Responsive Ad Slot

chadayamangalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chadayamangalam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

എ.ഐ.വൈ.എഫ് ചടയമംഗലം മേഖല കമ്മിറ്റി ഗവർണറുടെ കോലം കത്തിച്ചു

ചടയമംഗലം: രാജഭവൻ ആർഎസ്എസ് കാര്യാലയം ആക്കാനുള്ള ഗവർണറുടെ നീക്കത്തിനെതിരെ പ്രതിഷേധിച്ചുകൊണ്ട് കൃഷിവകുപ്പ് മന്ത്രി പി പ്രസാദിന് ഐക്യദാർഢ്യം പ്രഖ്യാപിച്ചുകൊണ്ട് ചടയമംഗലം മേഖല കമ്മിറ്റിയുടെ നേതൃത്വത്തിൽ ചടയമംഗലത്ത് പ്രതിഷേധ പ്രകടനവും കോലം കത്തിക്കലും സംഘടിപ്പിച്ചു. ചടയമംഗലം പി കെ വി സ്മാരകത്തിൽ നിന്നും ആരംഭിച്ച പ്രകടനം ടൗൺ ചുറ്റി ഗാന്ധി സ്ക്വയറിനു മുന്നിൽ സമാപിച്ചു.

തുടർന്ന് നടന്ന പ്രതിഷേധയോഗം എ.ഐ.വൈ.എഫ് ജില്ലാ കമ്മിറ്റി അംഗം എസ്.ഷാനവാസ് ഉദ്ഘാടനം ചെയ്തു. എഐവൈഎഫ് ചടയമംഗലം മേഖല കമ്മിറ്റി പ്രസിഡന്റ് വിനോദ് വി അധ്യക്ഷത വഹിച്ച യോഗത്തിൽ ജില്ലാ കമ്മിറ്റി അംഗം എം ആർ വിഷ്ണുരാജ് സ്വാഗതം ആശംസിച്ചു. പാർട്ടി മണ്ഡലം സെക്രട്ടറി ഹരി വി നായർ,പാർട്ടി മണ്ഡലം കമ്മിറ്റി അംഗം മിനി സുനിൽ, എ ഐ വൈ എഫ് നേതാക്കളായ വിജിത്ത്,ഷംനാദ്, ശ്രീജിത്ത്‌, നിഷാന്ത്,സുനിൽ കുമാർ,വിപിൻ ദിവ്യ എന്നിവർ സംസാരിച്ചു. തുടർന്ന് ഗവർണറുടെ കോലം കത്തിച്ചു.

ചടയമംഗലത്ത് ബൈക്ക് യാത്രകാരന് മുള്ളൻപന്നി ആക്രമണത്തിൽ പരിക്ക്

ചടയമംഗലം: ചടയമംഗലം കുരിയോട് സ്വദേശിയും മദ്രസ അദ്ധ്യാപകനുമായ നൗഷാദ് സഞ്ചരിച്ച ബൈക്കിന് കുറുകെ മുള്ളൻ പന്നി ചാടുകയായിരുന്നു. കഴിഞ്ഞു ദിവസം രാത്രി ഏകദേശം 8:30 ഓടെയാണ് സംഭവം നടന്നത്. ജോലി കഴിച്ചു വീട്ടിലേക്ക് മടങ്ങുന്നതിനിടെ, കല്ലടത്തണ്ണി ഭാഗത്ത് മുള്ളൻ പന്നി ബൈക്കിന് മുന്നിൽ കുറുകെ ചാടുകയായിരുന്നു. നിയന്ത്രണം വിട്ട ബൈക്കിൽ നിന്നു തെറിച്ച് വീണ നൗഷാദ് റോഡിലേക്ക് തെറിച്ച് വീഴുകയായിരുന്നു. തുടർന്ന് പാരിപ്പള്ളി മെഡിക്കൽ കോളേജിലും പിന്നീട് തിരുവനന്തപുരത്തെ സ്വകാര്യ ആശുപത്രിയിലേക്കും മാറ്റി.

എം.സി റോഡിൽ കുരിയോട് വാഹനാപകടം; ബാറിലെ ജീവനക്കാരന് ദാരുണാന്ത്യം

ചടയമംഗലം: ചടയമംഗലം വെട്ടുവഴി സ്വദേശിയും കുരിയോട് ബാറിലെ ജീവനക്കാരനുമായ വിജയകുമാർ (60)(ബാബു ) മരണപ്പെട്ടു. കഴിഞ്ഞദിവസം രാത്രി പതിനൊന്നര മണിയോടുകൂടിയാണ് സംഭവം. ബാറിൽ നിന്നും ജോലി കഴിഞ്ഞ് വീട്ടിലേക്ക് വരവേ കുരിയോട് ജംഗ്ഷന് സമീപം വച്ച് ട്രാവലർ ബൈക്കിൽ ഇടിച്ചായിരുന്നു അപകടം സംഭവിച്ചത്. ഇദ്ദേഹത്തെ അഞ്ചലിലെ സ്വകാര്യ പ്രവേശിപ്പിച്ചെങ്കിലും മാറ്റിയെങ്കിലും മരണം സംഭവിക്കുകയായിരുന്നു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി മേൽ നടപടികൾ സ്വീകരിച്ചു. അഭിഷേക് അഭിജിത്ത് എന്നിവർ മക്കളാണ്

മദ്യലഹരിയിൽ വാഹനം ഓടിച്ച് വന്ന 108 ആംബുലൻസ് ഡ്രൈവറെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

ചടമംഗലം: ഇന്ന് വെളുപ്പിന് ഒന്നരയോട് കൂടിയായിരുന്നു സംഭവം. വെഞ്ഞാറമൂട് സ്വദേശിയായ 32 വയസ്സുള്ള ബോബനാണ് പിടിയിലായത്. വാഹന പരിശോധനയ്ക്കിടയിൽ സംശയം തോന്നിയ പോലീസ് ആംബുലൻസ് വീണ്ടും വിളിച്ചു വരുത്തുകയായിരുന്നു. വൈദ്യ പരിശോധനയിൽഡ്രൈവർ ഡ്രൈവർ മദ്യപിച്ചിരുന്നതായി കണ്ടെത്തി. നിലമേലിലുള്ള 108 ആംബുലൻസ് ആണ് പോലീസ് കസ്റ്റഡിയിൽ എടുത്തത്. ഡ്രൈവർക്കെതിരെ ചടയമംഗലം പോലീസ് കേസ് രജിസ്റ്റർ ചെയ്തു. ചടമംഗലം എസ് ഐ മോനിഷിന്റെ നേതൃത്വത്തിലുള്ള സംഘമാണ് ആംബുലൻസ് പിടി കൂടിയത്.

ചടയമംഗലത്ത് 20 ലിറ്റർ ചാരായം പിടികൂടി; രണ്ട് പേർ അറസ്റ്റിൽ

ചടയമംഗലം: ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിലെ എക്‌സൈസ് ഇൻസ്‌പെക്ടർ രാജേഷ് AK ക്ക് ലഭിച്ച രഹസ്യവിവരത്തിന്റ അടിസ്ഥാനത്തിൽ റേഞ്ച് ഇൻസ്‌പെക്ടറുടെ നേതൃത്വത്തിൽ നടത്തിയറെയ്‌ഡിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം തേക്കിൽ ഭാഗത്തു ഷാജഹാൻ എന്നയാളുടെ വീട്ടിൽ നിന്നും കച്ചവടത്തിനായി വാറ്റി സൂക്ഷിച്ച 20 ലിറ്റർ ചാരായവുമായി നെടുമങ്ങാട് താലൂക്കിൽ തൊളിക്കോട് വില്ലേജിൽ കളമങ്ങോടു ദേശത്തു ലക്ഷം വീട് കോളനിയിൽ അലിയാരു കുഞ്ഞു മകൻ ഷാജഹാൻ (48) കൊട്ടാരക്കര താലൂക്കിൽ ഇട്ടിവാ വില്ലേജിൽ മണലുവെട്ടം ഇഞ്ചി മുക്ക് ദേശത്തു പ്രസന്ന വിലാസം വീട്ടിൽ സത്യശീലൻ മകൻ പ്രസന്നൻ (48) എന്നിവരെ യഥാക്രമം ഒന്നും രണ്ടും പ്രതികൾ ആയി അറസ്റ്റ് ചെയ്തു,

പാർട്ടിയിൽ എക്സൈസ് ഇൻസ്പെക്ടർ രാജേഷ് AK യോടൊപ്പം AEI ഷാജി K,AEI G ഉണ്ണികൃഷ്ണൻ, PO മാരായ ബിനേഷ് TT, സനിൽ കുമാർ സിവിൽ എക്സൈഡ് ഓഫീസർ A സബീർ,ജയേഷ് മാസ്റ്റർ ചന്തു, നന്ദു S സജീവൻ, രാഹുൽ, അർജുൻ സിഇഒ ഡ്രൈവർ സാബു എന്നിവർ പങ്കെടുത്തു.

Case No: CR 53/2025
Section: 8(1)(2) of Abkari Act
Seizure: 20 ലിറ്റർ ചാരായം
Time: 4:30 PM

ഹെറോയിനും കഞ്ചാവുമായി ആസാം സ്വദേശി ചടയമംഗലം എക്‌സൈസ്ന്റെ പിടിയിൽ

ചടയമംഗലം: ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ രാജേഷിന്റെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ ചടയമംഗലം ജംഗ്ഷന് സമീപം വച്ച് കഞ്ചാവും,ഹെറോയിനുമായി ആസ്സാം സ്വദേശിയായ ഹുസൈൻ അലി മകൻ 37 വയസുള്ള അംജിത്ത് അലി എന്നയാളെ അറസ്റ്റ് ചെയ്തു ഇയാളുടെ കൈവശം നിന്നും 1.1 ഗ്രാം ഹെറോയിനും കഞ്ചാവും പിടികൂടി.

ചടയമംഗലത്തും പരിസരപ്രദേശങ്ങളിലും ചിലർ മയക്കുമരുന്നുകളും മറ്റ് ലഹരിവസ്ത്തുക്കളും, അന്യസംസ്ഥാനങ്ങളിൽ നിന്നും എത്തിക്കുന്നുണ്ടെന്ന് രഹസ്യ വിവരം ലഭിച്ചതിന്റെ അടിസ്ഥാനത്തിൽ നടത്തിയ പരിശോധനയിലാണ് ഇയാൾ പിടിയിലാകുന്നത് പാർട്ടിയിൽ അസിസ്റ്റന്റ് എക്സൈസ് ഇൻസ്പെക്ടർ ഷാജി, പ്രിവൻറ്റീവ് ഓഫീസർ സനൽകുമാർ സിവിൽ എക്സൈസ് ഓഫീസർമാരായ ചന്തു, ബിൻസാഗർ, രാഹുൽ, നിഷാന്ത്, രോഹിണി, എന്നിവർ പങ്കെടുത്തു.

ഉല്ലാസയാത്രാ ബസ് തകരാർ; കെഎസ്ആർടിസി ഡ്രൈവർ സസ്പെൻഡ് ചെയ്ത നടപടി വിവാദത്തിൽ

ചടയമംഗലം: ചടയമംഗലം ഡ്രൈവറും വാളകം സ്വദേശിയുമായ അജിയെ ആണ് കെഎസ്ആർടിസി സസ്പെൻഡ് ചെയ്തത്. 38 യാത്രക്കാരും കുട്ടികളുമായി ഗവിയിലേക്ക് തിരിച്ച് ഉല്ലാസയാത്ര സംഘത്തിന്റെ വാഹനം കാടിനുള്ളിൽ വച്ച് ബ്രേക്ക് ഡൗൺ ആകുകയായിരുന്നു. രാവിലെ 11 20ന് സംഭവിച്ച സംഭവം അപ്പോൾ തന്നെ ഡ്രൈവറും കണ്ടക്ടറും പത്തനംതിട്ട ഡിപ്പോ അധികൃതരെ അറിയിച്ചിരുന്നു. എന്നാൽ പത്തനംതിട്ട ഡിപ്പോയിൽ നിന്നും നാല് മണിക്കൂറുകൾക്ക് ശേഷമാണ് പകരം സംവിധാനം ഒരുക്കുന്നത്.

യാത്രക്കാരിൽ ഏറെയും സ്ത്രീകളും കുട്ടികളുമായിരുന്നതും പ്രാഥമിക ആവശ്യം നിർവഹിക്കാൻ പോലും അവസരം ഇല്ലാത്തതും കൊടുംകാടും ഒക്കെ യാത്രക്കാരെ ഏറെ ബുദ്ധിമുട്ടിക്കുകയും ആ വിവരം ഓൺലൈൻ മാധ്യമങ്ങളിലൂടെ ആദ്യം പുറത്തുവരികയും പിന്നീട് കേരളത്തിലെ ദൃശ്യമാധ്യമങ്ങൾ ഏറ്റെടുക്കുകയും ആയിരുന്നു. പത്തനംതിട്ട ഡിപ്പോയിൽ നിന്നും മണിക്കൂറുകൾക്കു ശേഷം വാഹനം എത്തിയെങ്കിലും അതും കേടാവുകയായിരുന്നു. അതും യാത്രക്കാരെ ചൊടിപ്പിച്ചു. എന്നാൽ വളരെ വിചിത്രമായ ഒരു തീരുമാനമാണ് കെഎസ്ആർടിസി അധികൃതർ ഇക്കാര്യത്തിൽ എടുത്തത്.

ദീർഘദൂര സർവീസുകൾക്കും ഉല്ലാസ യാത്രകൾക്കും കെഎസ്ആർടിസി മികച്ച ഡ്രൈവർമാരെയും കണ്ടക്ടർ മാരെയും തിരഞ്ഞെടുക്കുന്നത്. എന്നാൽ ബസ്സിന്റെ കേടുപാടുകൾ ചെക്ക് ചെയ്യേണ്ടതും പരിശോധിക്കേണ്ടതും മെക്കാനിക്കൽ വിഭാഗം ആണെന്ന് ഇരിക്കെ നല്ല സർവീസും എക്സ്പീരിയൻസ് ഉള്ള ചടയമംഗലം ഡിപ്പോയിലെ ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടി പ്രതിഷേധർഹമായി തീരുകയാണ്. കെഎസ്ആർടിസിയുടെ പത്തനംതിട്ട ഡിപ്പോയിൽ നിന്നുള്ള വീഴ്ച മറക്കുവാൻ ചടയമംഗലത്തെ ഡ്രൈവറെ ബലിയാടാക്കി എന്നാണ് പുറത്തുവരുന്ന വിവരങ്ങൾ. ഡ്രൈവറെ സസ്പെൻഡ് ചെയ്ത നടപടിയുമായി ബന്ധപ്പെട്ട് കോടതി നടപടികൾ നാളെ ആരംഭിക്കുമെന്നാണ് അറിയാൻ കഴിയുന്നത്.

തൊളിക്കുഴിയിൽ നിന്നും MDMA, കഞ്ചാവും മായി യുവാവ് പിടിയിൽ

കുമ്മിൾ: ചടയമംഗലം റേഞ്ച് ഇൻസ്‌പെക്ടർ രാജേഷ് എ. കെ യുടെ നേതൃത്വത്തിൽ റേഞ്ച് പാർട്ടി റേഞ്ചിന്റെ വിവിധ ഭാഗങ്ങളിൽ പട്രോളിംഗ് നടത്തിയതിൽ 16-06-2024 തീയതി രാത്രി 10:30 മണി സമയത്ത് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലൂക്കിൽ കുമ്മിൾ വില്ലേജിൽ തൊളിക്കുഴി മൂന്ന്കല്ലിൻമൂട് ജംഗ്ഷനിൽ വെച്ച് 0.2830 ഗ്രാം MDMA, 20 ഗ്രാം കഞ്ചാവ് എന്നിവ KL 24 R 4186 രജിസ്ട്രേഷൻ നമ്പറിലുള്ള KTM RC 200 ബൈക്കിൽ ഒതുക്കം ചെയ്തു വച്ച് കടത്തിക്കൊണ്ടുവന്ന കുറ്റത്തിന് കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ, കുമ്മിൾ വില്ലേജിൽ, ഈയ്യക്കോട്, തടത്തിൽ വീട്ടിൽ അനിൽകുമാർ മകൻ 23 വയസുള്ള അനന്തു എന്നയാളെ അറസ്റ്റ് ചെയ്തു ഒരു NDPS കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ NDPS ക്രൈം നമ്പർ 19/2024 u/s 20 (b) (ii) (A) & 22(a) of NDPS Act 1985 പ്രകാരം രജിസ്റ്റർ ചെയ്തു. പാർട്ടിയിൽ AEI (gr) ഷാനവാസ്‌ എ. എൻ ,ഉണ്ണികൃഷ്ണൻ. ജി CEO മാരായ ബിൻസാഗർ, ശ്രേയസ് ഉമേഷ്‌, എന്നിവർ പങ്കെടുത്തു.

ചടയമംഗലത്ത് യുവാവ് പോക്‌സോ കേസിൽ പിടിയിൽ

ചടയമംഗലം: ചടയമംഗലത്ത് 15 വയസ്സുകാരിയെ വിവാഹ വാഗ്ദ്വാനം നൽകി പ്രതിയുടെ വീട്ടിലും പ്രതിയുടെ സുഹൃത്തിന്റെ വീട്ടിലും കൊണ്ടുപോയി പീഡിപ്പിച്ചു വന്ന യുവാവിനെ ചടയമംഗലം പോലീസ് പോക്സോ കേസിൽ അറസ്റ്റ് ചെയ്തു. ചടയമംഗലം കടന്നൂർ സ്വദേശി 20 വയസ്സുള്ള ശ്രീരാജ് ആണ് പോലീസ് പിടിയിലായത്.

കഴിഞ്ഞവർഷം ഓണാഘോഷത്തിന് ബന്ധുവീട്ടിൽ എത്തിയ വർക്കലസ്വദേശിനിയായ പെൺകുട്ടിയുമായി ശ്രീരാജ്സൗഹൃദം സ്ഥാപിക്കുകയും വിവാഹം കഴിക്കാം എന്ന് വാഗ്ദ്വാനം നൽകി സോഷ്യൽ മീഡിയ വഴിപെൺകുട്ടിയെ വശീകരിച്ചുപീഡിപ്പിച്ചു വരുകയായിരുന്നു.
അറസ്റ്റിലായ ശ്രീരാജിന്റെ വീട്ടിൽ ആരുമില്ലാതിരുന്ന സമയത്ത് പെൺകുട്ടിയെ കൂട്ടിക്കൊണ്ടുപോയിശ്രീരാജിന്റെ വീട്ടിൽ വെച്ചും ശ്രീരാജിന്റെ സുഹൃത്തു താമസിക്കുന്ന കൊച്ചാലുമൂട്ടിലെ വീട്ടിൽ വെച്ചുമാണ് പെൺകുട്ടിയെ പീഡിപ്പിച്ചത്.

കഴിഞ്ഞ ദിവസം ബന്ധുവീട്ടിൽ എത്തിയ പെൺകുട്ടിയെ ശ്രീരാജ് അനുനയിപ്പിച്ചു സുഹൃത്തിന്റെ വീട്ടിലേക്ക് വിളിച്ചുവരുത്തി അവിടെവച്ച് വീണ്ടും പെൺകുട്ടിയെ പീഡിപ്പിച്ചു. പെൺകുട്ടിയെ കാണാത്തതിനെ തുടർന്ന്പെൺകുട്ടിയുടെ ബന്ധുക്കൾ ചടയമംഗലം പോലീസിൽ പരാതി നൽകി. പോലീസ് പെൺകുട്ടി അന്വേഷിച്ച ശ്രീരാജിന്റെ സുഹൃത്തിന്റെ വീട്ടിലും ശ്രീരാജിന്റെ വീട്ടിലും അന്വേഷിച്ചെത്തിയെങ്കിലും പെൺകുട്ടിയെ കണ്ടെത്താൻ കഴിഞ്ഞില്ല.

ശ്രീരാജിനെയും ശ്രീരാജിന്റെ സുഹൃത്തിനെയും പോലീസ് കസ്റ്റഡിയിലെടുത്തു ഇവരെ ചോദ്യംചെയ്ത് വരുന്നതിനിടയിൽ കടന്നൂരിൽ ഉള്ള വലിയ ഒരു കുന്നിന്റെ മുകളിൽ പെൺകുട്ടിയെ കണ്ടതായി നാട്ടുകാർ പോലീസിൽ അറിയിക്കുകയായിരുന്നു തുടർന്ന് പോലീസ് എത്തി പെൺകുട്ടിയെ കൂട്ടിക്കൊണ്ടുവരുകയായിരുന്നു. പെൺകുട്ടിയുടെ മൊഴി രേഖപെടുത്തിയതിനു ശേഷം മെഡിക്കൽ പരിശോധനയ്ക്ക് വിധേയമാക്കിയപ്പോൾ പെൺകുട്ടി പീഡനത്തിന്ഇരയായതായി കണ്ടെത്തി.

പെൺകുട്ടിയെമാതാപിതാക്കളോടൊപ്പം വിട്ടയച്ചു. പെൺകുട്ടിയെ പീഡിപ്പിച്ചശ്രീരാജിനെതിരെ പോക്സോ അടക്കമുള്ള വകുപ്പ് ചുമത്തി ചടയമംഗലം പോലീസ് കേസെടുത്തു. അറസ്റ്റ് രേഖപ്പെടുത്തിയ പ്രതിയെ കോടതിയിൽ ഹാജരാക്കി കോടതി റിമാൻഡ് ചെയ്തു.

ചടയമംഗലം പോരടേത്ത് നിന്നും വയോധികനെ കാണാതായി

ചടയമംഗലം: ചടയമംഗലം. പോരേടം, നെടുമ്പാല പുത്തൻ വീട്ടിൽ ഷാനവാസിനെ 26/5/2024 മുതൽ കാണ്മാതായത്. മുക്കുന്നത്ത് നിന്നും വീട്ടിലേക്ക് വരും വഴിയാണ് കാണാതായത്. കണ്ടുകിട്ടുന്നവർ ഈ നമ്പറിൽ അറിയിക്കുക.8086543433
----------------------------
Note - 30-05-2024: 
കാണാതായ ചടയമംഗലം പോരേടം സ്വദേശി യെ കടയ്ക്കലിൽ നിന്നും കണ്ടെത്തി

ചടയമംഗലം എസ് ഐ അക്രമിച്ച പ്രതി പിടിയിൽ

ചടയമംഗലം: വാഹന പരിശോധനകിടെ ചടയമംഗലം എസ്ഐ മനോജിനെ എസ് നെ ആക്രമിച്ചയാൾ പിടിയിൽ. ഓയൂർ ചെറിയവെളിനല്ലൂർ സ്വദേശി അജിയാണ് പിടിയിലായത്. ഇന്നലെ വൈകുന്നേരം ആറുമണിയോടെയാണ് സംഭവം. ഇളവക്കോട്ട് ചടയമംഗലം എസ്ഐയുടെ നേതൃത്വത്തിൽ വാഹനപരിശോധന നടത്തുന്നതിനിടെ അപകടകരമായ രീതിയിൽ അമിത വേഗതയിൽ ഓടിച്ചുവന്ന കാർ കൈയ്യ് കാണിച്ചു നിർത്തി പരിശോധന നടത്തി. തുടർന്ന് വാഹനം ഓടിച്ചിരുന്ന അജി മദ്യപിച്ചിരുന്നതായി കണ്ടെത്തി.

ഇയ്യാളെ കസ്റ്റഡിയിലെടുത്ത് പോലീസ് വാഹനത്തിലേക്ക് മാറ്റുന്നതിടെ എസ്ഐ മനോജിനെ ആക്രമിക്കുകയായിരുന്നു. അജി എസ്ഐ മനോജിന്റെ കൈയ്യ് പിടിച്ച് തിരിക്കുകയും നെഞ്ചിൽ ചവിട്ടുകയും യൂണിഫോം വലിച്ച് കീറുകയും ചെയ്തു. തുടർന്ന് ഇയ്യാളെ സ്റ്റേഷനിലെത്തിച്ചു. ജാമ്യം ഇല്ലാവകുപ്പ് പ്രകാരം കേസെടുത്തു. കൃത്യം നിര്‍വഹണം തടസപ്പെടുത്തിയതിനും ഡ്യൃട്ടിയിലുളള ഉദ്യോഗസ്ഥനെ ആക്രമിച്ച് പരിക്കേൽപിച്ചതിനുമാണ് അജികെതിരെ കേസെടുത്തിരിക്കുന്നത്. അറസ്റ്റിലായ പ്രതിയെ കോടതിയൽ ഹാജരാക്കി റിമാഡ് ചെയ്തു.

ചടയമംഗലത്ത് എസ് ഐക്ക് നേരെ ആക്രമണം; ഒരാൾ പിടിയിൽ

ചടയമംഗലം: വാഹനം പരിശോധനയ്ക്കിടെ ചടയമംഗലം എസ് ഐ മനോജിന് നേരെ കാറിൽ മദ്യപിചെത്തിയ ആൾ ആക്രമണം നടത്തുകയായിരുന്നു സംഭവത്തിൽ വെളിനെല്ലൂർ സ്വദേശി ആയിട്ടുള്ള അജിയെ പോലീസ് കസ്റ്റഡിയിൽ എടുത്തു. SI യുടെ കൈക്കു പരിക്കേൽപ്പിക്കുകയും യൂണിഫോം വലിച്ചു കീറുകയും ചെയ്തു. ഇന്നലെ വൈകിട്ടാണ് സംഭവം.

ചടയമംഗലം ഐതിലയിൽ റോഡിൽ പാർക്ക് ചെയ്തിരുന്നബൈക്ക് കത്തിച്ച നിലയിൽ

ചടയമംഗലം: ചടയമംഗലം പാട്ടം കരിക്കും ക്കണ്ടത്തിൽ വീട്ടിൽ ശ്രീരാജിന്റെ ഉടമസ്ഥയിലുള്ള ബൈക്കാണ് കത്തിച്ച നിലയിൽ കണ്ടെത്തിയത്. പിസ്റ്റൺ ജാമായതിനെ തുടർന്ന് ഒരാഴ്ചയായി വാഹനം ചടയമംഗലം പോരേടം റോഡിലുള്ള ഇടറോഡിൽ പാർക്ക് ചെയ്ത നിലയിലായിരുന്നു. കഴിഞ്ഞദിവസം രാത്രി ഒന്നരയോടെ മംഗലം പോലീസിന്റെ നൈറ്റ് പെട്രോളിങ്ങിനിടയിലാണ് വാഹനം കത്തുന്ന നിലയിൽ കണ്ടത്. തുടർന്ന് ചടയമംഗലം പോലീസ് ഫയർഫോഴ്സിനെ വിളിച്ച് തീയണക്കുകയായിരുന്നു. ഇത് സംബന്ധിച്ച് വാഹന ഉടമ ചടയമംഗലം പോലീസിൽ പരാതി നൽകി.

ഭഷ്യവിഷബാധ; ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ

ചടയമംഗലം: ചടയമംഗലത്ത് ഹോട്ടലിൽ നിന്നും ഷവർമയും അൽഫാമും കഴിച്ച 15 പേർ ആശുപത്രിയിൽ. ചടയമംഗലത്ത് പ്രവർത്തിക്കുന്ന ന്യു അയ്യപ്പാസ് ഫാസ്റ്റ് ഫുഡിൽ നിന്നും (28/04/2024) ഞായറാഴ്‌ച ഷവർമയും അൽഫാമും കഴിച്ചവർക്കാണ് ഭഷ്യ വിഷബാധയേറ്റത്. തലകറക്കവും, ഛർദ്ദി, പനിയും ഉണ്ടായതിനെ തുടർന്നാണ് ഭക്ഷണം കഴിച്ചവരെ ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. 15 പേർ ഭഷ്യ വിഷബാധയേറ്റ് വിവിധ ആശുപത്രികളിൽ ചികിത്സ തേടി. സംഭവത്തിൽ പഞ്ചായത്ത് ഇടപെട്ട് ഹോട്ടൽ അടപ്പിച്ചു. ഭക്ഷ്യസുരക്ഷാ ഉദ്യോഗസ്ഥർ ഭഷ്യ വിഷബാധയേറ്റവരുടെ മൊഴി ആശുപത്രിയിൽ എത്തി രേഖപെടുത്തി. സംഭവത്തിൽ ചടയമംഗലം പൊലീസ് കേസെടുത്തു.

കടയ്ക്കലിൽ വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കോട്ടുക്കൽ സ്വദേശി അറസ്റ്റിൽ

കടയ്ക്കൽ: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊല്ലം ജില്ലയിൽ കൊട്ടാരക്കര താലുക്കിൽ കടയ്ക്കൽ വില്ലേജിൽ അഞ്ചുമുക്കിൽ നിന്നും കടയ്ക്കൽ ദേവീക്ഷേത്ര ചിറയിലേക്ക് പോകുന്ന കോൺക്രീറ്റ് റോഡിൽ വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം കാറിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, കൊട്ടാരക്കര താലുക്കിൽ, കോട്ടുക്കൽ വില്ലേജിൽ കണിയാരുകോണം ദേശത്ത് ദീപേഷ് ഭവൻ വീട്ടിൽ മോഹനൻ നായർ മകൻ 36 വയസ്സുള്ള ദീപേഷ് കുമാർ എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു ക്രൈം നമ്പർ 46/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു.

ടിയാന്റെ കൈവശം നിന്നും 10 കുപ്പികളിലായി 5.0 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 500 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഉണ്ണികൃഷ്ണൻ. ജി സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, മാസ്റ്റർ ചന്തു, ബിൻസാഗർ. എസ്, ശ്രേയസ് ഉമേഷ്, എന്നിവർ പങ്കെടുത്തു.

ചടയമംഗലത്ത് ഇടിമിന്നലിൽ വീട് കത്തി നശിച്ചു

ചടയമംഗലം: ചടയമംഗലം പഞ്ചായത്തിലെ കള്ളിക്കാട് വാർഡിൽ മുത്താരമ്മൻ ക്ഷേത്രത്തിന് സമീപം ഇടിമിന്നലിൽ വീട് കത്തി നശിച്ചു. വൈകുന്നേരം മൂന്നരയോടെ കൂടി ഉണ്ടായ ശക്തമായ ഇടിമിന്നലിൽ മഴയിലും ആണ് വീട് കത്തിയത്. പ്രമാണം അടക്കമുള്ള വിലപ്പെട്ട രേഖകൾ കത്തിയതായാണ് പ്രാഥമിക വിവരം. ഫയർഫോഴ്സ് സ്ഥലത്തെത്തി തീ അണച്ചു. ചടയമംഗലം പോലീസ് സ്ഥലത്തെത്തി സ്ഥിതിഗതികൾ നിയന്ത്രണവിധേയമാക്കി.

ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു

ചടയമംഗലം: ചടയമംഗലത്ത് സ്ത്രീയെ ആക്രമിച്ച കേസിൽ 31 വയസ്സുകാരനെ ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തു. ഇളമാട് വെള്ളച്ചാൽ പൊയ്കയിൽ മുക്ക് പൊയ്കയിൽ മേലതിൽ വീട്ടിൽ രാഹുൽ കൃഷ്ണനെയാണ് ചടയമംഗലം പോലീസ് അറസ്റ്റ് ചെയ്തത്.

സംഭവം പോലീസ് പറയുന്നത് ഇങ്ങനെ
പ്രതിയായ രാഹുൽ കൃഷ്ണൻ ഇളമാട് ഭരണിക്കാവ് ഭഗവതി ക്ഷേത്രത്തിലെ മീനഭരണി മഹോത്സവത്തിന് അക്രമണത്തിന് ഇരയായ സ്ത്രീയുടെ അനുജനുമായി വാക്കു തർക്കത്തിൽ ഏർപ്പെട്ടിരുന്നു. തുടർന്ന് പ്രതി സ്ത്രീ താമസിക്കുന്ന വീട്ടിലെത്തുകയും പരാതി പറയുകയും ചെയ്തു. എന്നാൽ ഇയാളുടെ പരാതി കേൾക്കുവാൻ ഇവർ കൂട്ടാക്കിയില്ല. 

ഇതിന്റെ വൈരാഗ്യത്തിൽ ഇവരുടെ ചെള്ളയ്ക്ക് അടിക്കുകയും വെളിയിൽ കിടന്ന റബ്ബറിന്റെ വേര് ഉപയോഗിച്ച് വീടിന്റെ ഹാളിനുള്ളിൽ കടന്ന് ഇടതു കൈയിൽ അടിക്കുകയും ചെയ്തു. അടിയുടെ ആഘാതത്തിൽ ഇവരുടെ കൈക്ക് ഒടുവ് സംഭവിച്ചു. സ്ത്രീയുടെ പരാതിയിൽ കേസടുത്ത ചടയമംഗലം പോലീസ് വെള്ളച്ചാലിൽ നിന്നും പ്രതിയെ പിടികൂടി. മെഡിക്കൽ പരിശോധനകൾക്ക് ശേഷം കോടതിയിൽ ഹാജരാക്കിയ പ്രതിയെ കോടതി റിമാൻഡ് ചെയ്തു.

ചടയമംഗലം നിയോജകമണ്ഡലത്തിൽ 100 വയസ്സ് കഴിഞ്ഞ 18 വോട്ടര്‍മാര്‍

കൊല്ലം: ലോക്‌സഭാ തിരഞ്ഞെടുപ്പില്‍ 100 വയസ്സ് കഴിഞ്ഞ 174 വോട്ടര്‍മാരാണ് (128 സ്ത്രീ, 46പുരുഷന്‍) ജില്ലയില്‍ ആകെയുള്ളത്. പത്തനാപുരം അസംബ്ലി മണ്ഡലത്തിലാണ് ഏറ്റവും അധികം പേര്‍ 31.

നിയോജകമണ്ഡല അടിസ്ഥാനത്തില്‍ 100 വയസ് കഴിഞ്ഞ വോട്ടര്‍മാര്‍ (പുരുഷന്‍/സ്ത്രീ ക്രമത്തില്‍)
  • കരുനാഗപ്പള്ളി -15 (5 പുരുഷന്‍ ,10 സ്ത്രീ )
  • ചവറ -3 (1 പുരുഷന്‍ ,2 സ്ത്രീ )
  • കുന്നത്തൂര്‍ - 17 (3 പുരുഷന്‍ ,14സ്ത്രീ )
  • കൊട്ടാരക്കര -17 (4 പുരുഷന്‍ ,13 സ്ത്രീ )
  • പത്തനാപുരം - 31 (5 പുരുഷന്‍ ,26 സ്ത്രീ )
  • പുനലൂര്‍ - 22 (4 പുരുഷന്‍ ,18 സ്ത്രീ )
  • ചടയമംഗലം 18 (4 പുരുഷന്‍ ,14 സ്ത്രീ )
  • കുണ്ടറ -11 (2 പുരുഷന്‍ ,9 സ്ത്രീ )
  • കൊല്ലം -17 (9 പുരുഷന്‍ ,8 സ്ത്രീ )
  • ഇരവിപുരം -6 (4പുരുഷന്‍ ,2 സ്ത്രീ )
  • ചാത്തന്നൂര്‍ -17 (5 പുരുഷന്‍ ,12 സ്ത്രീ )

ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത്

ചടയമംഗലം: ചടയമംഗലം ജഡായുപ്പാറ ടൂറിസം പദ്ധതിയിൽ പണം നിക്ഷേപിച്ചവരെ നോക്കുകുത്തികളാക്കി രാജീവ് അഞ്ചൽ അനധികൃത നിയമനം നടത്തി എന്ന ആരോപണവുമായി നിക്ഷേപകർ രംഗത്ത് എത്തി.

പരാതിയുടെ പകർപ്പ്

തിരുവനന്തപുരം, കേരള ടൂറിസത്തിന്റെ ആദ്യത്തെ BOT പദ്ധതി ആയ , കൊല്ലം ചടയമംഗലം ജടായുപാറ ടൂറിസം പദ്ധതിയുടെ പ്രവാസികളും സ്വദേശികളും ആയ നിക്ഷേപകരെ , പദ്ധതിയുടെ ശില്പിയും കരാറുകാരനുമായ രാജീവ് അഞ്ചൽ പദ്ധതിയിൽ ക്രമക്കേടുകൾ കാണിച്ചു വഞ്ചിച്ചു എന്നാക്ഷേപിച്ച് , വിവിധ കോടതികളിൽ നടക്കുന്ന കേസുകൾ ഇപ്പോൾ അവസാന ഘട്ടത്തിലാണ്. ഇതിൽ ബഹു. NCLT കൊച്ചി കോടതി, രാജീവ് അഞ്ചൽ കുറ്റക്കാരനാണെന്ന് ചൂണ്ടി കാണിച്ച് , കേന്ദ്ര government സ്ഥാപനമായ ministry of corporate affairs നു കീഴിലുള്ള SFIO (Serious fraud investigation Office) നേ നിയോഗിക്കുകയും, ടി അന്വേഷണം പൂർത്തിയാകുന്നത് വരെ , ജടായു പദ്ധതിയിലേക്ക്, ഒരു അഡ്മിനിസ്ട്രേട്ടർനേ നിയോഗിച്ചുകൊണ്ടു 22.12.2023 ൽ ഉത്തരവ് ഇടുകയും ചെയ്തിട്ടുള്ളതാണ്.

എന്നാൽ പദ്ധതി, കോടിതിയുടെ നിയന്ത്രണത്തിൽ തുടരുന്നതിനിടയിലും, അഡ്മിനിസ്ട്രേട്ടർ ഭരണത്തിൽ വന്നിട്ടും, അതൊന്നും വകവെയ്ക്കാതെ , രാജീവ് അഞ്ചൽ, പദ്ധതിയിൽ നിന്നും വരുമാനം പല വിധത്തിൽ, തട്ടിയെടുക്കുന്നു എന്ന് പരാതിപ്പെട്ട് , പദ്ധതിയുടെ നിക്ഷേപകർ ജടയുപ്പാറയിൽ കൂട്ടമായി എത്തി പദ്ധതിയിൽ നിയമിതനായ സർക്കാർ പ്രതിനിധിയെ കണ്ട് ഇന്ന് പരാതി ബോധിപ്പിച്ചു.

ജടായുപാറയുടെ ഓപ്പറേഷൻ ഇപ്പോൾ നടക്കുന്നത് പൂർണ്ണമായും അഡ്മിനിസ്ട്രേറ്ററുടെയും, കോടതിയുടെയും നിയന്ത്രണത്തിലാണ് എന്നുള്ളത് കൊണ്ട്, അവിടെ യാതൊരു വിധത്തിലുമുള്ള നിർമ്മാണ പ്രവർത്തനങ്ങളോ, നടത്തിപ്പുകളോ ഇപ്പോൾ സംഭവിക്കുന്നില്ല. അവിടെ വരുന്ന വരുമാനത്തിൽ നിന്നും ഒരു രൂപ പോലും എടുത്ത് മറ്റെന്തെങ്കിലും പ്രവർത്തനങ്ങൾ നടത്തുവാൻ രാജീവ് അഞ്ചലിന് കോടതി അനുവാദം നൽകിയിട്ടില്ല. ഇങ്ങനെ ഒരു സാഹചര്യത്തിൽ 2018 മുതൽ ജോലി ചെയ്യുന്ന, ജടായുപാറയെക്കുറിച്ച് അനുഭവസമ്പത്ത് ഉള്ള ഉദ്യോഗസ്ഥർ ഉള്ളപ്പോൾ , ജഡായു പാറയിൽ ഒരു അഡ്മിനിസ്ട്രേറ്ററെ കോടതി നിയോഗിച്ച ദിവസങ്ങൾക്കുള്ളിൽ ഒന്നരലക്ഷം രൂപ ശമ്പളവുമായി ഒരു ഡമ്മി ഉദ്യോഗസ്ഥനെ നിയോഗിച്ചു , രാജീവ് അഞ്ചൽ പണം വകമാറ്റിയെടുക്കുകയാണെന്ന് നിക്ഷേപകർ ആരോപിച്ചു. ശ്രീ. രാജീവ് അഞ്ചൽ നടത്തിയ ഈ നിയമവിരുദ്ധ നിയമനത്തിന് കാരണമായി വിശദീകരിച്ചത്, ടി, ഉദ്യോഗസ്ഥന് ആരെയും വെടിവെക്കാനുള്ള അധികാരവും തോക്കും ഉള്ള വ്യക്തി ആയതിനാൽ എന്നാണ്.

ജഡായുപ്പാറ ടൂറിസത്തിൽ കഴിവും, പ്രവർത്തി പരിചയവുമുള്ള തൊഴിലാളികൾക്ക് പോലും നാൽപ്പതിനായിരം രൂപയ്ക്ക് താഴെ മാത്രം ശമ്പളം ലഭിക്കുമ്പോൾ, നിക്ഷേപകർ വരുമ്പോൾ വെടി വയ്ക്കാനായി ഒന്നര ലക്ഷം രൂപ ശമ്പളത്തിൽ ഒരാളെ വച്ചിരിക്കുന്നത്, പദ്ധതിക്കായി പണം മുടക്കിയ നിക്ഷേപകർക്കു നേരെയുള്ള വെല്ലുവിളി ആയാണ് നിക്ഷേപകർ കരുതുന്നതെന്ന് അവർ ആരോപിച്ചു. രാജീവ് അഞ്ചലടക്കം ഉളള വ്യക്തികൾക്ക് ശമ്പളം നൽകുന്നത് നിക്ഷേപകരാണ്. കഴിഞ്ഞ 7 വര്‍ഷമായി ഭീമമായ തുക നിക്ഷേപം നടത്തിയിട്ട് ഒരു വരുമാനവും തിരികെ ലഭിക്കാതെ നില്‍ക്കുന്ന ഞങ്ങളെ പദ്ധതിയിൽ നിന്നും നിയമവിരുദ്ധമായി പുറത്താക്കിയത് പോരാഞ്ഞിട്ട്, അതി ഭീമമായ ശമ്പളവും നല്കി കോടതി വിധികൾക്ക് വിരുദ്ധമായി, ഉദ്യോഗസ്ഥരെ നിയമിച്ച് പണം വകമാറ്റിയെടുക്കുന്നത് തടയണമെന്ന് നിക്ഷേപകർ ജടയുപ്പാറയിലെത്തി, സർക്കാർ പ്രതിനിധിയോട് പരാതി നല്കുകയും, തങ്ങളുടെ അവിശ്യം അംഗീകരിച്ചില്ലെങ്കിൽ, ജടയുപ്പാറയിൽ സമര പരിപാടികളുമായി മുന്നോട്ട് പോകുമെന്നും അറിയിച്ചു.

ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ വില്പന നടത്തിയ കോട്ടുക്കൽ സ്വദേശി പിടിയിൽ

ചടയമംഗലം: ചടയമംഗലം റെയിഞ്ച് എക്സൈസ് ഇൻസ്പെക്ടർ രാജേഷ് എ.കെ യുടെ നേതൃത്വത്തിൽ നടത്തിയ പരിശോധനയിൽ കൊട്ടാരക്കര താലൂക്കിൽ കൊട്ടുക്കൽ വില്ലേജിൽ മഞ്ഞപ്പാറ കോട്ടുക്കൽ റോഡിൽ കണ്ണങ്കര ദേശത്ത് വെച്ച് ഇന്ത്യൻ നിർമ്മിത വിദേശ മദ്യം ബൈക്കിൽ കൊണ്ട് നടന്ന് വില്പന നടത്തിയ കുറ്റത്തിന് കൊല്ലം ജില്ലയിൽ, പുനലൂർ താലുക്കിൽ, ഇടമുളക്കൽ വില്ലേജിൽ ചെമ്പകരാമനല്ലൂർ ദേശത്ത് ആനപ്പുഴയ്ക്കൽ പുത്തൻ വിള വീട്ടിൽ അർജുനൻ മകൻ 46 വയസ്സുള്ള ജിനു എന്നയാളെ പ്രതിയാക്കി അറസ്റ്റ് ചെയ്തു.

ക്രൈം നമ്പർ 39/2024 u/s 55(i)& 67B of kerala abkari act 1 of 1077 വകുപ്പ് പ്രകാരം ഒരു അബ്കാരി കേസ് ചടയമംഗലം എക്സൈസ് റേഞ്ച് ഓഫീസിൽ രജിസ്റ്റർ ചെയ്തു. ടിയാന്റെ കൈവശം നിന്നും 3.8 ലിറ്റർ ഇന്ത്യൻ നിർമ്മിത വിദേശ മദ്യവും മദ്യം വിറ്റവകയിൽ ലഭിച്ച 1760 രൂപയും, കണ്ടെടുത്തു. പാർട്ടിയിൽ അസിസ്റ്റന്റ് എക്‌സൈസ് ഇൻസ്‌പെക്ടർ ഗ്രേഡ്, ഷാനവാസ്‌ സിവിൽ എക്സൈസ് ഓഫീസർമാരായ ഷൈജു, ശ്രേയസ് ഉമേഷ്, wceo ലിജി, എന്നിവർ പങ്കെടുത്തു
© all rights reserved
made with Kadakkalnews.com