chadayamangalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chadayamangalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chadayamangalam
local
ചടയമംഗലം ഐതിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്നബൈക്ക് കത്തിച്ച നിലയിൽ
ചടയമംഗലം: ചടയമംഗലം പാട്ടം കരിക്കും ക്കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പിസ്റ്റൺ ജാമായതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ മംഗലം പോലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടയിലാണ് വാഹനം കത്തുന്ന നിലയിൽ കണ്ടത്. തുടർന്ന് ചടയമംഗലം പോലീസ് ഫയർഫോഴ്സിനെ വിളിച്ച് തീയണക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വാഹന ഉടമ ചടയമംഗലം പോലീസിൽ പരാതി നൽകി.
chadayamangalam
local
ഭഷ്യവിഷബാധ; ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ
ചടയമംഗലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.
chadayamangalam
local
കടയ്ക്കലിൽ വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കോട്ടുക്കൽ സ്വദേശി അറസ്റ്റിൽ
കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ കടയ്ക്കൽ വില്ലേജിൽ അഞ്ചുമുക്കിൽ നിന്നും കടയ്ക്കൽ ദേവീക്ഷേത്ര ചിറയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, കൊട്ടാരക്കര താലുക്കിൽ, കോട്ടുക്കൽ വില്ലേജിൽ കണിയാരുകോണം ദേശത്ത് ദീപേഷ് ഭവൻ വീട്ടിൽ മോഹനൻ നായർ മകൻ 36 വയസ്സുള്ള ദീപേഷ് കുമാർ എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 46/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ടിയാന്റെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 500 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്, ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, മാസ്റ്റർ ചന്തു, ബിൻസാഗർ. എസ്, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.
ടിയാന്റെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 500 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്, ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, മാസ്റ്റർ ചന്തു, ബിൻസാഗർ. എസ്, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.
chadayamangalam
local
ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തി നശിച്ചു
ചടയമംഗലം: ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഴയിലും ആണ് വീട് കത്തിയത്. പ്രമാണം അടക്കമുള്ള വിലപ്പെട്ട രേഖകൾ കത്തിയതായാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.
chadayamangalam
local
ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു
ചടയമംഗലം: ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് വെള്ളച്ചാൽ പൊയ്കയിൽ മുക്ക് പൊയ്കയിൽ മേലതിൽ വീട്ടിൽ രാഹുൽ കൃഷ്ണനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.
സംഭവം പോലീസ് പറയുന്നത് ഇങ്ങനെ
പ്രതിയായ രാഹുൽ കൃഷ്ണൻ ഇളമാട് ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ അനുജനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതി സ്ത്രീ താമസിക്കുന്ന വീട്ടിലെത്തുകയും പരാതി പറയുകയും ചെയ്തു. എന്നാൽ ഇയാളുടെ പരാതി കേൾക്കുവാൻ ഇവർ കൂട്ടാക്കിയില്ല.
പ്രതിയായ രാഹുൽ കൃഷ്ണൻ ഇളമാട് ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ അനുജനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതി സ്ത്രീ താമസിക്കുന്ന വീട്ടിലെത്തുകയും പരാതി പറയുകയും ചെയ്തു. എന്നാൽ ഇയാളുടെ പരാതി കേൾക്കുവാൻ ഇവർ കൂട്ടാക്കിയില്ല.
ഇതിന്റെ വൈരാഗ്യത്തിൽ ഇവരുടെ ചെള്ളയ്ക്ക് അടിക്കുകയും വെളിയിൽ കിടന്ന റബ്ബറിന്റെ വേര് ഉപയോഗിച്ച് വീടിന്റെ ഹാളിനുള്ളിൽ കടന്ന് ഇടതു കൈയിൽ അടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ഇവരുടെ കൈക്ക് ഒടുവ് സംഭവിച്ചു. സ്ത്രീയുടെ പരാതിയിൽ കേസടുത്ത ചടയമംഗലം പോലീസ് വെള്ളച്ചാലിൽ നിന്നും പ്രതിയെ പിടികൂടി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.
chadayamangalam
district
local
ചടയമംഗലം നിയോജകമണ്ഡലത്തിൽ 100 വയസ്സ് കഴിഞ്ഞ 18 വോട്ടര്‍മാര്‍
കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 വയസ്സ് കഴിഞ്ഞ 174 വോട്ടര്‍മാരാണ് (128 സ്ത്രീ, 46പുരുഷന്‍) ജില്ലയില്‍ ആകെയുള്ളത്. പത്തനാപുരം അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും അധികം പേര്‍ 31.
നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 100 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ (പുരുഷന്‍/സ്ത്രീ ക്രമത്തില്‍)
- കരുനാഗപ്പള്ളി -15 (5 പുരുഷന്‍ ,10 സ്ത്രീ )
- ചവറ -3 (1 പുരുഷന്‍ ,2 സ്ത്രീ )
- കുന്നത്തൂര്‍ - 17 (3 പുരുഷന്‍ ,14സ്ത്രീ )
- കൊട്ടാരക്കര -17 (4 പുരുഷന്‍ ,13 സ്ത്രീ )
- പത്തനാപുരം - 31 (5 പുരുഷന്‍ ,26 സ്ത്രീ )
- പുനലൂര്‍ - 22 (4 പുരുഷന്‍ ,18 സ്ത്രീ )
- ചടയമംഗലം 18 (4 പുരുഷന്‍ ,14 സ്ത്രീ )
- കുണ്ടറ -11 (2 പുരുഷന്‍ ,9 സ്ത്രീ )
- കൊല്ലം -17 (9 പുരുഷന്‍ ,8 സ്ത്രീ )
- ഇരവിപുരം -6 (4പുരുഷന്‍ ,2 സ്ത്രീ )
- ചാത്തന്നൂര്‍ -17 (5 പുരുഷന്‍ ,12 സ്ത്രീ )
chadayamangalam
local
തിരുവനന്തപുരം, കേരള ടൂറിസത്തിന്റെ ആദ്യത്തെ BOT പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ , പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചൽ പദ്ധതിയിൽ ക്രമക്കേടുകൾ കാണിച്ചു വഞ്ചിച്ചു എന്നാക്ഷേപിച്ച് , വിവിധ കോടതികളിൽ നടക്കുന്ന കേസുകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഇതിൽ ബഹു. NCLT കൊച്ചി കോടതി, രാജീവ് അഞ്ചൽ കുറ്റക്കാരനാണെന്ന് ചൂണ്ടി കാണിച്ച് , കേന്ദ്ര government സ്ഥാപനമായ ministry of corporate affairs നു കീഴിലുള്ള SFIO (Serious fraud investigation Office) നേ നിയോഗിക്കുകയും, ടി അന്വേഷണം പൂർത്തിയാകുന്നത് വരെ , ജടായു പദ്ധതിയിലേക്ക്, ഒരു അഡ്മിനിസ്ട്രേട്ടർനേ നിയോഗിച്ചുകൊണ്ടു 22.12.2023 ൽ ഉത്തരവ് ഇടുകയും ചെയ്തിട്ടുള്ളതാണ്.
എന്നാൽ പദ്ധതി, കോടിതിയുടെ നിയന്ത്രണത്തിൽ തുടരുന്നതിനിടയിലും, അഡ്മിനിസ്ട്രേട്ടർ ഭരണത്തിൽ വന്നിട്ടും, അതൊന്നും വകവെയ്ക്കാതെ , രാജീവ് അഞ്ചൽ, പദ്ധതിയിൽ നിന്നും വരുമാനം പല വിധത്തിൽ, തട്ടിയെടുക്കുന്നു എന്ന് പരാതിപ്പെട്ട് , പദ്ധതിയുടെ നിക്ഷേപകർ ജടയുപ്പാറയിൽ കൂട്ടമായി എത്തി പദ്ധതിയിൽ നിയമിതനായ സർക്കാർ പ്രതിനിധിയെ കണ്ട് ഇന്ന് പരാതി ബോധിപ്പിച്ചു.
ജടായുപാറയുടെ ഓപ്പറേഷൻ ഇപ്പോൾ നടക്കുന്നത് പൂർണ്ണമായും അഡ്മിനിസ്ട്രേറ്ററുടെയും, കോടതിയുടെയും നിയന്ത്രണത്തിലാണ് എന്നുള്ളത് കൊണ്ട്, അവിടെ യാതൊരു വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളോ, നടത്തിപ്പുകളോ ഇപ്പോൾ സംഭവിക്കുന്നില്ല. അവിടെ വരുന്ന വരുമാനത്തിൽ നിന്നും ഒരു രൂപ പോലും എടുത്ത് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുവാൻ രാജീവ് അഞ്ചലിന് കോടതി അനുവാദം നൽകിയിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ 2018 മുതൽ ജോലി ചെയ്യുന്ന, ജടായുപാറയെക്കുറിച്ച് അനുഭവസമ്പത്ത് ഉള്ള ഉദ്യോഗസ്ഥർ ഉള്ളപ്പോൾ , ജഡായു പാറയിൽ ഒരു അഡ്മിനിസ്ട്രേറ്ററെ കോടതി നിയോഗിച്ച ദിവസങ്ങൾക്കുള്ളിൽ ഒന്നരലക്ഷം രൂപ ശമ്പളവുമായി ഒരു ഡമ്മി ഉദ്യോഗസ്ഥനെ നിയോഗിച്ചു , രാജീവ് അഞ്ചൽ പണം വകമാറ്റിയെടുക്കുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ശ്രീ. രാജീവ് അഞ്ചൽ നടത്തിയ ഈ നിയമവിരുദ്ധ നിയമനത്തിന് കാരണമായി വിശദീകരിച്ചത്, ടി, ഉദ്യോഗസ്ഥന് ആരെയും വെടിവെക്കാനുള്ള അധികാരവും തോക്കും ഉള്ള വ്യക്തി ആയതിനാൽ എന്നാണ്.
ജഡായുപ്പാറ ടൂറിസത്തിൽ കഴിവും, പ്രവർത്തി പരിചയവുമുള്ള തൊഴിലാളികൾക്ക് പോലും നാൽപ്പതിനായിരം രൂപയ്ക്ക് താഴെ മാത്രം ശമ്പളം ലഭിക്കുമ്പോൾ, നിക്ഷേപകർ വരുമ്പോൾ വെടി വയ്ക്കാനായി ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരാളെ വച്ചിരിക്കുന്നത്, പദ്ധതിക്കായി പണം മുടക്കിയ നിക്ഷേപകർക്കു നേരെയുള്ള വെല്ലുവിളി ആയാണ് നിക്ഷേപകർ കരുതുന്നതെന്ന് അവർ ആരോപിച്ചു. രാജീവ് അഞ്ചലടക്കം ഉളള വ്യക്തികൾക്ക് ശമ്പളം നൽകുന്നത് നിക്ഷേപകരാണ്. കഴിഞ്ഞ 7 വര്‍ഷമായി ഭീമമായ തുക നിക്ഷേപം നടത്തിയിട്ട് ഒരു വരുമാനവും തിരികെ ലഭിക്കാതെ നില്‍ക്കുന്ന ഞങ്ങളെ പദ്ധതിയിൽ നിന്നും നിയമവിരുദ്ധമായി പുറത്താക്കിയത് പോരാഞ്ഞിട്ട്, അതി ഭീമമായ ശമ്പളവും നല്കി കോടതി വിധികൾക്ക് വിരുദ്ധമായി, ഉദ്യോഗസ്ഥരെ നിയമിച്ച് പണം വകമാറ്റിയെടുക്കുന്നത് തടയണമെന്ന് നിക്ഷേപകർ ജടയുപ്പാറയിലെത്തി, സർക്കാർ പ്രതിനിധിയോട് പരാതി നല്കുകയും, തങ്ങളുടെ അവിശ്യം അംഗീകരിച്ചില്ലെങ്കിൽ, ജടയുപ്പാറയിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്
ചടയമംഗലം: ചടയമംഗലം ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ പണം നിക്ഷേപിച്ചവരെ നോക്കുകുത്തികളാക്കി രാജീവ് അഞ്ചൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത് എത്തി.
പരാതിയുടെ പകർപ്പ്
എന്നാൽ പദ്ധതി, കോടിതിയുടെ നിയന്ത്രണത്തിൽ തുടരുന്നതിനിടയിലും, അഡ്മിനിസ്ട്രേട്ടർ ഭരണത്തിൽ വന്നിട്ടും, അതൊന്നും വകവെയ്ക്കാതെ , രാജീവ് അഞ്ചൽ, പദ്ധതിയിൽ നിന്നും വരുമാനം പല വിധത്തിൽ, തട്ടിയെടുക്കുന്നു എന്ന് പരാതിപ്പെട്ട് , പദ്ധതിയുടെ നിക്ഷേപകർ ജടയുപ്പാറയിൽ കൂട്ടമായി എത്തി പദ്ധതിയിൽ നിയമിതനായ സർക്കാർ പ്രതിനിധിയെ കണ്ട് ഇന്ന് പരാതി ബോധിപ്പിച്ചു.
ജടായുപാറയുടെ ഓപ്പറേഷൻ ഇപ്പോൾ നടക്കുന്നത് പൂർണ്ണമായും അഡ്മിനിസ്ട്രേറ്ററുടെയും, കോടതിയുടെയും നിയന്ത്രണത്തിലാണ് എന്നുള്ളത് കൊണ്ട്, അവിടെ യാതൊരു വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളോ, നടത്തിപ്പുകളോ ഇപ്പോൾ സംഭവിക്കുന്നില്ല. അവിടെ വരുന്ന വരുമാനത്തിൽ നിന്നും ഒരു രൂപ പോലും എടുത്ത് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുവാൻ രാജീവ് അഞ്ചലിന് കോടതി അനുവാദം നൽകിയിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ 2018 മുതൽ ജോലി ചെയ്യുന്ന, ജടായുപാറയെക്കുറിച്ച് അനുഭവസമ്പത്ത് ഉള്ള ഉദ്യോഗസ്ഥർ ഉള്ളപ്പോൾ , ജഡായു പാറയിൽ ഒരു അഡ്മിനിസ്ട്രേറ്ററെ കോടതി നിയോഗിച്ച ദിവസങ്ങൾക്കുള്ളിൽ ഒന്നരലക്ഷം രൂപ ശമ്പളവുമായി ഒരു ഡമ്മി ഉദ്യോഗസ്ഥനെ നിയോഗിച്ചു , രാജീവ് അഞ്ചൽ പണം വകമാറ്റിയെടുക്കുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ശ്രീ. രാജീവ് അഞ്ചൽ നടത്തിയ ഈ നിയമവിരുദ്ധ നിയമനത്തിന് കാരണമായി വിശദീകരിച്ചത്, ടി, ഉദ്യോഗസ്ഥന് ആരെയും വെടിവെക്കാനുള്ള അധികാരവും തോക്കും ഉള്ള വ്യക്തി ആയതിനാൽ എന്നാണ്.
ജഡായുപ്പാറ ടൂറിസത്തിൽ കഴിവും, പ്രവർത്തി പരിചയവുമുള്ള തൊഴിലാളികൾക്ക് പോലും നാൽപ്പതിനായിരം രൂപയ്ക്ക് താഴെ മാത്രം ശമ്പളം ലഭിക്കുമ്പോൾ, നിക്ഷേപകർ വരുമ്പോൾ വെടി വയ്ക്കാനായി ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരാളെ വച്ചിരിക്കുന്നത്, പദ്ധതിക്കായി പണം മുടക്കിയ നിക്ഷേപകർക്കു നേരെയുള്ള വെല്ലുവിളി ആയാണ് നിക്ഷേപകർ കരുതുന്നതെന്ന് അവർ ആരോപിച്ചു. രാജീവ് അഞ്ചലടക്കം ഉളള വ്യക്തികൾക്ക് ശമ്പളം നൽകുന്നത് നിക്ഷേപകരാണ്. കഴിഞ്ഞ 7 വര്‍ഷമായി ഭീമമായ തുക നിക്ഷേപം നടത്തിയിട്ട് ഒരു വരുമാനവും തിരികെ ലഭിക്കാതെ നില്‍ക്കുന്ന ഞങ്ങളെ പദ്ധതിയിൽ നിന്നും നിയമവിരുദ്ധമായി പുറത്താക്കിയത് പോരാഞ്ഞിട്ട്, അതി ഭീമമായ ശമ്പളവും നല്കി കോടതി വിധികൾക്ക് വിരുദ്ധമായി, ഉദ്യോഗസ്ഥരെ നിയമിച്ച് പണം വകമാറ്റിയെടുക്കുന്നത് തടയണമെന്ന് നിക്ഷേപകർ ജടയുപ്പാറയിലെത്തി, സർക്കാർ പ്രതിനിധിയോട് പരാതി നല്കുകയും, തങ്ങളുടെ അവിശ്യം അംഗീകരിച്ചില്ലെങ്കിൽ, ജടയുപ്പാറയിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.
chadayamangalam
Ittiva
local
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ വില്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ
ചടയമംഗലം: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടുക്കൽ വില്ലേജിൽ മഞ്ഞപ്പാറ കോട്ടുക്കൽ റോഡിൽ കണ്ണങ്കര ദേശത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, പുനലൂർ താലുക്കിൽ, ഇടമുളക്കൽ വില്ലേജിൽ ചെമ്പകരാമനല്ലൂർ ദേശത്ത് ആനപ്പുഴയ്ക്കൽ പുത്തൻ വിള വീട്ടിൽ അർജുനൻ മകൻ 46 വയസ്സുള്ള ജിനു എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു.
ക്രൈം നമ്പർ 39/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ടിയാന്റെ കൈവശം നിന്നും 3.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 1760 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്, ഷാനവാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, ശ്രേയസ് ഉമേഷ്, wceo ലിജി, എന്നിവർ പങ്കെടുത്തു
chadayamangalam
local
125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി പിടിയിൽ
ചടയമംഗലം: 125 ലിറ്റർ കോടയും 15 ലിറ്റർ ചാരായവുമായി ഒരാൾ അറസ്റ്റിൽ. മാങ്കോട് ഇലവുകാട് വാർവിളാകത്ത് വീട്ടിൽ ജോയി(53)യാണ് ചടയമംഗലം എക്സൈസ് സംഘത്തിന്റെ പിടിയിലായത്. ജോയിയുടെ ഇലവുകാട്ടുള്ള വീട്ടിൽനിന്ന് ചാരായം വാറ്റാനായി പാകപ്പെടുത്തിയ കോടയും വാറ്റുചാരായവും ഗ്യാസ് അടുപ്പും സിലിൻഡറുമാണ് പിടികൂടിയത്. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. റെയ്ഡിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് ജി.ഉണ്ണികൃഷ്ണൻ, സിവിൽ എക്സൈസ് ഓഫീസർമാരായ ജയേഷ്, ചന്തു, ശ്രേയസ് ഉമേഷ്, സാബു എന്നിവർ പങ്കെടുത്തു
chadayamangalam
local
ചടയമംഗലത്ത് പാടത്ത് ജോലിചെയ്തുകൊണ്ടിരുന്ന രണ്ടുപേർക്ക് സൂര്യാതപമേറ്റു
ചടയമംഗലം: വാലുകുന്നിൽ പാടത്ത് ജോലിചെയ്തുകൊണ്ടിരുന്ന തൊഴിലാളിക്കും മണ്ണാപറമ്പിൽ വീട്ടമ്മയ്ക്കും സൂര്യാതപമേറ്റു. ഇളവക്കോട് വാലുകുന്നിൽ വീട്ടിൽ മണിക്കുട്ടൻ (42), മണ്ണാപറമ്പ് പാറവിള വീട്ടിൽ അജിത (30) എന്നിവർക്കാണ് സൂര്യാതപമേറ്റത്. മണിക്കുട്ടന്റെ നെഞ്ചിലും അനിതയുടെ കൈക്കും ഗുരുതരമായി പൊള്ളലേറ്റു. ശനിയാഴ്ച ഉച്ചയ്ക്ക് ഇരുവരും ചടയ മംഗലം കുടുംബാരോഗ്യകേന്ദ്രത്തിൽ ചികിത്സതേടി. രണ്ടുപേരെയും ചീഫ് മെഡിക്കൽ ഓഫീസർ മെഡിക്കൽ കോളേജ് ആശുപത്രിയിലേക്ക് റഫർ ചെയ്തു.
chadayamangalam
Ittiva
local
ഇന്ത്യൻ നിർമ്മിത വിദേശ മദ്യം വിൽപ്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ
ചടയമംഗലം: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ കോട്ടുക്കൽ- മഞ്ഞപ്പാറ റോഡിൽ വച്ച്. കൊട്ടാരക്കര താലൂക്കിൽ കോട്ടുക്കൽ വില്ലേജിൽ ശങ്കരപുരം ദേശത്ത് ശ്രീ തീർത്ഥം വീട്ടിൽ രവി മകൻ 38 വയസ്സുള്ള രതീഷ് എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 36/2024 u/s 55(i)&58 of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ടിയാന്റെ കൈവശം നിന്നും 1.0 ലിറ്റർ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 780 രൂപയും , കണ്ടെടുത്തു.പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ് , ഷാനവാസ് സിവിൽ എക്സൈസ് ഓഫീസർമാരായ ശ്രേയസ് ഉമേഷ്, മാസ്റ്റർ ചന്തു,സാബു , എന്നിവർ പങ്കെടുത്തു
chadayamangalam
district
Kollam
Kottarakkara
Punalur
കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കല്‍മേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ 22 യാത്രകള്‍ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂര്‍ 6. ചാത്തന്നൂര്‍ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക്.. കൊട്ടാരക്കര - 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂര്‍ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം - 9961530083, ചാത്തന്നൂര്‍ - 9947015111.
പത്തനാപുരത്തു നിന്നുള്ള ആദ്യ യാത്ര ഏപ്രില്‍ 7 ന്
പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രില്‍ 7 ന് ആരംഭിക്കും. വാഗമണ്‍- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയില്‍ വാഗമണ്‍ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തും പാറ എന്നിവ ഉള്‍പ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമണ്‍ യാത്ര. 13 നും 28 നും അഴിമല-ചെങ്കല്‍ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേര്‍ന്നുള്ള അനുബന്ധ കപ്പല്‍യാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങള്‍ക്ക് - 7561808856.
കൊല്ലത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍
ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ഉല്ലാസയാത്രകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി. കൊല്ലത്തിനു പുറമേ കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാത്തന്നൂര്‍, ചടയമംഗലം യൂണിറ്റുകളില്‍ നിന്നാണ് യാത്രകള്‍.
കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കല്‍മേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ 22 യാത്രകള്‍ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂര്‍ 6. ചാത്തന്നൂര്‍ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക്.. കൊട്ടാരക്കര - 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂര്‍ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം - 9961530083, ചാത്തന്നൂര്‍ - 9947015111.
പത്തനാപുരത്തു നിന്നുള്ള ആദ്യ യാത്ര ഏപ്രില്‍ 7 ന്
പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രില്‍ 7 ന് ആരംഭിക്കും. വാഗമണ്‍- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയില്‍ വാഗമണ്‍ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തും പാറ എന്നിവ ഉള്‍പ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമണ്‍ യാത്ര. 13 നും 28 നും അഴിമല-ചെങ്കല്‍ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേര്‍ന്നുള്ള അനുബന്ധ കപ്പല്‍യാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങള്‍ക്ക് - 7561808856.
chadayamangalam
Kummil
local
അനധികൃതമായി ഇന്ത്യൻ നിർമ്മിത വിദേശമദ്യം വിൽപ്പന നടത്തിയ കുമ്മിൾ സ്വദേശിയെ എക്‌സൈസ് പിടികൂടി
കുമ്മിൾ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കുമ്മിൾ തുളസിമുക്കിൽ നിന്നും നടപ്പാറയിലേക്കു പോകുന്ന വഴിയിൽ വെച്ച് തുളസിമുക്ക് കൊച്ചുകോണത്ത് പുതുവൽവിള പുത്തൻവീട്ടിൽ 55 വയസ്സുള്ള ഓമനക്കുട്ടൻ നായർ എന്നയാളെ ഇന്ത്യൻ നിർമിത വിദേശമദ്യം കച്ചവടം നടത്തിയതിന് എക്‌സൈസ് സംഘം അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 33/2024 u/s 55(i) of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.
ഇയാളുടെ കൈവശം നിന്നും 3.5 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ പണവും, എക്‌സൈസ് സംഘം കണ്ടെടുത്തു. അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഗ്രേഡ്, ഉണ്ണിക്കൃഷ്ണൻ WCEO രോഹിണി സിവിൽ എക്സൈസ് ഓഫീസർമാരായ ഗിരീഷ് കുമാർ, ഷൈജു, ജയേഷ്, ശ്രേയസ് ഉമേഷ്, സാബു, എന്നിവരുടെ നേതൃത്വത്തിലാണ് പ്രതിയെ പിടികൂടിയത്
chadayamangalam
kadakkal
local
ചടയമംഗലം സബ്ജില്ലാ കായികമേള ഒക്ടോബർ 29,30,31 തീയതികളിൽ
ചടയമംഗലം: ചടയമംഗലം സബ്ജില്ലാ കായികമേള 2022 ഒക്ടോബർ 29,30,31 തീയതികളിലായി കടയ്ക്കൽ GVHSS വച്ച് നടക്കുകയാണ്. ഇതിന്റെ ഉത്ഘാടനം ഇന്ന് രാവിലെ 9 മണിക്ക് നടന്നു. PTA പ്രസിഡന്റ് അഡ്വ :T R തങ്കരാജിന്റെ അധ്യക്ഷതയിൽ കൂടിയ യോഗത്തിൽ HM ശ്രീ. റ്റി. വിജയകുമാർ സ്വാഗതം പറഞ്ഞു. കായികമേള യുടെ ഉദ്ഘാടനം കൊല്ലം ജില്ലാ പഞ്ചായത്ത് വികസന സ്റ്റാന്റിംഗ് കമ്മറ്റി ചെയർപേഴ്സൺ ശ്രീമതി ജെ നജീബത്ത് നിർവഹിച്ചു. അത്ലറ്റിക് മത്സരങ്ങൾ കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് ശ്രീ. M മനോജ്‌കുമാർ ഉദ്ഘാടനം ചെയ്തു. ശ്രീമതി. കെ എം മാധുരി, ശ്രീമതി സബിത ഡി എസ്, AEO ശ്രീ. ബിജു ആർ, ശ്രീ. ചന്ദ്രബാബു, സബ്ജില്ലാ കൺവീനർ ശ്രീ വിജയൻപിള്ള തുടങ്ങിയവർ സംബന്ധിച്ചു.
chadayamangalam
local
ഹെഡ്ലൈറ്റ് ഇല്ലാതെ സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി ബസ്
ചടയമംഗലം: ഹെഡ്ലൈറ്റ് ഇല്ലാതെ സര്‍വീസ് നടത്തി കെഎസ്ആര്‍ടിസി ബസ്. മടത്തറയില്‍ നിന്നും ചടയമംഗലത്തേക്ക് പോയ കെഎസ്ആര്‍ടിസി ബസാണ് ഹെഡ് ലൈറ്റ് തകരാറിലായിട്ടും സര്‍വീസ് നടത്തിയത്. ഇഡിക്കേറ്റര്‍ മാത്രമിട്ടായിരുന്നു ബസ് സര്‍വീസ്. രാത്രി ഏഴ് മണിക്കായിരുന്നു സംഭവം.
വടക്കഞ്ചേരി ബസ് അപകടത്തിന് പിന്നാലെ മോട്ടോര്‍ വാഹന വകുപ്പ് പരിശോധന കര്‍ശനമാക്കിയിരുന്നു. നിയമം ലംഘിച്ച് നിരത്തിലിറക്കുന്ന എല്ലാ വാഹനങ്ങളും പിടിച്ചെടുക്കുകയാണ് അധികൃതര്‍. നിയമലംഘനം നടത്തിയ ടൂറിസ്റ്റ് ബസ്സുകളുടെ യാത്ര മോട്ടോര്‍വാഹന വകുപ്പ് തടഞ്ഞിരുന്നു. കേരളാ ബ്ലാസ്റ്റേഴ്സിന്റെ ബസിനെപ്പോലും എംവിഡി വെറുതെ വിട്ടില്ല. സ്പീഡ് ഗവര്‍ണര്‍ ഇല്ലാത്ത ബസുകളെ എംവിഡി നിരത്തിലിറക്കുന്നില്ല. കളര്‍ കോഡും പാലിക്കണമെന്നതും കര്‍ശന നിര്‍ദേശമാണ്. കെഎസ്ആര്‍ടിസി ബസുകളിലും വ്യാപക പരിശോധന നടത്തുന്നുണ്ട്. കെഎസ്ആര്‍ടിസി ബസുകളില്‍ പരസ്യം പാടില്ലെന്ന് കഴിഞ്ഞ ദിവസം കോടതി അറിയിച്ചിരുന്നു.
chadayamangalam
district
Kollam
Kummil
സ്ക്വാഡ് പരിശോധന; 37 സ്ഥാപനങ്ങള്‍ക്ക് പിഴ
കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്.
കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കുളക്കട, മേലില, മൈലം, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കുകയും 173 എണ്ണത്തിന് താക്കീത് നല്കുകയും ചെയ്തു.
കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി
പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്കി.
കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്കി
പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്കി.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
പോസ്റ്റുകള്‍ (Atom)