ്ക്കലിൽ ശ്രദ്ധേയമായി. പരിപാടിയിൽ സാമൂഹ്യ നീതിവകുപ്പ് ഡയറക്ടർ ഡോ. അരുൺ എസ്. നായർ (IAS), കേരളം പോലീസ് ഡിസ്ട്രിക്ട് ആന്റി-നാർക്കോട്ടിക് സ്പെഷ്യൽ ആക്ഷൻ ഫോഴ്സ് S.I ശ്രീ. ജ്യോതിഷ് ചിറവൂർ എന്നിവർ പങ്കുചേർന്നു.
സമൂഹത്തെ ലഹരിവിമുക്തമാക്കുന്നതിനായുള്ള ശ്രമങ്ങളുടെ ഭാഗമായാണ് പരിപാടി സംഘടിപ്പിച്ചത്. മാജിക്കിലൂടെ സാമൂഹിക ബോധവത്കരണം എന്ന മാതൃകാപരമായ പദ്ധതിയുടെ ഭാഗമായാണ് കുട്ടികളിലും പൊതുജനങ്ങളിലും ലഹരിക്കെതിരെ ജനചേതനയുയർത്താൻ ലക്ഷ്യമിട്ടുകൊണ്ടുള്ള ഈ പരിപാടി.
anchal
chithara
kadakkal
Kulathupuzha
local
Punalur
സാധാരണ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ താഴെപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 0475-2227788, 9446009206
അതോടൊപ്പം, വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ അതു അതായ സെക്ഷൻ ഓഫീസിൽ നേരിട്ട് അറിയിക്കേണ്ടതാണെന്നും, സെക്ഷൻ ഓഫീസിൽ ഫോൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുകളിൽ നൽകിയ മൊബൈൽ നമ്പറുകളിൽ വിളിക്കാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഇതുകൂടാതെ, കെഎസ്ഇബിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ 9496001912 ലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
ഇലക്ട്രിക്കൽ ഡിവിഷൻ അറിയിപ്പ്
കടയ്ക്കൽ: പുനലൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിൽ കനത്ത മഴയും കാറ്റും എന്നിവയെ തുടർന്ന് രൂപപ്പെടുന്ന അപകടകരമായ വൈദ്യുതി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ സെക്ഷനുകൾക്ക് പ്രത്യേക ഹെൽപ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങൾ താഴെപ്പറയുന്ന നമ്പറുകളിൽ തികച്ചും അടിയന്തരമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു:
പുനലൂർ, കരവാളൂർ, തെന്മല – 9446009255
അഞ്ചൽ ഈസ്റ്റ്, അഞ്ചൽ വെസ്റ്റ്, കരുകോൺ, കുളത്തുപ്പുഴ – 9446009233
കടയ്ക്കൽ, ചിതറ – 9446009222
പത്തനാപുരം, പിറവന്തൂർ, വിളക്കുടി – 9446009244
സാധാരണ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ താഴെപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 0475-2227788, 9446009206
അതോടൊപ്പം, വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ അതു അതായ സെക്ഷൻ ഓഫീസിൽ നേരിട്ട് അറിയിക്കേണ്ടതാണെന്നും, സെക്ഷൻ ഓഫീസിൽ ഫോൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുകളിൽ നൽകിയ മൊബൈൽ നമ്പറുകളിൽ വിളിക്കാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഇതുകൂടാതെ, കെഎസ്ഇബിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ 9496001912 ലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.
kadakkal
local
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് വഴി പാഠങ്ങൾ അഭ്യസിച്ച മാളവിക, എട്ടാം ക്ലാസ് പാഠാവലിയിലുളള പി.സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന അനുഭവക്കുറിപ്പിലെ കഥാപാത്രത്തിനായുള്ള ചിത്രരചനയിലൂടെ മുൻപ് എഴുത്തുകാരന്റെ പ്രശംസ നേടിയിരുന്നു. മുന്‍പ് കടയ്ക്കൽ ഗവ. യുപി സ്കൂളിൽ പഠിച്ച മാളവിക ഇപ്പോൾ കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണു. മാതാപിതാക്കൾ: ഷാജു കടയ്ക്കൽ (അധ്യാപകൻ, മജീഷ്യൻ), കെ.വി. അനിത (അധ്യാപിക, കൊല്ലായിൽ എസ്.എൻ യു.പി. സ്കൂൾ).
പാഠപുസ്തകത്തിൽ ചിത്രം വരച്ച മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു
കടയ്ക്കൽ: കേരള സർക്കാരിന്റെ പുതിയ പാഠപുസ്തകത്തിൽ ചിത്രങ്ങൾ വരച്ച പത്താം ക്ലാസ് വിദ്യാർത്ഥിനി മാളവികയെ വിദ്യാഭ്യാസ മന്ത്രി വി.ശിവൻകുട്ടി അനുമോദിച്ചു. തിരുവനന്തപുരത്തെ ഔദ്യോഗിക വസതിയായ റോസ് ഹൗസിലായിരുന്നു അനുമോദനചടങ്ങ്.പുതിയ മലയാളം പാഠാവലിയിലെ 'കഥകളി തിമോഹനം' (എഴുത്തച്ചൻ), 'മണ്ണും മനുഷ്യനും' (ടി. പത്മനാഭൻ) എന്നീ പാഠങ്ങളിൽയും അടിസ്ഥാനം പാഠാവലിയിൽ 'ഏകോദരസോദരർ' എന്ന യൂണിറ്റിലുമാണ് മാളവികയുടെ ചിത്രങ്ങൾ ഉൾപ്പെടുത്തപ്പെട്ടിരിക്കുന്നത്.
ലോക്ക്ഡൗൺ കാലത്ത് യൂട്യൂബ് വഴി പാഠങ്ങൾ അഭ്യസിച്ച മാളവിക, എട്ടാം ക്ലാസ് പാഠാവലിയിലുളള പി.സുരേന്ദ്രന്റെ ‘അമ്മമ്മ’ എന്ന അനുഭവക്കുറിപ്പിലെ കഥാപാത്രത്തിനായുള്ള ചിത്രരചനയിലൂടെ മുൻപ് എഴുത്തുകാരന്റെ പ്രശംസ നേടിയിരുന്നു. മുന്‍പ് കടയ്ക്കൽ ഗവ. യുപി സ്കൂളിൽ പഠിച്ച മാളവിക ഇപ്പോൾ കടയ്ക്കൽ കുറ്റിക്കാട് സി.പി. ഹയർ സെക്കൻഡറി സ്കൂളിലെ വിദ്യാർത്ഥിനിയാണു. മാതാപിതാക്കൾ: ഷാജു കടയ്ക്കൽ (അധ്യാപകൻ, മജീഷ്യൻ), കെ.വി. അനിത (അധ്യാപിക, കൊല്ലായിൽ എസ്.എൻ യു.പി. സ്‌കൂൾ).
kadakkal
local
കടയ്ക്കൽ ഇരട്ടക്കുളത്ത് ക്രഷർ യുണിറ്റിനെതിരെ ആക്ഷൻ കൗൺസിൽ രൂപീകരിച്ചു
കടയ്ക്കൽ: കടയ്ക്കൽ ഇരട്ടക്കുളത്ത് ജനവാസ മേഖലയിൽ ക്രഷർ യുണിറ്റ് പ്രവർത്തിപ്പിക്കാനുള്ള നീക്കത്തിനെതിരെ ആക്ഷൻകൗൺസിൽ രൂപീകരിച്ചു.രണ്ട് എസ് സി കോളനികൾ അടക്കം 100 കുടുംബങ്ങൾ തിങ്ങിപാർക്കുന്ന പ്രദേശത്താണ് ക്രഷർ യുണിറ്റ് നടത്താനുള്ള നീക്കം നടക്കുന്നത്. പ്രദേശത്ത് ജനങ്ങളുടെ ആരോഗ്യത്തിനെ തന്നെ ദോഷമായി ബാധിക്കുകയും, പാരിസ്ഥിതിപ്രശ്നങ്ങൾക്കും കാരണമായിത്തീരാവുന്ന ഇതിൽ നിന്നും പിൻന്തിരിയണമെന്ന് ആക്ഷൻ കൗൺസിൽ രൂപീകരണ യോഗത്തിൽ CPI(M) കടയ്ക്കൽ എൽ സി സെക്രട്ടറി എൻ ആർ അനിൽ, ഏരിയ സെന്റർ അംഗം അഡ്വ:റ്റി.എസ് പ്രഫുല്ലഘോഷ് എന്നിവർ ആവശ്യപ്പെട്ടു.
15-05-2025 വൈകുന്നേരം ഇരട്ടക്കുളം ജംഗ്ഷനിൽ നടന്ന യോഗം സി പി ഐ (എം) കടയ്ക്കൽ ലോക്കൽ സെക്രട്ടറി എൻ ആർ അനിൽ ഉദ്ഘാടനം ചെയ്തു. പഴയകുന്നുമ്മേൽ പഞ്ചായത്ത് സ്റ്റാന്റിംഗ് കമ്മിറ്റി ചെയർമാൻ സിബി അധ്യക്ഷത വഹിച്ചു. എൽ സി മെമ്പർ എസ് വികാസ് സ്വാഗതം പറഞ്ഞു, CPI(M) ഏരിയ സെന്റർ അംഗം അഡ്വ റ്റി എസ് പ്രഫുല്ലഘോഷ് സംസാരിച്ചു.അതി ശക്തമായ പ്രതിഷേധ പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് ആക്ഷൻ കമ്മിറ്റി അറിയിച്ചു.
kadakkal
local
2025 ഡിസംബർ 13-ന്, കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ്, ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്തു.
കടയ്ക്കൽ ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി മെഡിട്രീന ചാരിറ്റബിൾ ഫൗണ്ടേഷൻ പഠന സഹായ ഉപകരണങ്ങൾ നൽകി
കടയ്ക്കൽ: മാനവികതയുടെ ഉദാത്ത മാതൃകയായി മെഡിട്രീന ഹോസ്പിറ്റൽ ചാരിറ്റബിൾ ഫൗണ്ടേഷൻ, കടയ്ക്കൽ പഞ്ചായത്ത് ബഡ്‌സ് സ്കൂൾ കുട്ടികൾക്കായി പഠന സഹായ ഉപകരണങ്ങളും, ശാരീരിക സഹായ ഉപകരണങ്ങളും വിതരണം ചെയ്തു. ലാപ്‌ടോപ്പുകൾ, വാക്കറുകൾ ഉൾപ്പെടെ വിവിധ ഉപകരണങ്ങൾ വിതരണം ചെയ്‌തു.
2025 ഡിസംബർ 13-ന്, കടയ്ക്കൽ പഞ്ചായത്ത് കോൺഫറൻസ് ഹാളിൽ നടന്ന ചടങ്ങ് പഞ്ചായത്ത് പ്രസിഡന്റ് എം. മനോജ് കുമാർ ഉദ്ഘാടനം ചെയ്തു. മെഡിട്രീന ഹോസ്പിറ്റൽ സി.ഇ.ഒ. ഡോ. മഞ്ജു പ്രതാപ്, ഉപകരണങ്ങൾ പഞ്ചായത്ത് പ്രസിഡന്റിന് കൈമാറി. ചടങ്ങിൽ ജനപ്രതിനിധികൾ, ബഡ്‌സ് സ്കൂൾ അധ്യാപകരും ജീവനക്കാരും, ഹോസ്പിറ്റൽ പ്രതിനിധികളും പങ്കെടുത്തു.
kadakkal
local
പി.ഡബ്ല്യു.ഡി. അധികൃതരെ സമീപിച്ച വീട്ടുകാർ തടികൾക്ക് പരിഹാരം ആവശ്യപ്പെട്ടപ്പോൾ, അവ ലേലത്തിന് നൽകിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മഴയും വെയിലുമേറ്റ് കിടക്കുന്ന മരങ്ങൾ പലതവണ ലേലത്തിന് വെച്ചിട്ടും ആരും പിടിക്കാത്തതിനാൽ അവ അവിടെയായിരിക്കുന്നു. പിന്നാലെ അടിസ്ഥാന വില കൈയ്യിൽ നിന്ന് അടയ്‌ക്കാൻ പരിസരവാസിയായ ഒരാൾ തയ്യാറായെങ്കിലും, ഓൺലൈൻ ലേലം വഴിമാത്രമേ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. തടി ആവശ്യമില്ലെങ്കിലും വേണ്ടി വന്നാൽ പണം മുടക്കി ലേലം കൊള്ളാനും ആ വ്യക്തി തയ്യാറായപ്പോൾ വീണ്ടും സാങ്കേതിക തടസങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നതായി ആക്ഷേപമുണ്ട്.
കടയ്ക്കലിൽ പൊതുമരാമത്ത് വകുപ്പ് ഉപേക്ഷിച്ച തടികൾ അപകടം വിതയ്ക്കുന്നു
കടയ്ക്കൽ: ഏകദേശം രണ്ട് വർഷം മുമ്പ് റോഡരികിൽ നിന്നും പൊതു മരാമത്ത് വകുപ്പ് മുറിച്ച് മാറ്റിയ മരങ്ങൾ വാഹനയാത്രികർക്കും കാൽനടക്കാർക്കും ഒരുപോലെ ബുദ്ധിമുട്ടായിരിക്കുകയാണ്. വെള്ളാർവട്ടം കാറ്റാടിമുക്കിൽ നിന്നാണ് മൂന്ന് പഴമരങ്ങൾ മുറിച്ച് മാറ്റി അവിടെ തന്നെ ഉപേക്ഷിച്ചത്. സ്ഥിരമായി കിടക്കുന്ന തടികൾക്കിടയിൽ പാമ്പുകളുടെ സാന്നിധ്യം സ്ഥിരീകരിച്ചതോടെ പരിസരവാസികൾ ഭയത്തിൽ കഴിയുകയാണ്. ഈ ഭാഗത്ത് ഇരു ദിശയിൽ നിന്നും വാഹനങ്ങൾ എത്തുമ്പോഴും തടികൾ ഗതാഗതം തടസ്സപ്പെടുത്തുന്നു.
പി.ഡബ്ല്യു.ഡി. അധികൃതരെ സമീപിച്ച വീട്ടുകാർ തടികൾക്ക് പരിഹാരം ആവശ്യപ്പെട്ടപ്പോൾ, അവ ലേലത്തിന് നൽകിയിരിക്കുകയാണെന്ന മറുപടിയാണ് ലഭിച്ചത്. മഴയും വെയിലുമേറ്റ് കിടക്കുന്ന മരങ്ങൾ പലതവണ ലേലത്തിന് വെച്ചിട്ടും ആരും പിടിക്കാത്തതിനാൽ അവ അവിടെയായിരിക്കുന്നു. പിന്നാലെ അടിസ്ഥാന വില കൈയ്യിൽ നിന്ന് അടയ്‌ക്കാൻ പരിസരവാസിയായ ഒരാൾ തയ്യാറായെങ്കിലും, ഓൺലൈൻ ലേലം വഴിമാത്രമേ കഴിയൂ എന്ന നിലപാടിലാണ് അധികൃതർ. തടി ആവശ്യമില്ലെങ്കിലും വേണ്ടി വന്നാൽ പണം മുടക്കി ലേലം കൊള്ളാനും ആ വ്യക്തി തയ്യാറായപ്പോൾ വീണ്ടും സാങ്കേതിക തടസങ്ങൾ പൊതുമരാമത്ത് വകുപ്പ് ഉന്നയിക്കുന്നതായി ആക്ഷേപമുണ്ട്.
kadakkal
local
നഴ്‌സസ് ദിനത്തിൽ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു
കടയ്ക്കൽ: സംസ്കാര സാഹിതിയുടെ നേതൃത്വത്തിൽ നഴ്‌സസ് ദിനത്തിന്റെ ഭാഗമായി കടയ്ക്കൽ താലൂക്ക് ആശുപത്രിയിലെ നഴ്‌സുമാരെ ആദരിച്ചു. ചടങ്ങ് ജില്ലാ ട്രെഷററും എഴുകോൺ മുൻ പഞ്ചായത്ത് വൈസ് പ്രസിഡന്റുമായ ആതിര ജോൺസൻ ഉദ്ഘാടനം ചെയ്തു. ജില്ലാ വൈസ് ചെയർമാൻ കടയ്ക്കൽ താജുദീൻ അധ്യക്ഷനായി. ബ്ലോക്ക് വൈസ് ചെയർമാൻ കുമ്മിൾ മുനീർ സ്വാഗതം പറഞ്ഞു. മുഖ്യപ്രഭാഷണം ഡി.സി.സി ജനറൽ സെക്രട്ടറി ജി മോഹനൻ നടത്തി. ആനപ്പാറ സുരേഷ്, ജി സുധാകരൻ നായർ, ഗിരീഷ് ചായ്ക, ഇമാം ഷാ, ഗോപൻ കടയ്ക്കൽ, ഷാബു, സുരാജ്, മനോജ് തുടങ്ങിയവർ ആശംസകൾ അറിയിച്ചു. പരിപാടിയിൽ സീനിയർ നഴ്‌സുമാരെ ആദരിച്ചു. ആശുപത്രി നഴ്സിങ് സൂപ്രണ്ട് ശ്രീമതി ശൈലജ നന്ദി രേഖപ്പെടുത്തി.
kadakkal
Kulathupuzha
local
തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ ഉൾപ്പെടെ യുള്ള വകുപ്പിൽ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
കടയ്ക്കലിൽ 16 കാരിയെ പിടികൂടിയ കേസിൽ കുളത്തൂപ്പുഴ സ്വദേശി പോലീസ് പിടിയിൽ
കടയ്ക്കൽ: കടയ്ക്കുള്ളിൽ കയറി പതിനാറുകാരിയെ കടന്നു പിടിച്ച പ്രതി പിടിയിൽ. കുളത്തുപ്പുഴ മൈലമൂട് സ്വദേശി വിക്രമൻ (46) പിടിയിലായത്. ദിവസങ്ങൾക്ക് മുന്നേ കടയിൽ സാധനം വാങ്ങാനെത്തിയ പ്രതി കടയ്ക്കുള്ളിൽ കയറി പതിനാറു കാരിയെ കടന്ന് പിടിക്കുകയും പെൺക്കുട്ടി ബഹളം വെച്ചതിനെ തുടർന്ന് പ്രതി ഓടി രക്ഷപ്പെടുകയായിരുന്നു.
തുടർന്ന് മാതാപിതാക്കളുടെ പരാതിയിൽ കേസെടുത്ത കടയ്ക്കൽ പോലീസ് സി.സി.ടി.വി ദൃശ്യങ്ങൾ കേന്ദ്രീകരിച്ച് നടത്തിയ അന്വേഷണത്തിൽ പ്രതിയെ കണ്ടെത്തുകയായിരുന്നു. കുളത്തുപ്പുഴയിൽ നിന്നും അറസ്റ്റ് ചെയ്ത പ്രതിയെ പോക്സോ ഉൾപ്പെടെ യുള്ള വകുപ്പിൽ ചുമത്തി കോടതിയിൽ ഹാജരാക്കി റിമാൻ്റ് ചെയ്തു.
kadakkal
local
ഉത്ഘാടന ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനി എസ്.എസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനുമായ കെ. വേണു സ്വാഗതം പറഞ്ഞു. ചടങ്ങിൽ മറ്റ് പഞ്ചായത്ത് അംഗങ്ങളും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും, വാർഡിലെ നാട്ടുകാരും, തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്ന സഹോദരിമാർ അടക്കമുള്ളവർ സജീവമായി പങ്കെടുത്തു.
പഞ്ചായത്തിന്റെ വികസന ദൗത്യത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയ ഈ പദ്ധതികൾ ഗ്രാമീണ ഉന്നതിക്കും പൊതുഗുണത്തിനും നിർണായകമായി മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
കടയ്ക്കലിൽ വെറ്റിനറി സബ് സെന്ററും ഹാപ്പിനെസ്സ് പാർക്കും ഉദ്ഘാടനം ചെയ്തു
കടയ്ക്കൽ: കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് 2024–2025 സാമ്പത്തിക വർഷത്തെ വാർഷിക പദ്ധതിയിൽ ഉൾപ്പെടുത്തി നിർമിച്ച വിവിധ വികസനപദ്ധതികളുടെ ഉത്ഘാടനം നടന്നു. 2 ലക്ഷം രൂപ ചിലവിട്ട് നിർമിച്ച വെറ്റിനറി സബ് സെന്റർ, 5 ലക്ഷം രൂപയുടെ ഹാപ്പിനെസ്സ് പാർക്ക്, കൂടാതെ പഞ്ചായത്ത് കിണർ പൊതുജനങ്ങൾക്ക് സമർപ്പിച്ചു.
ഉത്ഘാടന ചടങ്ങിന് പഞ്ചായത്ത് വൈസ് പ്രസിഡന്റ് ശ്രീമതി ഷാനി എസ്.എസ് അധ്യക്ഷത വഹിച്ചു. വാർഡ് മെമ്പറും പഞ്ചായത്ത് ക്ഷേമകാര്യ ചെയർമാനുമായ കെ. വേണു സ്വാഗതം പറഞ്ഞു. ചടങ്ങിൽ മറ്റ് പഞ്ചായത്ത് അംഗങ്ങളും, വിവിധ രാഷ്ട്രീയ പാർട്ടികളുടെ പ്രതിനിധികളും, വാർഡിലെ നാട്ടുകാരും, തൊഴിലുറപ്പ് പദ്ധതിയിൽ പങ്കെടുക്കുന്ന സഹോദരിമാർ അടക്കമുള്ളവർ സജീവമായി പങ്കെടുത്തു.
പഞ്ചായത്തിന്റെ വികസന ദൗത്യത്തിൽ സമൂഹത്തിന്റെ പങ്കാളിത്തം ഉറപ്പാക്കിയ ഈ പദ്ധതികൾ ഗ്രാമീണ ഉന്നതിക്കും പൊതുഗുണത്തിനും നിർണായകമായി മാറുമെന്ന് ഭാരവാഹികൾ പറഞ്ഞു.
kadakkal
local
തുടർന്ന് 11.30 മുതൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത്സൂര്യ നയിച്ച ഓർമ്മയുടെ രസതന്ത്രം ഓർമ്മ ശക്തിയുടെ ശാസ്ത്രത്തിലേയ്ക്കും, രഹസ്യങ്ങളിലേയ്ക്കും ഒരു യാത്ര എന്ന പരിപാടി കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. ഉച്ചയ്ക്ക് 2.30 മുതൽ ലഹരി മുക്ത കേരളം എന്ന വിഷയത്തിൽ ചടയമംഗലം എക്സൈസ് സബ്ഇൻസ്‌പെക്ടർ എ കെ രാജേഷ് ക്ലാസ്സെടുത്തു. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി ഉണ്ണി അധ്യക്ഷത വഹിച്ചു, ക്ലബ് സെക്രട്ടറി പ്രവീൺ ദാസ് സ്വാഗതം പറഞ്ഞു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ വിജയികൾക്കുളള സമ്മാനദാനം നൽകി. കടയ്ക്കൽ എസ് ഐ ഷിജു ക്ലാസ് നയിച്ചവരെ ആദരിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർമാരായ ജെ എം മർഫി, പ്രീതൻ ഗോപി, ആൽഫ ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ മനോജ് എന്നിവർ സംസാരിച്ചു.ക്ലബ് ട്രഷറർ ആദർശ് നന്ദി പറഞ്ഞു..
MCC മണികണ്ഠൻചിറയും ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് സംഘടിപ്പിച്ച 'വേനൽ തുമ്പികൾ'ക്കു സമാപനം
കടയ്ക്കൽ: MCC മണികണ്ഠൻചിറയും,ആൽഫ ട്യൂഷൻ സെന്ററും ചേർന്ന് കുട്ടികൾക്കായി സംഘടിപ്പിച്ച “വേനൽ തുമ്പികൾ” സമാപിച്ചു. മെയ് 9 രാവിലെ 9.30 മുതൽ 11.30 വരെ ക്വിസ് മത്സരം, കഥാരചന,കവിതാരചന, മറ്റ് വർക്ക് എക്സ്പീരിയൻസ്. ഈ പ്രോഗ്രാം ആൽഫ ട്യൂഷൻ സെന്റർ അധ്യാപികഅർച്ചയുടെ നേതൃത്ത്തിൽ നടന്നു.
തുടർന്ന് 11.30 മുതൽ ഗിന്നസ് വേൾഡ് റെക്കോർഡ് ജേതാവ് കടയ്ക്കൽ സ്വദേശി ശാന്തി സത്യൻ അനിത്സൂര്യ നയിച്ച ഓർമ്മയുടെ രസതന്ത്രം ഓർമ്മ ശക്തിയുടെ ശാസ്ത്രത്തിലേയ്ക്കും, രഹസ്യങ്ങളിലേയ്ക്കും ഒരു യാത്ര എന്ന പരിപാടി കുട്ടികൾക്ക് ഏറെ കൗതുകമുണർത്തി. ഉച്ചയ്ക്ക് 2.30 മുതൽ ലഹരി മുക്ത കേരളം എന്ന വിഷയത്തിൽ ചടയമംഗലം എക്സൈസ് സബ്ഇൻസ്‌പെക്ടർ എ കെ രാജേഷ് ക്ലാസ്സെടുത്തു. വൈകുന്നേരം 4 മണിക്ക് നടന്ന സമാപന സമ്മേളനം കിംസാറ്റ് ചെയർമാൻ എസ് വിക്രമൻ ഉദ്ഘാടനം ചെയ്തു. ക്ലബ് പ്രസിഡന്റ് സി ഉണ്ണി അധ്യക്ഷത വഹിച്ചു, ക്ലബ് സെക്രട്ടറി പ്രവീൺ ദാസ് സ്വാഗതം പറഞ്ഞു.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ വിജയികൾക്കുളള സമ്മാനദാനം നൽകി. കടയ്ക്കൽ എസ് ഐ ഷിജു ക്ലാസ് നയിച്ചവരെ ആദരിച്ചു. ആശംസകൾ അറിയിച്ചുകൊണ്ട് വാർഡ് മെമ്പർമാരായ ജെ എം മർഫി, പ്രീതൻ ഗോപി, ആൽഫ ട്യൂഷൻ സെന്റർ പ്രിൻസിപ്പാൾ മനോജ് എന്നിവർ സംസാരിച്ചു.ക്ലബ് ട്രഷറർ ആദർശ് നന്ദി പറഞ്ഞു..
kadakkal
local
വിദ്യാർഥിനിയെ പീഡിപ്പിച്ചു ഗർഭിണിയാക്കിയ കടയ്ക്കൽ സ്വദേശി പിടിയിൽ
കടയ്ക്കൽ: ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പ്ലസ് വൺ വിദ്യാർഥിനിയെ പീഡിപ്പിച്ച ഗർഭിണിയാക്കിയ 19കാരൻ പോക്സോ കേസിൽ അറസ്റ്റിൽ. കടയ്ക്കൽ പുല്ലുപണ ചരുവിളപുത്തൻവീട്ടിൽ വിഷ്ണു ( 19 ) പിടിയിലായത്. 2023 ൽ ഇൻസ്റ്റഗ്രാം വഴി പരിചയപ്പെട്ട പെൺകുട്ടിയുമായി അടുപ്പത്തിലാവുകയും വിവാഹം കഴിക്കാമെന്ന് വാഗ്ദാനം നൽകി പ്രതിയുടെ വീട്ടിൽ ആരും ഇല്ലാതിരുന്ന സമയത്ത് സ്കൂളിൽ പോയ പെൺകുട്ടിയെ അനുനയിപ്പിച്ചു വീട്ടിലെത്തിച്ചു പീഡിപ്പിക്കുകയായിരുന്നു
ഇതിനു പുറമെ കഴിഞ്ഞ നവംബർ മാസം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും ആളൊഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കഴിഞ്ഞദിവസം പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ്പെൺകുട്ടി ആറര മാസത്തോളം ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്.
തുടർന്ന് ഡോക്ടർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചത് വിഷ്ണുവാണെന്ന് പെൺകുട്ടിമൊഴി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ പോലീസ് വിഷ്ണുവിനെതിരെ ഫോ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വിഷ്ണുവിനെ പുല്ലുപണയിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചികിത്സകൾക്കായി എസ്.എ.റ്റി ആശുപത്രിയിലേക്കും മാറ്റി.
ഇതിനു പുറമെ കഴിഞ്ഞ നവംബർ മാസം സുഹൃത്തിന്റെ വിവാഹ ചടങ്ങിൽ പെൺകുട്ടിയെ വിളിച്ചു വരുത്തുകയും ആളൊഴിഞ്ഞ മുറിയിൽ വച്ച് പെൺകുട്ടിയെ വീണ്ടും പീഡിപ്പിച്ചു. കഴിഞ്ഞദിവസം പെൺകുട്ടിക്ക് വയറുവേദന ഉണ്ടായതിനെ തുടർന്ന് സർക്കാർ ആശുപത്രിയിൽ എത്തിച്ച പെൺകുട്ടിയെ പരിശോധനക്ക് വിധേയമാക്കിയപ്പോഴാണ്പെൺകുട്ടി ആറര മാസത്തോളം ഗർഭിണിയാണെന്നുള്ള വിവരം അറിയുന്നത്.
തുടർന്ന് ഡോക്ടർ കടയ്ക്കൽ പോലീസ് സ്റ്റേഷനിൽ വിവരം അറിയിക്കുകയായിരുന്നു. പെൺകുട്ടിയെ കൗൺസിലിങ്ങിന് വിധേയമാക്കിയപ്പോൾ പെൺകുട്ടിയെ പീഡിപ്പിച്ചത് വിഷ്ണുവാണെന്ന് പെൺകുട്ടിമൊഴി നൽകി. പെൺകുട്ടിയുടെ മൊഴി രേഖപ്പെടുത്തിയ കടയ്ക്കൽ പോലീസ് വിഷ്ണുവിനെതിരെ ഫോ പോക്സോ അടക്കമുള്ള വകുപ്പുകൾ ചുമത്തി കേസെടുത്തു. വിഷ്ണുവിനെ പുല്ലുപണയിലെ വിഷ്ണുവിന്റെ വീട്ടിൽ നിന്നും പോലീസ് അറസ്റ്റ് ചെയ്തു
അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തു. പെൺകുട്ടിയെ കൂടുതൽ ചികിത്സകൾക്കായി എസ്.എ.റ്റി ആശുപത്രിയിലേക്കും മാറ്റി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)