Responsive Ad Slot

Kollam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
Kollam എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും അവധിക്കാല യാത്രകള്‍

കൊല്ലം: കൊല്ലം കെ.എസ്.ആര്‍.ടി.സി ഡിപ്പോയില്‍ നിന്നും ബഡ്ജറ്റ് ടൂറിസം സെല്ലിന്റെ ആഭിമുഖ്യത്തില്‍ അവധിക്കാലയാത്രകള്‍ നടത്തുന്നു. ഏപ്രില്‍ 18ന് വയനാട് ഉല്ലാസയാത്ര പുറപ്പെട്ട് 21ന് രാത്രിയില്‍ മടങ്ങിയെത്തും. പ്രവേശന ഫീസും, രണ്ടു ദിവസത്തെ താമസവും, മുത്തങ്ങ ജംഗിള്‍ സഫാരിയും അടക്കം 4100 രൂപയാണ് നിരക്ക്.

ഏപ്രില്‍ 19 ന് രാവിലെ 5 മണിക്ക് പത്മനാഭപുരം-കന്യാകുമാരി യാത്രയ്ക്ക് കേവലം 780 രൂപയാകും. ഏപ്രില്‍ 20ന് രാവിലെ 5 മണിക്ക് ഇടുക്കി യാത്ര- അയ്യപ്പന്‍ കോവില്‍ തൂക്കുപാലം, കാല്‍വരി മൗണ്ട്, രാമക്കല്‍മേട് കാണുന്നതിന് 1070 രൂപയാണ് നിരക്ക്.

ജില്ലയിലെ ചെന്തുരുണി വന്യജീവി സങ്കേതത്തിലൂടെ കാനനയാത്ര- റോസ്മലയിലേക്കും തെന്മലയിലേക്കും ഏകദിന ഉല്ലാസയാത്ര. ഏപ്രില്‍ 20ന് രാവിലെ 6 30ന് പുറപ്പെടുന്ന യാത്രയില്‍ പ്രവേശന ഫീസുള്‍പ്പെടെ 770 രൂപയാണ് നിരക്ക്.

എറണാകുളം ജില്ലയിലെ പാണിയേലിപോരിലേക്ക് ഉല്ലാസയാത്ര ഏപ്രില്‍ 21ന് ഞായറാഴ്ച പുലര്‍ച്ചെ 5 മണിക്ക്- നിരക്ക്:1050 രൂപ. പൊൻമുടി ടിയിലേക്ക് 21ന് രാവിലെ 6 മണിക്ക് ഉല്ലാസയാത്ര എന്‍ട്രി ഫീസുകള്‍ ഉള്‍പ്പെടെ 770 രൂപയാണ് നിരക്ക്. ഫോണ്‍ - 9747969768, 8921950903.

കൊല്ലത്തു നിന്ന് കെ.എസ്.ആര്‍.ടി.സി ഉല്ലാസയാത്രകള്‍

ജില്ലയിലെ എല്ലാ ഡിപ്പോകളില്‍ നിന്നും ഉല്ലാസയാത്രകള്‍ ഒരുക്കി കെ.എസ്.ആര്‍.ടി.സി. കൊല്ലത്തിനു പുറമേ കൊട്ടാരക്കര, കരുനാഗപ്പള്ളി, പത്തനാപുരം, പുനലൂര്‍, ചാത്തന്നൂര്‍, ചടയമംഗലം യൂണിറ്റുകളില്‍ നിന്നാണ് യാത്രകള്‍.

കൊല്ലത്തു നിന്നും ഏഴിന് റോസ് മല, അന്നേദിവസം രാമക്കല്‍മേട് യാത്രയും. മെയ് 1 വരെ 27 യാത്രകളാണ് കൊല്ലത്തു നിന്നും നടത്തുന്നത്. കൊട്ടാരക്കര യൂണിറ്റ് ഏപ്രില്‍ മാസത്തില്‍ 22 യാത്രകള്‍ തയ്യാറാക്കിയിട്ടുണ്ട്. കരുനാഗപ്പള്ളി -10. പത്തനാപുരം -8 പുനലൂര്‍ 6. ചാത്തന്നൂര്‍ -6, ചടയമംഗലം -4 എന്നിങ്ങനെയാണ് ഓരോ ഡീപ്പോയില്‍ നിന്നും ഏപ്രില്‍ മാസത്തില്‍ ട്രിപ്പുകള്‍ ചാര്‍ട്ട് ചെയ്തിട്ടുള്ളത്. അന്വേഷണങ്ങള്‍ക്ക്.. കൊട്ടാരക്കര - 9567114271, കരുനാഗപ്പള്ളി 9961222401, പുനലൂര്‍ -9495430020, പത്തനാപുരം- 9948288856, ചടയമംഗലം - 9961530083, ചാത്തന്നൂര്‍ - 9947015111.

പത്തനാപുരത്തു നിന്നുള്ള ആദ്യ യാത്ര ഏപ്രില്‍ 7 ന്
പത്തനാപുരം ഡിപ്പോയില്‍ നിന്നുള്ള ആദ്യ ഉല്ലാസയാത്ര ഏപ്രില്‍ 7 ന് ആരംഭിക്കും. വാഗമണ്‍- പരുന്തുംപാറയാണ് ആദ്യയാത്ര. രാവിലെ 6 ന് പത്തനാപുരത്തു നിന്നും ആരംഭിച്ചു രാത്രി 09.30 ന് മടങ്ങി എത്തുന്ന യാത്രയില്‍ വാഗമണ്‍ മൊട്ടക്കുന്നുകള്‍, പൈന്‍ ഫോറസ്റ്റ്, പുതിയ ഗ്ലാസ് ബ്രിഡ്ജ് സ്ഥിതി ചെയ്യുന്ന അഡ്വഞ്ചര്‍ പാര്‍ക്ക്, പരുന്തും പാറ എന്നിവ ഉള്‍പ്പെടും. 760 രൂപയാണ് യാത്രനിരക്ക്. 10 നാണ് വാഗമണ്‍ യാത്ര. 13 നും 28 നും അഴിമല-ചെങ്കല്‍ യാത്ര, 14 ന് സാഗരറാണി ബോട്ട് യാത്ര 25 ന് എറണാകുളത്ത് എത്തിച്ചേര്‍ന്നുള്ള അനുബന്ധ കപ്പല്‍യാത്ര എന്നിവയും ഉണ്ടായിരിക്കും അന്വേഷണങ്ങള്‍ക്ക് - 7561808856.

നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി

ലോക്സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശപത്രിക സമര്‍പണം പൂര്‍ത്തിയായി. ഇതുവരെ 15 പേര്‍ (ഡമ്മികള്‍ ഉള്‍പ്പടെ) നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, എസ്. ആര്‍. അരുണ്‍ബാബു (സി. പി. ഐ. (എം) ഡമ്മി), ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍, സ്വതന്ത്രരായ എം. എസ്. മനുശങ്കര്‍, പ്രേമചന്ദ്രന്‍ നായര്‍, ആര്‍. എസ്. പി. സ്ഥാനാര്‍ഥി എന്‍. കെ. പ്രേമചന്ദ്രന്‍, ശശികല റാവു ബി. ജെ. പി (ഡമ്മി) എന്നിവരാണ് സമര്‍പിച്ചത്.

തപാല്‍ വോട്ടിന് അപേക്ഷ സമര്‍പ്പിക്കുന്ന വിധം

ഇതരജില്ലകളില്‍ വോട്ടര്‍മാരായ ജില്ലയില്‍ ജോലി ചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയിലുള്ള ഉദ്യോഗസ്ഥര്‍ ഫോം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ പരിശീലനകേന്ദ്രത്തിലെ ഹെല്‍പ്പ് ഡസ്‌കില്‍ സമര്‍പ്പിക്കണം. പൂരിപ്പിച്ച അപേക്ഷഫോമിനൊപ്പം പോസ്റ്റിംഗ് ഓഡറിന്റെ പകര്‍പ്പ്, വോട്ടര്‍ ഐ ഡി കാര്‍ഡിന്റെ പകര്‍പ്പ് എന്നിവ ഹെല്‍പ്പ് ഡസ്‌കില്‍ നല്‍കണം.

തിരഞ്ഞെടുപ്പ് ജോലിയ്ക്കായി നിയമനംലഭിച്ചിട്ടുള്ള രണ്ടാം പോളിങ്ങ് ഓഫീസര്‍, മൂന്നാം പോളിങ്ങ് ഓഫീസര്‍ എന്നിവരിലെ ഇതരജില്ലകളിലുള്ള വോട്ടര്‍മാരും ജില്ലയില്‍ ജോലിചെയ്യുന്ന തിരഞ്ഞെടുപ്പു ജോലിയ്ക്കായി നിയമനം ലഭിച്ചിട്ടുള്ളവരും ഫോറം 12 ല്‍ തപാല്‍വോട്ടിനായുള്ള അപേക്ഷ നിയമന ഉത്തരവിന്റെ പകര്‍പ്പും, തെരഞ്ഞെടുപ്പ് ഐ ഡി കാര്‍ഡിന്റെ പകര്‍പ്പും സഹിതം ഇപ്പോള്‍ ജോലി ചെയ്യുന്ന അസിസ്റ്റന്റ് റിട്ടേണിംഗ് ഓഫീസറുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന പരിശീലനകേന്ദ്രത്തില്‍ ഫോം 12 അപേക്ഷ സമര്‍പ്പിക്കേണ്ടതാണ് എന്നും വരണാധികാരി അറിയിച്ചു.

നാമനിര്‍ദേശം ഇന്ന് കൂടി മാത്രം; കൊല്ലത്തു ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി

ലോക്‌സഭ തിരഞ്ഞെടുപ്പിലേക്ക് നാമനിര്‍ദേശം ഇന്ന് (ഏപ്രില്‍ 4) കൂടി സമര്‍പിക്കാം. വൈകിട്ട് മൂന്ന് വരെയാണ് സമയം. ഇതുവരെ 10 പേര്‍ നാമനിര്‍ദേശ പത്രിക നല്‍കി. സി. പി. ഐ (എം) സ്ഥാനാര്‍ഥി എം. മുകേഷ്, സ്വതന്ത്രനായ എസ്. സുരേഷ് കുമാര്‍, എസ്. യു. സി. ഐ (സി) യിലെ ട്വിങ്കിള്‍ പ്രഭാകരന്‍, സ്വതന്ത്രരായ എന്‍. ജയരാജന്‍, ജെ. നൗഷാദ് ഷെറീഫ്, എം. സി. പി. ഐ (യു) സ്ഥാനാര്‍ഥിയായ പി. കൃഷ്ണമ്മാള്‍, അംബേദകറൈറ്റ് പാര്‍ട്ടി ഓഫ് ഇന്ത്യയിലെ ജോസ്, ബി. ജെ. പി. ക്കായി ജി. കൃഷ്ണകുമാര്‍, ബി.എസ്.പി യിലെ വി. എ. വിപിന്‍ലാല്‍, ഭാരതീയ ജവാന്‍ കിസാന്‍ പാര്‍ട്ടിയിലെ കെ. പ്രദീപ് കുമാര്‍ എന്നിവരാണ് ഇതുവരെ സമര്‍പിച്ചത്.

ജില്ലയില്‍ 56123 പുതുവോട്ടര്‍മാര്‍ സമ്മതിദാനാവകാശത്തിലേക്ക് നയിക്കാനായത് വിജയം - ജില്ലാ കലക്ടര്‍

കൊല്ലം: സമ്മതിദാനാവകാശ വിനിയോഗത്തിലേക്ക് അരലക്ഷത്തിലധികം പേരെ നയിക്കാനായത് ജനാധിപത്യത്തിന്റെ വിജയമെന്ന് ജില്ലാ തിരഞ്ഞടുപ്പ് ഓഫീസറായ ജില്ലാ കലക്ടര്‍ എന്‍. ദേവിദാസ്. വോട്ടര്‍പട്ടികയില്‍ പേരുചേര്‍ക്കേണ്ടതിന്റെ പ്രാധാന്യം തിരിച്ചറിയുന്നവരുടെ എണ്ണംകൂടുന്നത് തിരഞ്ഞെടുപ്പ് പ്രക്രിയയുടെ ജനകീയാഭിമുഖ്യത്തിനുകൂടിയാണ് തെളിവാകുന്നത്. ശാസ്ത്രീയമായ രീതിയിലൂടെ നടത്തിയ ബോധവത്കരണ-പ്രചാരണ പരിപാടികളാണ് ലക്ഷ്യംകാണുന്നത്. സമ്മതിദാന അവകാശത്തിന്റെ പ്രാധാന്യത്തിലൂന്നിയബോധവല്‍ക്കരണം, രജിസ്‌ട്രേഷന്‍ ക്യാംപ് തുടങ്ങി വിവിധ പരിപാടികളാണ് സ്വീപിന്റെയും ഇലക്ഷന്‍ വിഭാഗത്തിന്റെയും ആഭിമുഖ്യത്തില്‍ നടന്നുകൊണ്ടിരിക്കുന്നത് എന്നും വ്യക്തമാക്കി.

ജില്ലയില്‍ കരട് വോട്ടര്‍പട്ടിക പ്രസിദ്ധീകരിച്ചതിനു ശേഷം 56123 പേര്‍ വോട്ടര്‍ പട്ടികയില്‍ പുതുതായി പേര്‌ചേര്‍ത്തു. ജില്ലയിലാകെ 2103448 വോട്ടര്‍മാരാണ് നിലവിലുള്ളത്. ആകെ വോട്ടര്‍മാരില്‍ 1000355 പുരുഷ•ാരും 1103074 സ്ത്രീകളും 19 ട്രാന്‍സ്‌ജെന്‍ഡര്‍മാരും. ഭിന്നശേഷിക്കാര്‍ 20,329 പേര്‍. 85 വയസ്സിന് മുകളിലുള്ള 17939 വോട്ടര്‍മാരാണ് ജില്ലയില്‍ ഉള്ളത്. കരുനാഗപ്പള്ളി നിയോജകമണ്ഡലത്തിലാണ് ഏറ്റവും കൂടുതല്‍ വോട്ടര്‍മാരുള്ളത്-210229; കുറവ് കൊല്ലത്തും-170053.

സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍ത്തുമ്പില്‍

ഇത്തവണ ലോകസഭ തിരഞ്ഞെടുപ്പില്‍ മത്സരിക്കുന്ന സ്ഥാനാര്‍ത്ഥികളുടെ വിവരങ്ങള്‍ വിരല്‍സ്പര്‍ശത്തിലറിയാനും സംവിധാനം. തിരഞ്ഞെടുപ്പ് കമ്മീഷന്‍ തയ്യാറാക്കിയിട്ടുള്ള 'നോ യുവര്‍ കാന്‍ഡിഡേറ്റ്' (കെ വൈ സി) മൊബൈല്‍ ആപ്ലിക്കേഷനാണ് വിവരപ്രഭവകേന്ദ്രം. സ്ഥാനാര്‍ത്ഥികളുടെ പേര്, വിലാസം, പ്രായം, മത്സരിക്കുന്ന പാര്‍ട്ടിയുടെ വിവരങ്ങള്‍, ക്രിമിനല്‍ പശ്ചാത്തലം, സത്യവാങ്മൂലം, വ്യക്തിഗത വിവരങ്ങള്‍ തുടങ്ങിയവയാണ് ലഭിക്ക.

വോട്ടര്‍മാര്‍ക്ക് സ്ഥാനാര്‍ഥികളുടെ പേരുകള്‍ ഉപയോഗിച്ച് വിവരങ്ങള്‍ നിഷ്പ്രയാസം ശേഖരിക്കാം. ക്രിമിനല്‍ പശ്ചാത്തലമുള്ള സ്ഥാനാര്‍ഥികളുടെ സ്വത്തുക്കളും ബാധ്യതകളും വോട്ടര്‍മാര്‍ക്ക് സ്വയംപരിശോധിക്കാനുമാകും. സമര്‍പ്പിക്കപ്പെട്ട നാമനിര്‍ദ്ദേശ പത്രിക, പിന്‍വലിക്കപ്പെട്ടവ, നിരസിക്കപ്പെട്ടവ എന്നിവയുടെ വിവരങ്ങളും ആപ്ലിക്കേഷനില്‍ രേഖപ്പെടുത്തിയിട്ടുണ്ട്. ആന്‍ഡ്രോയിഡ്, ഐ ഒ എസ് പ്ലാറ്റ്‌ഫോമുകളില്‍ നിന്ന് ആപ്ലിക്കേഷന്‍ ഡൗണ്‍ലോഡ് ചെയ്യാം.

കൊല്ലം ജില്ലയിൽ 4,45,779 പേര്‍ക്ക് പെന്‍ഷന്‍

കൊല്ലം: ജില്ലയില്‍ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ 4,45,779 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്യുന്നത് 142,64,92,800 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ 2,48,064 പേര്‍ക്കും അംഗപരിമിതി പെന്‍ഷന്‍ ഇനത്തില്‍ 39,137 പേര്‍ക്കും അവിവാഹിതരായ സ്ത്രീകളായ 3002 പേര്‍ക്കും വിധവ പെന്‍ഷന്‍ 1,35,832 പേര്‍ക്കും കര്‍ഷക തൊഴിലാളി ഇനത്തില്‍ 19,744 പേര്‍ക്കുമാണ് വിതരണം ചെയ്യുക.

സ്‌ക്വാഡ് പരിശോധന: 23 സ്ഥാപനങ്ങള്‍ക്ക് പിഴയിട്ടു

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 23 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കുന്നത്തൂര്‍, പോരുവഴി, മൈനാഗപ്പള്ളി എന്നിവിടങ്ങളില്‍ നടത്തിയ പരിശോധനകളില്‍ 15 കേസുകളില്‍ പിഴചുമത്തി. 29 എണ്ണത്തിന് താക്കീത് നല്‍കി.

കരുനാഗപ്പള്ളിയിലെ നീണ്ടകര, ഓച്ചിറ, തൊടിയൂര്‍, തഴവ ഭാഗങ്ങളില്‍ സെക്ടറല്‍ മജിസ്ട്രേറ്റുമാരുടെ നേതൃത്വത്തില്‍ പരിശോധന നടത്തി. മൂന്നു കേസുകളില്‍ പിഴയീടാക്കി. 34 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി.
കൊട്ടാരക്കര, ചിതറ, ഇളമാട്, കരീപ്ര, എഴുകോണ്‍, കുമ്മിള്‍, വെളിനല്ലൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, വെളിയം പ്രദേശങ്ങളില്‍ നടത്തിയ പരിശോധനയില്‍ മൂന്നു കേസുകള്‍ക്ക് പിഴയീടാക്കി. 127 എണ്ണത്തിന് താക്കീത് നല്‍കി.

കൊല്ലം കോര്‍പ്പറേഷന്‍, പരവൂര്‍ മുനിസിപ്പാലിറ്റി, തൃക്കോവില്‍വട്ടം, കല്ലുവാതുക്കല്‍ എന്നിവിടങ്ങളില്‍ പരിശോധന നടത്തി. രണ്ട് കേസുകള്‍ക്ക് നിന്ന് പിഴയീടാക്കി. 63 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.
പത്തനാപുരം, പിറവന്തൂര്‍ മേഖലകളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ സി. ജി. സിജിലിന്റെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകള്‍ക്ക് താക്കീത് നല്‍കി.

പുനലൂര്‍, വാളക്കോട് എന്നിവിടങ്ങളില്‍ നടന്ന പരിശോധനയില്‍ 12 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. തഹസില്‍ദാര്‍ കെ.എസ്. നസിയ പരിശോധനയ്ക്ക് നേതൃത്വം നല്‍കി.

സ്‌ക്വാഡ് പരിശോധന; 37 സ്ഥാപനങ്ങള്‍ക്ക് പിഴ

കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തുന്നതിനായി ജില്ലാ കലക്ടര്‍ ബി. അബ്ദുല്‍ നാസറിന്റെ നിര്‍ദ്ദേശപ്രകാരം നടത്തുന്ന താലൂക്കുതല സ്‌ക്വാഡ് പരിശോധനയില്‍ 37 സ്ഥാപനങ്ങള്‍ക്ക് പിഴ ചുമത്തി. കൊട്ടാരക്കരയില്‍ ആണ് ഏറ്റവും കൂടുതല്‍ കോവിഡ് മാനദണ്ഡ ലംഘനങ്ങള്‍ കണ്ടെത്തിയത്.

കൊട്ടാരക്കര, ചടയമംഗലം, ഇളമാട്, എഴുകോണ്‍, ഇട്ടിവ, കുളക്കട, മേലില, മൈലം, കുമ്മിള്‍, നെടുവത്തൂര്‍, നിലമേല്‍, പവിത്രേശ്വരം, പൂയപ്പള്ളി, ഉമ്മന്നൂര്‍, വെളിയം പ്രദേശങ്ങളില്‍ സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ നടത്തിയ പരിശോധനയില്‍ 19 കേസുകള്‍ക്ക് പിഴയീടാക്കുകയും 173 എണ്ണത്തിന് താക്കീത് നല്‍കുകയും ചെയ്തു.

കരുനാഗപ്പള്ളി, നീണ്ടകര, ചവറ, ക്ലാപ്പന, ഓച്ചിറ, തേവലക്കര, തൊടിയൂര്‍, തെക്കുംഭാഗം, പ•ന, തഴവ ഭാഗങ്ങളില്‍ നടത്തിയ പരിശോധനയില്‍ 11 കേസുകളില്‍ പിഴയീടാക്കി. 112 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. കുന്നത്തൂരില്‍ പോരുവഴി, മൈനാഗപ്പള്ളി പ്രദേശങ്ങളില്‍ 30 സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കുകയും ഒരെണ്ണത്തിന് പിഴ ചുമത്തുകയും ചെയ്തു. കൊല്ലത്തെ പരവൂരില്‍ നടത്തിയ പരിശോധനയില്‍ ആറു കേസുകളില്‍ പിഴ ചുമത്തി. ഏഴു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. സെക്ടറല്‍ മജിസ്‌ട്രേറ്റുമാര്‍ പരിശോധനയ്ക്ക് നേതൃത്വം നല്‍കി

പത്തനാപുരത്തെ പട്ടാഴി, പട്ടാഴി വടക്കേക്കര എന്നിവിടങ്ങളില്‍ ഡെപ്യൂട്ടി തഹസീല്‍ദാര്‍ ബോസ് ഫ്രാന്‍സിസിന്റെ നേതൃത്വത്തില്‍ പരിശോധന നടത്തി. ആറു സ്ഥാപനങ്ങള്‍ക്ക് താക്കീത് നല്‍കി. പുനലൂരില്‍ നടത്തിയ പരിശോധനയില്‍ ഒന്‍പതു കേസുകള്‍ക്ക് താക്കീത് നല്‍കി. തഹസീല്‍ദാര്‍ കെ. എസ്. നസിയ നേതൃത്വം നല്‍കി.

ജില്ലയിലെ അക്ഷയകേന്ദ്രങ്ങള്‍ക്കും ബാങ്കുകള്‍ക്കും നിബന്ധനകള്‍ പാലിച്ച് പ്രവര്‍ത്തിക്കാം

ജില്ലയിലെ എല്ലാ അക്ഷയകേന്ദ്രങ്ങള്‍ക്കും തിങ്കള്‍, ബുധന്‍, വ്യാഴം, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകുന്നേരം നാലുവരെ പകുതി എണ്ണം ജീവനക്കാരെ ഉള്‍പ്പെടുത്തി പ്രവര്‍ത്തിക്കാമെന്ന് ജില്ലാ കലക്ടര്‍ അറിയിച്ചു. ഹാജരാകുന്ന ജീവനക്കാരുടെ തുല്യം എണ്ണം സന്ദര്‍ശകര്‍ക്ക് മാത്രം കേന്ദ്രത്തിനുള്ളില്‍ പ്രവേശിക്കാം. 

അധിക നിയന്ത്രണങ്ങള്‍ ഏര്‍പ്പെടുത്തിയിരിക്കുന്ന തദ്ദേശസ്ഥാപന പരിധികളില്‍ ഉള്‍പ്പെട്ട എല്ലാ വാണിജ്യ സഹകരണ ബാങ്കുകള്‍ക്കും ആര്‍.ബി.ഐ അംഗീകൃത ധനകാര്യ സ്ഥാപനങ്ങള്‍ക്കും പൊതുജന ബന്ധമില്ലാതെ തിങ്കള്‍, ബുധന്‍, വെള്ളി ദിവസങ്ങളില്‍ രാവിലെ 10 മുതല്‍ വൈകിട്ട് അഞ്ചുവരെ പ്രവര്‍ത്തിക്കാനും അനുമതിയുണ്ട്.

അവധി ദിനത്തിലും സുരക്ഷ കർശനമാക്കി കൊല്ലം റൂറൽ പോലീസ്

കൊട്ടാരക്കര: കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസിന്റെ നേതൃത്വത്തിൽ കൊല്ലം റൂറൽ ജില്ലയിൽ വിവിധ മേഖലകളിൽ സുരക്ഷാ പരിശോധന ശക്തമാക്കി. ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തിൽ കൊട്ടാരക്കര, ഓടനാവട്ടം , വെളിയം, ഓയൂർ, കുളത്തൂപ്പുഴ, തെന്മല കടയ്ക്കൽ ജില്ലാ അതിർത്തിയായ ചല്ലിമുക്ക് തുടങ്ങിയ മേഖലകളിൽ കർശനമായ പരിശോധനകൾ നടത്തി. 

തൊട്ടടുത്ത തിരുവനന്തപുരം ജില്ലയിൽ നാളെ മുതൽ ട്രിപ്പിൾ ലോക്ക് ഡൗൺ ആയതിനാൽ കർശന പരിശോധനക്ക് ശേഷം മാത്രമേ വാഹനങ്ങൾ മറ്റ് ജില്ലകളിലേക്ക് കടത്തി വിടുകയുള്ളൂ. വരുംനാളുകളിൽ പഴുതടച്ച സുരക്ഷ അതിർത്തി കേന്ദ്രങ്ങളിൽ ഉറപ്പുവരുത്തുമെന്ന് കൊല്ലം റൂറൽ ജില്ലാ പോലീസ് മേധാവി അറിയിച്ചു

ലോക്ഡൗൺ കൊല്ലം റൂറലിൽ സമ്പൂർണ്ണം

കൊട്ടാരക്കര: കോവിഡ് പ്രതിരോധ പ്രവർത്തനത്തിന്റെ ഭാ​ഗമായി ഏർപ്പെടുത്തിയ രണ്ടാം ഘട്ട ലോക്ഡൗണിന്റെ ആദ്യ ദിനം കൊല്ലം റൂറൽ ജില്ലയിൽ സമ്പൂർണ്ണം. കൊല്ലം റൂറൽ ജില്ലയിലെ മുഴുവൻ പോലീസും ലോക്ഡൗൺ ദിനത്തിൽ റോഡിലിറങ്ങിയ കാഴ്ചയായിരുന്നു എല്ലായിടവും. കൊല്ലം റൂറൽ ജില്ലയിൽ 66 പിക്കറ്റ് പോസ്റ്റുകൾ പുതുതായി ആരംഭിച്ചു. 

12 പിക്കറ്റ് പോസ്റ്റുകൾ 24 മണിക്കൂർ ആയി ക്രമീകരിച്ചു. 54 പിക്കറ്റ് പോസ്റ്റുകൾ 12 മണിക്കൂർ പിക്കറ്റുകളായി നിർണ്ണയിച്ചുകൊണ്ടുള്ള ക്രമീകരണങ്ങളാണ് കൊല്ലം റൂറൽ ജില്ലയിൽ ഏർപ്പെടുത്തിയത്. ജില്ലയിൽ 41 മൊബൈൽ പെട്രോളിം​ഗ് വാഹനങ്ങളും 15 ബൈക്ക് പെട്രോളിം​ഗും ഏർപ്പെടുത്തിയിട്ടുണ്ട്. ജില്ലയുടെ എല്ലാ മേഖലകളിലും പഴുതടച്ച പരിശോധനാ സംവിധാനമാണ് ഏർപ്പെടുത്തിയിരിക്കുന്നത്. ജില്ലാ പോലീസ് മേധാവി ശ്രീ. കെ.ബി.രവി ഐ.പി.എസ് നേരിട്ട് കൊട്ടാരക്കര ചന്തമുക്ക്, പുലമൺ ജംക്ഷൻ, പുത്തൂർ മുക്ക്, കുളക്കട, ഏനാത്ത് എന്നിവിടങ്ങളിൽ പരിശോധന നടത്തി. 

കൊല്ലം റൂറൽ അഡീഷണൽ ജില്ലാ പോലീസ് മേധാവി എസ്.ബിജുമോന്റെ നേതൃത്വത്തിൽ ജില്ലയുടെ അതിർത്തി പ്രദേശങ്ങളായ അച്ചൻകോവിൽ, ആര്യങ്കാവ്, തെന്മല, കടക്കൽ, ചല്ലിമുക്ക് എന്നീ പ്രദേശങ്ങളിൽ പരിശോധന നടത്തി. കൊട്ടാരക്കര, പുനലൂർ, ശാസ്താംകോട്ട ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തിൽ എല്ലാ സബ് ഡിവിഷനുകളിലും പരിശോധന ശക്തമാക്കി.

ലോക് ഡൗണ്‍ മുന്നോരുക്കത്തിന്‍റെ ഭാഗമായി കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ശക്തിപ്പെടുത്താന്‍ കൊല്ലം റൂറല്‍ പോലീസ്

കൊല്ലം: ജില്ലയില്‍ കോവിഡ് 19 രോഗികള്‍ വര്‍ദ്ധിച്ചു വരുന്ന സാഹചര്യത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഊര്‍ജ്ജിതമാക്കാനും നിയമലംഘകര്‍ക്കെതിരെ നടപടികള്‍ ശക്തമാക്കാനും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മേധാവി കെ.ബി രവി ഐ.പി.എസ്. ന്‍റെ നേതൃത്വത്തില്‍ ജില്ലാതല അവനോകനയോഗത്തില്‍ തീരുമാനിച്ചു. റൂറല്‍ ജില്ലയിലെ കോവിഡ് പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിക്കുന്നതിനായി 24 മണിക്കൂറും പ്രവര്‍ത്തിക്കുന്ന കോവിഡ് കണ്‍ട്രോള്‍ റൂം ഡി.സി.ആര്‍.ബി ഡി.വൈ.എസ്.പി ശ്രീ. സഹീറിന്‍റെ നേതൃത്വത്തില്‍ ആരംഭിച്ചു കഴിഞ്ഞു. 

ജില്ലാ മെഡിക്കല്‍ ഓഫീസില്‍ നിന്നും ലഭിക്കുന്ന ദൈനംദിന കോവിഡ് രോഗികളെ സംബന്ധിച്ച കണക്കുകള്‍ പോലീസ് സ്റ്റേഷന്‍ തിരിച്ച് ക്രമീകരിക്കുകയും ആയത് ബന്ധപ്പെട്ട എസ്.എച്ച്.ഒ മാര്‍ക്ക് അയച്ചു കൊടുക്കുകയും, കൂടാതെ വീടുകളില്‍ നിരീക്ഷണത്തില്‍ കഴിയുന്ന കോവിഡ് രോഗികളും സമ്പര്‍ക്കപ്പട്ടികയിലുള്ളവരും ക്വാറന്‍റൈനില്‍ ഉണ്ടെന്ന് ഉറപ്പു വരുത്തുന്നതിനായി പോലീസ് സ്റ്റേഷനുകള്‍ കേന്ദ്രീകരിച്ച് ക്വാറന്‍റൈന്‍ ചെക്കിംഗ് ടീം പ്രവര്‍ത്തിച്ചു വരുന്നു. വാര്‍ഡ് തല കമ്മറ്റികള്‍, വോളന്‍റീയര്‍മാര്‍ എന്നിവരുടെ സേവനങ്ങള്‍ ക്വാറന്‍റൈന്‍ പരിശോധനയ്ക്ക് ഉപയോഗപ്പെടുത്തി വരുന്നു. കണ്‍ടയിന്‍മെന്‍റ് സോണുകളില്‍ കോവിഡ് പ്രോട്ടോകോള്‍ കൃത്യമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ പോലീസ്, വോളന്‍റീയര്‍, പഞ്ചായത്ത്, റവന്യൂ, ആരോഗ്യ വകുപ്പ് അധികാരികള്‍ എന്നിവരുമായി യോജിച്ച് ശക്തമായ നടപടികള്‍ സ്വീകരിച്ചു വരുന്നു.

റൂറല്‍ ജില്ലയില്‍ നിലവിലുള്ള 3 സബ്ബ് ഡിവിഷന്‍ ഡി.വൈ.എസ്.പി മാരെ കൂടാതെ കുണ്ടറ, കടയ്ക്കല്‍ എന്നീ സ്ഥലങ്ങള്‍ കേന്ദ്രീകരിച്ച് 2 പുതിയ ഡി.വൈ.എസ്.പി മാരുടെ നേതൃത്വത്തില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ ഏകോപിപ്പിച്ചു വരുന്നു. സംസ്ഥാന അതിര്‍ത്തികളായ ആര്യങ്കാവ്, കോട്ടവാസല്‍ ചെക്ക് പോസ്റ്റുകളില്‍ പോലീസ്, റവന്യൂ ഉദ്യോഗസ്ഥരുടെ നേതൃത്വത്തില്‍ 24 മണിക്കൂറും സംയുക്തമായി പരിശോധന നടത്തി വരുന്നു. ഇതു കൂടാതെ ജില്ലാ അതിര്‍ത്തികളിലെ പ്രധാന റോഡുകളില്‍ ബാരിക്കേഡുകള്‍ സ്ഥാപിച്ച് വാഹന പരിശോധന കര്‍ശനമാക്കിയിട്ടുണ്ട്. പോലീസ് സ്റ്റേഷന്‍ പരിധിയില്‍ പ്രവര്‍ത്തിക്കുവാന്‍ അനുവദനീയമായിട്ടുള്ള കടകള്‍, വ്യാപാര സ്ഥാപനങ്ങള്‍, മാര്‍ക്കറ്റുകള്‍ എന്നിവിടങ്ങളില്‍ പോലീസ്, വോളന്‍റീയര്‍മാര്‍ എന്നിവരുടെ നേതൃത്വത്തില്‍ പരിശോധന നടത്താന്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്. 

അന്യസംസ്ഥാന തൊഴിലാളികള്‍ കൂട്ടത്തോടെ താമസിക്കുന്ന സ്ഥലങ്ങളില്‍ കോവിഡ് പോസിറ്റീവ് ആകുന്നവരെ പ്രത്യേകം സ്ഥലങ്ങളിലേക്ക് മാറ്റി താമസിപ്പിക്കണമെന്ന് തൊഴിലുടമകള്‍ക്ക് കര്‍ശന നിര്‍ദ്ദേശം നല്കിയിട്ടുണ്ട്.
കോവിഡ് വ്യാപനം വീടുകള്‍ കേന്ദ്രീകരിച്ച് കൂടി വരുന്ന സാഹചര്യത്തില്‍ വീടുകളില്‍ നിന്ന് കോവിഡ് പോസിറ്റീവ് ആയവരുടെ ബന്ധുക്കളോ, മറ്റുള്ളവരോ പുറത്തിറങ്ങുന്നില്ല എന്ന് പ്രത്യേകം നിരീക്ഷിക്കുന്നതിനായി പോലീസ്, വോളന്‍റീയര്‍മാര്‍, വാര്‍ഡ് തല കമ്മിറ്റി, Neighbor hood watch തുടങ്ങിയ സംവിധാനങ്ങള്‍ ആരംഭിച്ചിട്ടുണ്ട്. പോസിറ്റീവ് ആയ രോഗികളെ ടെലിഫോണ്‍ വഴി ബന്ധപ്പെട്ട് വിവരങ്ങള്‍ ആരായുന്നതിനായി ജില്ലയില്‍ 9 ആംഗ മിനിസ്റ്റീരിയല്‍ സംഘത്തെ നിയോഗിച്ചിട്ടുണ്ട്. പോലീസ് നടത്തുന്ന പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നിരീക്ഷിക്കുന്നതിനായി ജില്ലാ തല ടാസ്ക് ഫോഴസ് അഢീഷണല്‍ എസ്.പി ശ്രീ. ഇ.എസ് ബിജുമോന്‍റെ നേതൃത്വത്തില്‍ രൂപീകരിച്ചിട്ടുണ്ട്. രഹസ്യവിവരങ്ങള്‍ ശേഖരിക്കുന്നതിനായി ഡി.വൈ.എസ്.പി എസ്.ബി ശ്രീ. അനില്‍ കുമാറിന്‍റെ നേതൃത്വത്തില്‍ പ്രത്യേക സംഘത്തെ നിയോഗിച്ചിട്ടുണ്ട്.
 
കോവിഡ് പ്രതിസന്ധി മൂലം ഉണ്ടാകുന്ന മാനസികസംഘര്‍ഷങ്ങളും വെല്ലുവിളികളും നേരിടുന്നവര്‍ക്ക് കൗണ്‍സിലിംഗും മറ്റും നല്കുന്നതിനായി വനിതാ സെല്‍ ഇന്‍സ്പെക്ടര്‍ ശ്രീമതി. സുധര്‍മ്മയുടെ നേതൃത്വത്തില്‍ പ്രവര്‍ത്തിക്കുന്ന ഡി.സി.ആര്‍.സി യില്‍ 2 കണ്‍സിലര്‍മാരുടേയും, 1സൈക്കോളജിസ്റ്റിന്‍റെയും സേവനം ലഭ്യമാക്കിയിട്ടുണ്ട്.ഇവരുടെ സേവനം ആവശ്യമുള്ളവര്‍ 9497931113 നമ്പരില്‍ ബന്ധപ്പെടാവുന്നതാണ്. ബഹു. സംസഥാന പോലീസ് മേധാവിയുടെ നിര്‍ദ്ദേശപ്രകാരം ജില്ലയിലെ വനിതാ പോലീസ് ഉദ്യോഗസ്ഥരെ ഉള്‍പ്പെടുത്തി വനിതാ ബ്രിഗേഡ് വിവിധ സ്ഥലങ്ങളില്‍ പ്രതിരോധപ്രവര്‍ത്തനങ്ങള്‍ നടത്തി വരുന്നു.
 
ജില്ലയിലെ മുഴുവന്‍ പോലീസ് സംവിധാനത്തെ കൂടാതെ ക്രൈംബ്രാഞ്ചില്‍ നിന്നും 1 ഡി.വൈ.എസ്.പി, 3 ഇന്‍സ്പെക്ടര്‍മാര്‍, 20 പോലീസ് ഉദ്യോഗസ്ഥര്‍ ബറ്റാലിയനില്‍ നിന്നും 75 പോലീസ് ഉദ്യോഗസ്ഥരേയും ജില്ലയുടെ വിവിധ സ്ഥലങ്ങളില്‍ വിന്യസിച്ചിട്ടുണ്ട്. എല്ലാ ദിവസവും ജില്ലാ തല അവലോകനയോഗം ജില്ലാ പോലീസ് മേധാവിയുടെ നേതൃത്വത്തില്‍ നടത്തി വരുന്നു. ഈ മാസം 1-ാം തീയതി മുതല്‍ 5-ാം തീയതി വരെ ജില്ലയില്‍ കോവിഡ് നിയമലംഘനങ്ങള്‍ക്കെതിരേ 6180 കേസുകള്‍ രജിസ്റ്റര്‍ ചെയ്യുകയും, 58488 നിയമലംഘകര്‍ക്ക് താക്കീത് നല്കുകയും ചെയ്തിട്ടുണ്ട്. വരും ദിവസങ്ങളില്‍ ലോക്ഡൗണ്‍ പൂര്‍ണ്ണമായും നടപ്പിലാക്കുന്നതിനായി പ്രതിരോധപ്രവര്‍ത്തനങ്ങള്‍ കൂടുതല്‍ ശക്തിപ്പെടുത്തുമെന്നും, പൊതുജനങ്ങള്‍ അനാവശ്യ യാത്രകള്‍ ഒഴിവാക്കണമെന്നും, കോവിഡ് പ്രോട്ടോകോള്‍ പാലിക്കണമെന്നും കൊല്ലം റൂറല്‍ ജില്ലാ പോലീസ് മോധാവി കെ.ബി രവി ഐ.പി.എസ് അറിയിച്ചു.

കൊല്ലം നിയമസഭാ തിരഞ്ഞെടുപ്പ് 2021 മണ്ഡലം തിരിച്ചുള്ള വോട്ടിങ് നില - 12 Noon

കരുനാഗപ്പള്ളി
എൽ.ഡി.എഫ്- 8812
യു.ഡി.എഫ്- 11513
എൻ.ഡി.എ- 1821
മറ്റുള്ളവർ- 53
നോട്ട - 56

ചവറ
എൽ.ഡി.എഫ്- 13423
യു.ഡി.എഫ്- 13886
എൻ.ഡി.എ- 2413
മറ്റുള്ളവർ- 576
നോട്ട - 127

കുന്നത്തൂർ
എൽ.ഡി.എഫ്-27093
യു.ഡി.എഫ്- 24208
എൻ.ഡി.എ-9132
മറ്റുള്ളവർ - 770
നോട്ട -305

കൊട്ടാരക്കര
എൽ.ഡി.എഫ്- 17243
യു.ഡി.എഫ്- 17509
എൻ.ഡി.എ- 5097
മറ്റുള്ളവർ - 256
നോട്ട -0

പത്തനാപുരം

എൽ.ഡി.എഫ്-19877
യു.ഡി.എഫ്-15438
എൻ.ഡി.എ-3560
മറ്റുള്ളവർ -1268
നോട്ട -156

പുനലൂർ
എൽ.ഡി.എഫ്- 25269
യു.ഡി.എഫ്- 14320
എൻ.ഡി.എ- 6859
മറ്റുള്ളവർ- 554
നോട്ട -241

ചടയമംഗലം
എൽ.ഡി.എഫ്- 26909
യു.ഡി.എഫ്- 23429
എൻ.ഡി.എ- 9561
മറ്റുള്ളവർ- 1784
നോട്ട -273

കുണ്ടറ
എൽ.ഡി.എഫ്- 8800
യു.ഡി.എഫ്- 9321
എൻ.ഡി.എ- 940
മറ്റുള്ളവർ- 153
നോട്ട -89

കൊല്ലം
എൽ.ഡി.എഫ്- 12426
യു.ഡി.എഫ്- 10933
എൻ.ഡി.എ-2370
മറ്റുള്ളവർ- 75
നോട്ട -113

ഇരവിപുരം
എൽ.ഡി.എഫ്- 31190
യു.ഡി.എഫ്- 19733
എൻ.ഡി.എ- 4147
മറ്റുള്ളവർ- 1405
നോട്ട - 480

ചാത്തന്നൂർ
എൽ.ഡി.എഫ്-7791
യു.ഡി.എഫ്-5438
എൻ.ഡി.എ-4675
മറ്റുള്ളവർ -79
നോട്ട -67

കോവിഡ് ബാധിതരില്‍ പ്രാണവായു (ഓക്‌സിജന്‍) കുറയുന്നു; ജാഗ്രത വേണം - ജില്ലാ മെഡിക്കല്‍ ഓഫീസര്‍

മുന്‍കാലങ്ങളില്‍നിന്നു വ്യത്യസ്തമായി യുവാക്കളിലും മധ്യവയസ്‌ക്കരിലും രോഗവ്യാപനം അതിതീവ്രമായി അനുഭവപ്പെടുന്നുണ്ട്. ശരീരവേദനയും ശ്വാസം മുട്ടലുമാണ് പ്രധാന ലക്ഷണങ്ങള്‍. ഐ.സി.യുവിലും വെന്റിലേറ്ററിലും പ്രവേശിപ്പിക്കുന്ന രോഗികളില്‍ അധികവും 30 വയസിന് താഴെ പ്രായമുള്ള യുവാക്കളാണ്. പ്രായമേറിയവരിലും ഓക്‌സിജന്റെ അളവ് കുറയുന്നുണ്ട്. രോഗലക്ഷണങ്ങള്‍ നിസാരമായി കാണരുത്.

ജീവിതശൈലി രോഗങ്ങള്‍, ഹൃദ്രോഗം, വൃക്കരോഗം, കരള്‍രോഗം തുടങ്ങിയ മാരകരോഗങ്ങള്‍ ഉള്ളവര്‍ യാത്രകള്‍ പരാമവധി ഒഴിവാക്കണം. വിദഗ്ധ ചികിത്സാസേവനത്തിനായി ഇ-സഞ്ജീവനി സേവനം തേടുകയോ അടുത്തുള്ള ആരോഗ്യ കേന്ദ്രവുമായി ടെലിഫോണില്‍ ബന്ധപ്പെട്ട് തുടര്‍ചികിത്സകള്‍ മാര്‍ഗ നിര്‍ദ്ദേശമനുസരിച്ച് ചെയ്യുകയും വേണം.

60 വയസിന് മുകളില്‍ പ്രായമുള്ളവരും കുട്ടികളും ഗര്‍ഭിണികളും ഒരു കാരണവശാലും വീടിന് പുറത്തിറങ്ങരുത്. സാമൂഹിക ശരിദൂരം എന്നത് ഒരു ജീവിത ശൈലിയായി വളര്‍ത്തുകയും വേണം. ഏതെങ്കിലും രോഗലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ ആരോഗ്യ കേന്ദ്രവുമായി ബന്ധപ്പെടണം. അതീവ ജാഗ്രതയാണ് ഈ സന്ദര്‍ഭത്തില്‍ ആവശ്യമെന്നും എല്ലാ തലങ്ങളിലും ബോധവത്കരണ പ്രവര്‍ത്തനങ്ങള്‍ നടപ്പാക്കുമെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ.ആര്‍ ശ്രീലത അറിയിച്ചു.

ഡ്രൈവിംഗ് ടെസ്റ്റിന് എത്തുന്നവര്‍ക്ക് കോവിഡ് പരിശോധന

കൊല്ലം: കോവിഡ് പ്രതിരോധത്തിന്റെ ഭാഗമായി നാളെ(ഏപ്രില്‍ 19) മുതല്‍ എല്ലാ താലൂക്കുകളിലെയും ഡ്രൈവിംഗ് ടെസ്റ്റ് കേന്ദ്രങ്ങളില്‍ ആരോഗ്യ വകുപ്പ് കോവിഡ് നിര്‍ണയ പരിശോധന നടത്തും. എല്ലാ ട്രക്ക്/ടാക്‌സി ഡ്രൈവര്‍മാര്‍ക്കും കോവിഡ് പരിശോധന നടത്തുന്നതിനുള്ള ക്രമീകരണങ്ങള്‍ സജ്ജീകരിച്ചിട്ടുണ്ടെന്ന് ആര്‍.ടി.ഒ. അറിയിച്ചു.

കോവിഡ് 19; ഇനി പുതുക്കിയ പരിശോധനാ മാനദണ്ഡങ്ങള്‍ - ഡി.എം.ഒ



കോവിഡ് പരിശോധനയ്ക്കായി മാനദണ്ഡങ്ങളില്‍ മാറ്റം വരുത്തിയതായി ഡി.എം.ഒ. പുതുരീതി പ്രകാരം ഇന്‍ഫ്‌ളുവന്‍സ-ശ്വാസകോശ രോഗബാധിതര്‍ ആന്റിജന്‍ പരിശോധനയില്‍ നെഗറ്റീവ് ആയാലും ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. കണ്ടയിന്‍മെന്റ് സോണിലുള്ള രോഗലക്ഷണം ഇല്ലാത്തവരും ആന്റിജന്‍ ടെസ്റ്റ് നടത്തണം. രോഗലക്ഷണം ഇല്ലാത്ത 60 ന് മുകളില്‍ പ്രായമുള്ളവര്‍, ഗര്‍ഭിണികള്‍, പ്രസവാനന്തര കാലാവധിയിലുള്ളവര്‍, ഗുരുതര രോഗബാധിതര്‍, പോഷകാഹാരക്കുറവുള്ള കുട്ടികള്‍ എന്നിവരും ആര്‍.ടി.പി.സി.ആര്‍ നടത്തണം.

രോഗലക്ഷണമുള്ള 14 ദിവസത്തിനുള്ളില്‍ അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികര്‍ ആന്റിജന്‍ നെഗറ്റീവായാലും ആര്‍.ടി.പി.സി.ആര്‍ ടെസ്റ്റ് ചെയ്യണം. ഇതേ മാനദണ്ഡം തന്നെയാണ് രോഗലക്ഷണമില്ലാത്ത ക്വാറന്റനിലുള്ള അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികര്‍, രോഗലക്ഷണം സ്ഥിരീകരിച്ചവരുടെ സമ്പര്‍ക്കപ്പട്ടികയില്‍ ഉള്‍പ്പെട്ട രോഗലക്ഷണം ഇല്ലാത്തവര്‍, അന്താരാഷ്ട്ര-അന്തര്‍ സംസ്ഥാന യാത്രികരുമായി 14 ദിവസത്തിനുള്ളില്‍ സമ്പര്‍ക്കത്തിലായ രോഗലക്ഷണമുള്ളവര്‍-ആരോഗ്യ പ്രവര്‍ത്തകര്‍-മുന്‍നിര പോരാളികള്‍ എന്നിവര്‍ക്കും ബാധകം. കോവിഡ് സ്ഥിരീകരിച്ചവരുടെ ഫോളോ അപ്പ് സാമ്പിളുകള്‍ ആന്റിജന്‍ ടെസ്റ്റിന് വിധേയമാക്കണം.

ശസ്ത്രക്രിയ-മുന്നോടിയായ പരിശോധന നടത്തുന്നവരും ട്രൂനാറ്റ് പരിശോധനയാണ് നടത്തേണ്ടത്. രോഗലക്ഷണമില്ലാത്ത ജയില്‍ അന്തേവാസികള്‍, പരോളിന് മുമ്പും പിമ്പും ജയിലില്‍ എത്തുന്നവര്‍ എന്നിവര്‍ക്ക് ആന്റിജനാണ് നടത്തേണ്ടത്. സ്‌കൂള്‍-കോളജ്-വ്യവസായ സ്ഥാപനങ്ങള്‍-ഓഫീസ്- ആതുരായലയങ്ങളിലെ അന്തേവാസികള്‍ എന്നിവര്‍ ആര്‍.ടി.പി.സി.ആര്‍. ടെസ്റ്റ് നടത്തണം. മള്‍ട്ടി സിസ്റ്റം ഇന്‍ഫ്‌ളമേറ്ററി ലക്ഷണം ഉള്ളവര്‍ സാര്‍സ് കോവ് 2 എലിസ ടെസ്റ്റ് നടത്തണം എന്നും ഡി.എം.ഒ വ്യക്തമാക്കി.

സൂര്യാതപം; മുന്‍കരുതല്‍ വേണം - ഡി.എം.ഒ

സൂര്യാതപ സാധ്യത ജില്ലയില്‍ നിലനില്‍ക്കുന്ന സാഹചര്യത്തില്‍ അതീവ ജാഗ്രത വേണമെന്ന് ഡി.എം.ഒ മുന്നറിയിപ്പ് നല്‍കി. വേങ്ങര തൊടിയൂര്‍ സ്വദേശിയായ 53 കാരന് സൂര്യാതപം ഏറ്റു. മരപ്പണി ചെയ്യുന്നതിന് ഇടയിലാണ് പൊള്ളലേറ്റത്. തൊടിയൂര്‍ പ്രാഥമികാരോഗ്യ കേന്ദ്രത്തില്‍ ചികിത്സ തേടി.

ലക്ഷണങ്ങള്‍ ഇവ
ചൂടുകുരു, നിര്‍ജലീകരണം, സൂര്യാതപം മൂലമുണ്ടാകുന്ന പൊള്ളല്‍, തളര്‍ച്ച, തിണര്‍പ്പ്, കോച്ചിവലിവ്, ശരീരവേദന, വിറയല്‍, ക്ഷീണം, ഉണങ്ങിവരണ്ട വായ, മൂത്രം മഞ്ഞനിറമാകുക എന്നിവയാണ് പ്രാരംഭ ലക്ഷണങ്ങള്‍.
കുഴിഞ്ഞുതാണ കണ്ണുകള്‍, ഉണങ്ങി വരണ്ട ത്വക്ക്, മൂത്രതടസം, ബോധക്ഷയം എന്നീ ലക്ഷണങ്ങള്‍ കണ്ടാല്‍ ഉടന്‍ വൈദ്യസഹായം തേടണം. അമിതമായ ദാഹം, മയക്കം, കൂടിയ നാഡിമിടിപ്പ്, മനം പുരട്ടല്‍, ഛര്‍ദ്ദി, പേശിവലിവ്, വേഗത്തിലുള്ള ശ്വാസോച്ഛ്വാസം എന്നിവയാണ് തളര്‍ച്ചയുടെ ലക്ഷണങ്ങള്‍. കൂടിയ ചൂടില്‍ കഠിനമായി അധ്വാനിക്കുന്നവര്‍ക്കാണ് സൂര്യാഘാത സാധ്യത. വറ്റിവരണ്ട് ചുവന്ന് ചൂടായ ശരീരം, ശക്തിയായ തലവേദന, തലകറക്കം, മന്ദഗതിയിലുള്ള നാഡിമിടിപ്പ്, മാനസികാവസ്ഥയിലുള്ള മാറ്റങ്ങള്‍, അബോധാവസ്ഥ എന്നിവയാണ് ലക്ഷണങ്ങള്‍. പേശികളിലെ കോശങ്ങള്‍ നശിക്കുകയും വൃക്കകള്‍ക്ക് നാശം സംഭവിക്കുകയും ചെയ്യാം. തീവ്രപരിചരണം നല്‍കിയില്ലെങ്കില്‍ മരണ കാരണമുയേക്കാം.

മുന്‍കരുതലുകള്‍
രാവിലെ 11 മണി മുതല്‍ മൂന്നുവരെയുള്ള പുറംജോലികള്‍ ഒഴിവാക്കണം. ദാഹം തോന്നിയില്ലെങ്കിലും ധാരാളം വെള്ളം കുടിക്കണം. ഉപ്പിട്ട കഞ്ഞിവെള്ളം, മോര്, നാരങ്ങാവെള്ളം, പഴങ്ങള്‍, പഴച്ചാറുകള്‍, പച്ചക്കറി സാലഡുകള്‍ എന്നിവ ധാരാളമായി കഴിക്കണം. മദ്യം നിര്‍ജലീകരണത്തിന് കാരണമായതിനാല്‍ ഒഴിവാക്കണം. അനാവൃതമായ ശരീരഭാഗങ്ങളില്‍ അള്‍ട്രാവയലറ്റ് രശ്മികളെ ചെറുക്കുന്ന ലേപനങ്ങള്‍ പുരട്ടണം. അയഞ്ഞ, ഇളംനിറത്തിലുള്ള പരുത്തി വസ്ത്രങ്ങള്‍ ധരിക്കണം. സൂര്യാതപം ഏറ്റതായി തോന്നിയാല്‍ ഉടന്‍ തണലത്തേക്ക് മാറിനില്‍ക്കണം. കുട്ടികളെ വെയിലത്ത് കളിക്കാന്‍ അനുവദിക്കരുത്. മുതിര്‍ന്ന പൗര•ാര്‍, ഗര്‍ഭിണികള്‍, രോഗികള്‍ എന്നിവര്‍ വെയിലേല്‍ക്കാനുള്ള സാഹചര്യങ്ങള്‍ ഒഴിവാക്കണം. പുറത്തേയ്ക്കു പോകേണ്ട സാഹചര്യങ്ങളില്‍ തൊപ്പി/കുട ഉപയോഗിക്കണം. എല്ലാ സ്ഥാപനങ്ങളിലും കുടിവെള്ള കോര്‍ണര്‍/വാട്ടര്‍ കിയോസ്‌കുകള്‍ സ്ഥാപിക്കണം.

അടിയന്തിര സാഹചര്യങ്ങള്‍ നേരിടാന്‍ പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍ മുതല്‍ താലൂക്കാശുപത്രികള്‍, ജില്ലാ ആശുപത്രിവരെ സുസജ്ജമാണ്. എല്ലാ ആരോഗ്യ കേന്ദ്രങ്ങളിലും ഒ.ആര്‍.എസ് പാക്കറ്റുകള്‍, ഐ.വി ഫ്‌ളൂയിഡുകള്‍, അടിയന്തര ആവശ്യത്തിനുള്ള മരുന്നുകള്‍ എന്നിവ സജ്ജീകരിച്ചിട്ടുണ്ടെന്നും ജില്ലാ മെഡിക്കല്‍ ഓഫീസര്‍ ഡോ. ആര്‍.ശ്രീലത അറിയിച്ചു.

ജില്ലയില്‍ ഇന്നലെ 11387 പേര്‍ക്ക് വാക്‌സിന്‍ നല്‍കി

ഒന്നും രണ്ടും ഡോസുകള്‍ ഉള്‍പ്പടെ ജില്ലയില്‍ ഇന്നലെ 11387 പേര്‍ക്ക് കോവിഡ് പ്രതിരോധ വാക്‌സിന്‍ നല്‍കി. 486 ആരോഗ്യപ്രവര്‍ത്തകര്‍ക്കും 147 മുന്നണിപ്പോരാളികള്‍ക്കും 397 തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥര്‍ക്കും 45 നും 59 നും ഇടയിലുള്ള 563 പേര്‍ക്കും 60 വയസിന് മുകളിലുള്ള 9522 പേര്‍ക്കും ആദ്യ ഡോസ് നല്‍കി. 186 ആരോഗ്യപ്രവര്‍ത്തരും 78 മുന്നണിപ്പോരാളികളും എട്ട് തിരഞ്ഞെടുപ്പ് ഉദ്യോഗസ്ഥരും രണ്ടാമത്തെ ഡോസ് സ്വീകരിച്ചു.
© all rights reserved
made with Kadakkalnews.com