Responsive Ad Slot

chithara എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ
chithara എന്ന ലേബല്‍ ഉള്ള പോസ്റ്റുകള്‍ കാണിക്കുന്നു. എല്ലാ പോസ്റ്റുകളും കാണിക്കൂ

ചിതറയിൽ ബൈക്കിൽ കാട്ടുപന്നിയിടിച്ച് ബൈക്ക് യാത്രക്കാരന് പരിക്ക്

ചിതറ: കടയ്ക്കൽ മടത്തറ റോഡിൽ ചിതറ ഐരകുഴിക്ക് സമീപം രാത്രി നടന്ന അപകടത്തിൽ ബൈക്ക് യത്രകാരനെ ഗുരുതര പരിക്കേറ്റു. ചിതറ കോത്തല സ്വദേശിയും മെക്കാനിക്കുമായ അനിൽ കുമാർ (48) ആണ് പന്നിയുടെ ആക്രമണത്തിൽ പരിക്കേറ്റത്.

കഴിഞ്ഞ ദിവസം രാത്രി ഏകദേശം 9.45 മണിയോടെയാണ് സംഭവം. ജോലി കഴിഞ്ഞ് മടങ്ങിക്കൊണ്ടിരുന്ന അനിൽകുമാർ സഞ്ചരിച്ച ബൈക്കിന് മുന്നിലേക്ക് പന്നി ഓടിയെത്തി ഇടിച്ചാണ് അപകടം സംഭവിച്ചത്. നിയന്ത്രണം നഷ്ടപ്പെട്ട ബൈക്കിൽ നിന്നു തെറിച്ച് വീണ അനിൽ കുമാറിന് തലക്ക് ഗുരുതരമായി പരിക്കേറ്റു. ഉടൻ തന്നെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ പ്രവേശിപ്പിച്ചു.

മടത്തറ കുളത്തുപ്പുഴ റോഡിൽ പിക്കപ്പ് വാൻ തലകീഴായി മറിഞ്ഞു

ചിതറ: മടത്തറയും മേലെമുക്കിയും ഇടയിലുള്ള ട്രാവൻകൂർ കോളേജിന് സമീപമുള്ള വലിയ വളവിലാണ് ഇന്ന് രാവിലെ 10:30 ഓടുകൂടിയാണ് അപകടം ഉണ്ടായത്. തമിഴ്‌നാട്ടിൽ നിന്ന് പച്ചക്കറി കയറ്റി മടത്തറയിലേക്ക് വരികയായിരുന്ന പിക്കപ്പ് വാൻ നിയന്ത്രണം വിട്ട് താഴ്ചയിലേക്ക് മറിഞ്ഞതാണ് അപകട കാരണം.

പിക്കപ്പ് വാനിൽ രണ്ട് പേരുണ്ടായിരുന്നുവെങ്കിലും ഡ്രൈവർക്ക് നിസ്സാര പരിക്കുകൾ മാത്രമാണ് ഉണ്ടായത്. യാത്രക്കാരൻ സുരക്ഷിതനാണ്. അപകടം നടന്ന വളവിൽ യാതൊരു ബാരിക്കേഡുകളോ മുന്നറിയിപ്പുകളോ ഇല്ലാതെയാണ്, അപകട സാധ്യത വർദ്ധിപ്പിക്കുന്നത്. മഴക്കാലത്ത് പരിചയമില്ലാത്ത റോഡുകളിൽ വാഹനം ഓടിക്കുന്നവർ അതീവ ജാഗ്രത പാലിക്കണം എന്നതാണ് സ്ഥലവാസികളുടെ ആവശ്യം.

സുജിൻ വധക്കേസ്: ചിതറ പോലീസ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചു തെളിവെടുപ്പ് നടത്തി

ചിതറ: ചിതറ കാരറ കളിയിലിൽ വീട്ടിൽ 30 വയസ്സുള്ള സുജിനെയാണ് മുൻ വൈരാഗ്യത്തെ തുടർന്ന് പ്രതികൾ ഈ കഴിഞ്ഞ മെയ് മാസം ഇരുപതാം തീയതി രാത്രിയിൽ കുത്തി കൊലപ്പെടുത്തിയത്. അന്നുതന്നെ കേസിലെ അഞ്ച് പ്രതികളെയും ചിതറ പോലീസ് അറസ്റ്റ് ചെയ്ത് റിമാൻഡ് ചെയ്തിരുന്നു. കേസിൽ കൂടുതൽ അന്വേഷണം നടത്തുന്നതിനു വേണ്ടി ഇന്ന് ചിതറ പോലീസു പ്രതികളെ കടയ്ക്കൽ കോടതിയിൽ നിന്നും രണ്ടുദിവസത്തേക്ക് കസ്റ്റഡിയിൽ വാങ്ങി. കസ്റ്റഡിയിൽ വാങ്ങിയ പ്രതികളിൽ ലാലു എന്ന് വിളിക്കുന്ന ബിജുവിനെയും സൂര്യജിത്തിനെയും കൊലപാതകം നടത്തിയ ചിതറ കാരാറകുന്നിൽ എത്തിച്ചു തെളിവെടുപ്പ് നടത്തി.

സജിനെ കൊലപ്പെടുത്താൻ ഉപയോഗിച്ച കത്തി സൂക്ഷിച്ചിരുന്ന കത്തിയുടെ ഉറയും, 100 മീറ്റർ അകലെ നിന്ന് കത്തിയുടെ പിടിയും പോലീസ് കണ്ടെടുത്തു. കൊല്ലപ്പെടുത്താൻ ഉപയോഗിച്ച് കത്തി സംഭവം ദിവസം തന്നെ കണ്ടെത്തിയിരുന്നു. പ്രതികളെ തെളിവെടുപ്പ് നടത്താനായി കൊണ്ടുവരുന്നതെന്നറിഞ്ഞു സംഭവസ്ഥലത്ത് നാട്ടുകാർ തടിച്ചുകൂടി.അതിനാൽ വലിയ പോലീസ് സുരക്ഷയിലാണ് പ്രതികളെ സംഭവസ്ഥലത്ത് എത്തിച്ചത്. മറ്റ് നിയമനടപടിക്കുശേഷം പ്രതികളെ നാളെ കോടതിയിൽ ഹാജരാക്കുമെന്ന് ചിതറ പോലീസ് പറഞ്ഞു.

ഇലക്ട്രിക്കൽ ഡിവിഷൻ അറിയിപ്പ്

കടയ്ക്കൽ: പുനലൂർ ഇലക്ട്രിക്കൽ ഡിവിഷന്റെ പരിധിയിൽ കനത്ത മഴയും കാറ്റും എന്നിവയെ തുടർന്ന് രൂപപ്പെടുന്ന അപകടകരമായ വൈദ്യുതി പ്രശ്നങ്ങൾ റിപ്പോർട്ട് ചെയ്യുന്നതിനായി വിവിധ സെക്ഷനുകൾക്ക് പ്രത്യേക ഹെൽപ് ലൈനുകൾ സജ്ജമാക്കിയിട്ടുണ്ട്. ജനങ്ങൾ താഴെപ്പറയുന്ന നമ്പറുകളിൽ തികച്ചും അടിയന്തരമായി ബന്ധപ്പെടണമെന്ന് എക്സിക്യൂട്ടീവ് എഞ്ചിനീയർ അറിയിച്ചു:
  • പുനലൂർ, കരവാളൂർ, തെന്മല9446009255

  • അഞ്ചൽ ഈസ്റ്റ്, അഞ്ചൽ വെസ്റ്റ്, കരുകോൺ, കുളത്തുപ്പുഴ9446009233

  • കടയ്ക്കൽ, ചിതറ9446009222

  • പത്തനാപുരം, പിറവന്തൂർ, വിളക്കുടി9446009244


സാധാരണ പ്രവർത്തിദിവസങ്ങളിൽ രാവിലെ 10 മണി മുതൽ വൈകിട്ട് 5 മണി വരെ താഴെപ്പറയുന്ന നമ്പറുകളിലും ബന്ധപ്പെടാവുന്നതാണ്: 0475-2227788, 9446009206

അതോടൊപ്പം, വൈദ്യുതി തടസ്സം സംബന്ധിച്ച പരാതികൾ അതു അതായ സെക്ഷൻ ഓഫീസിൽ നേരിട്ട് അറിയിക്കേണ്ടതാണെന്നും, സെക്ഷൻ ഓഫീസിൽ ഫോൺ ലഭ്യമല്ലാത്ത സാഹചര്യത്തിൽ മുകളിൽ നൽകിയ മൊബൈൽ നമ്പറുകളിൽ വിളിക്കാമെന്നും അറിയിപ്പ് വ്യക്തമാക്കുന്നു. ഇതുകൂടാതെ, കെഎസ്ഇബിയുടെ ഔദ്യോഗിക വാട്സ്ആപ്പ് നമ്പർ 9496001912 ലൂടെയും പരാതികൾ രജിസ്റ്റർ ചെയ്യാവുന്നതാണ്.

ചിതറയിലെ നാട്ടുകാർ ചേർന്ന് ഒരുക്കിയ ‘മൈക്രോ ഫിനാൻസ്’ സിനിമ ഹൗസ്ഫുൾ ആവേശം

ചിതറ: ചിതറ വേങ്കോട് സ്വദേശി ടാപ്പിംഗ് തൊഴിലാളിയായ സുരേഷ് വേങ്കോടിന്റെ സംരംഭമായി പുറത്തിറങ്ങിയ ‘മൈക്രോ ഫിനാൻസ്’ എന്ന സിനിമ പ്രേക്ഷക ശ്രദ്ധ പിടിച്ചു പറ്റുന്നു. ബിഫോർ സിനിമാസിന്റെ ബാനറിൽ പുറത്തിറങ്ങിയ ഈ ചിത്രം പ്രാദേശിക കഥാപാത്രങ്ങളെ കേന്ദ്രമാക്കി സമൂഹത്തിൽ ഇന്ന് വളരെ പ്രസക്തമായ ഒരു പ്രമേയം ആധാരമാക്കി ഒരുക്കിയതാണ്. ആദ്യ ഷോയിൽ തന്നെ ഹൗസ്ഫുൾ ആവുകയും, ശക്തമായ പ്രതിസന്ധികളിലൂടെ കടന്നുപോകുന്ന ജീവിതരേഖകളെ ആധികാരികമായി ചിത്രീകരിച്ചുവെന്നതിനാൽ വലിയ സ്വീകരണം നേടുകയും ചെയ്തു.

ചിത്രത്തിൽ ചിതറ-ചടയമംഗലം സ്വദേശികളായ ജൗഫൽ ജലാൽ, സൂരജ് സുഗതൻ, രാജി അലക്സ്, രഞ്ജിത്ത് എം സി, ഷിബു പാപ്പാസ്, നിധിൻ പുത്തൻപുരയ്ക്കൽ, സജീവ് ചടയമംഗലം എന്നിവർ പ്രധാന കഥാപാത്രങ്ങളെ അവതരിപ്പിക്കുന്നു. ഹരി വിഷ്വൽ മീഡിയയാണ് ക്യാമറ കൈകാര്യം ചെയ്തതും, എഡിറ്റിംഗ് ഷിബിൻ എസ്, ബാബുവിന്റെ നേതൃത്വത്തിലായിരുന്നു. ചിത്രം കടയ്ക്കൽ ശ്രീധന്യ തീയേറ്ററിൽ റിലീസ് ചെയ്തു.

ചിതറ ചാരിറ്റി ഗ്രൂപ്പ് നിർധന വിദ്യാർത്ഥിനിക്ക് പഠനസഹായം നൽകി

ചിതറ: ചിതറ ചാരിറ്റി ഗ്രൂപ്പ് (CCG) സാമൂഹ്യസേവന പ്രവർത്തനത്തിന്റെ ഭാഗമായി ഒരു നിർധന വിദ്യാർത്ഥിനിക്ക് പഠനസഹായം നൽകി. ചിതറ ചാരിറ്റി ഗ്രൂപ്പിന്റെ പ്രവർത്തനങ്ങളിൽ സഹകരിക്കുന്ന ഒരു വ്യക്തി കൈമാറിയ തുക ആ വിദ്യാർത്ഥിനിയുടെ കുടുംബത്തിന് ഔപചാരികമായി കൈമാറി. ചിതറ ബ്ലോക്ക് ഡിവിഷൻ മെമ്പർ കെ. ഉഷ, സാമൂഹ്യപ്രവർത്തകർ ബിൻസു, ആദർശ് മോഹൻ എന്നിവർ ഈ സംഭവത്തിൽ സന്നിഹിതരായിരുന്നു.

ചിതറയിൽ 43കാരനെ മരിച്ച നിലയിൽ കണ്ടെത്തിയത് കൊലപാതകമെന്ന് പോലീസ് നിഗമനം

ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിൽ പ്ലവറയിൽ വീട്ടിനകത്ത് മരിച്ച നിലയിൽ കണ്ടെത്തിയ 43കാരൻ രാജേഷ് ഭവനിലെ രാജേഷ് എന്നയാളുടെ മരണം കൊലപാതകം ആണെന്ന് പോലീസ് പ്രാഥമിക നിഗമനത്തിൽ എത്തി. പോസ്റ്റ്മോർട്ടം റിപ്പോർട്ടിൽ തലയോട്ടി പൊട്ടൽ, ശരീരത്തിൽ അടിയേറ്റ പാടുകൾ, ആന്തരിക രക്തസ്രാവം എന്നിവ കണ്ടെത്തിയിട്ടുണ്ട്. മരണകാരണം തലക്കേറ്റ ഗുരുതര ക്ഷതമായിരിക്കാം എന്നാണ് പ്രാഥമിക വിവരം.

കഴിഞ്ഞ ഏതാനം ദിവസങ്ങളായി രാജേഷ്നൊപ്പം ഒരു സ്ത്രീ താമസിച്ചു വന്നിരുന്നു. ഈ സ്ത്രീയുടെ ബന്ധുക്കൾ കഴിഞ്ഞ രണ്ടു ദിവസം മുന്നേ സ്‌ത്രീയെയും രാജേഷിനെയും പാരിപ്പളളിയിൽ വിളിച്ച് വരുത്തുകയും പാരിപ്പളളിയിൽ വച്ച് രാജേഷിനെ മർദ്ദിക്കുകയും ചെയ്തിരുന്നു. ഈ മർദ്ദനത്തിൽ രാജേഷിന്റെ തലയോട്ടിപ്പൊട്ടുകയും ശരീരത്തിനുള്ളിൽ മാരകമായ മുറിവേൽക്കുകയും ചെയ്തിട്ടുള്ളതാണെന്നാണ് പോലീസ് കരുതുന്നത്.

പ്രതികൾ ഒളിവിൽ തുടരുകയാണ്. ചിതറ പോലീസ്, സയന്റിഫിക് ഉദ്യോഗസ്ഥരുടെ സഹായത്തോടെ തെളിവുകൾ ശേഖരിച്ചു. കേസിൽ ഉയർന്ന പോലീസ് ഉദ്യോഗസ്ഥരുടെ മേൽനോട്ടത്തിൽ അന്വേഷണം ഊർജ്ജിതമാക്കുന്നുണ്ട്. രാജേഷിന്റെ കൊലയാളികളെ കണ്ടെത്തണമെന്നാണ് രാജേഷിന്റെ ബന്ധുക്കളുടെയും നാട്ടുകാരുടെയും ആവശ്യം.

ചിതറയിൽ യുവാവിനെ വീട്ടിൽ മരിച്ച നിലയിൽ കണ്ടെത്തി; ദുരൂഹത ആരോപിച്ച് ബന്ധുക്കൾ

ചിതറ: യുവാവിനെ വീടിനുള്ളിൽ മരിച്ച നിലയിൽ കണ്ടെത്തി. ചിതറ കുറക്കോട് പ്ലാവറ ബ്ലോക്ക് നമ്പർ 244 ൽ രാജേഷ് (44) നെയാണ് മരിച്ച നിലയിൽ കണ്ടെത്തിത്. മൃതദേഹം വീടിനുള്ളിലെ കിടപ്പുമുറിയിലെ കട്ടിലിലാണ് കണ്ടെത്തിയത്. മരണത്തിൽ ദുരൂഹതയുള്ളതായി ബന്ധുക്കൽ. ചിതറ പോലീസ് അന്വേഷണം ആരംഭിച്ചു. മൃതദേഹം കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ. പിതാവ് തുളസി, മാതാവ് ബേബി.

ചിതറയിൽ യുവാവിനെ കുത്തിക്കൊന്ന കേസിൽ അഞ്ച് പ്രതികൾ പോലീസ് കസ്റ്റഡിയിൽ

ചിതറ: ചിതറ തുമ്പമൺതൊടി കാരറ കുന്നിൽ കളിയിലിൽ വീട്ടിൽ സുജിൻ 29 നെ കുത്തി കൊലപ്പെടുത്തിയ പ്രതികളെ ചിതറ പോലീസ് കസ്റ്റഡിയിൽ എടുത്തു. സംഭവ ശേഷം ഒളിവിൽ പോകാൻ പ്രതികൾ ശ്രമം നടത്തിയിരുന്നു. മുൻ വൈരാഖ്യത്തെ തുടർന്ന് പ്രതികൾ സംഘടിച്ചെത്തി സുജിനെയും സുഹൃത്തിനേയും കുത്തുകയായിരുന്നു. വയറ്റിൽ കുത്തേറ്റ സുജിനെയും സുഹൃത്ത് അനന്തുവിനെയും കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും തുടർന്ന് മെഡിക്കൽ കോളേജ് ആശുപത്രിയിലേക്കും കൊണ്ട് പോയെങ്കിലും സുജിൻ മരണപ്പെടുകയായിരുന്നു. വിവേക്, സൂര്യജിത്ത്, ബിജു, മഹി, വിജയ് എന്നിവരാണ് ചിതറ പോലീസിന്റെ കസ്റ്റഡിയിൽ ഉള്ളത്.

ജനവാസ മേഖലയിൽ പന്നി ഫാം; പ്രതിഷേധവുമായി പ്രദേശവാസികൾ

ചിത്രം: ഫാം തുടങ്ങാൻ കുന്ന് ഇടിച്ചു നിരത്തിയ നിലയിൽ
ചിതറ: ചിതറ പഞ്ചായത്തിലെ കിളിത്തട്ട് വാർഡിലെ പ്ലവറയിലാണ് പന്നി ഫാം വരുന്നതിനെതിരെ പ്രദേശവാസികൾ പ്രതിഷേധവുമായി രംഗത്ത് എത്തിയത്. പ്ലവറയിലെ കുന്നിൻ മുകളിലായി ആരംഭിക്കാൻ പോകുന്ന പന്നി ഫാമിന്റെ ആരംഭ ഘട്ടമായി കുന്നിടിച്ചു നിരപ്പാക്കിയ നിലയിലാണ്. പന്നി ഫാം മിന് ആവിശമായി ഇതിൽ ഷെഡ് പണിയാൻ ഉള്ള തയ്യാറെടുപ്പിലാണ് ഫാം ഉടമ.

പ്രദേശത്ത് ഉള്ളവർ എത്തി ദിവസങ്ങൾക്ക് മുന്നേ മണ്ണിടിപ്പ് തടഞ്ഞിരുന്നു. എന്നാൽ കഴിഞ്ഞ ദിവസം വീണ്ടും പണി ആരംഭിച്ചതിനെ തുടർന്ന് വീണ്ടും പ്രദേശവാസികൾ പ്രതിഷേധവുമായി എത്തിയത്. ഈ പ്രദേശത്തേ അടുത്ത വാർഡായ കിളിത്തട്ട് ഭാഗങ്ങളിൽ പാറ ക്വാറികൾ വന്നതിന് നാട്ടുകാർ വൻ പ്രതിഷേധം സംഘടിപ്പിരുന്നു. എന്നാൽ പാറ ക്വാറികളുടെ പ്രവർത്തനം തുടങ്ങിയതോടെ പ്രദേശ വാസികൾക്ക് പല വിധ അസുഖങ്ങൾക്ക് ഇരയായിരുന്നു. ശ്വാസകോശ സംബന്ധമായ അസുഖങ്ങൽ ഉൾപ്പെടെ ബുദ്ധിമുട്ട് അനുഭവിക്കുന്നതിന് പിന്നാലെയാണ് പന്നി ഫാമിന് തുടക്കം.

കുന്നിൻ മുകളിന് താഴ് ഭാഗത്ത് കൂടി ഒഴുകുന്ന നീരുറവകളെയും കുടിവെള്ള ശ്രോതസ്സുളേയും ഈ ഫാം മലിനമാക്കുകയും പ്രദേശത്ത് ദുർഗന്ധവും രോഗ വ്യാപനവും ഉണ്ടാകുമെന്നാണ് ജനങ്ങൾക്ക് ആശങ്ക. വാർഡിലെ ജനപ്രതിനിധി ഉൾപ്പെടെ ഫാമിനെതിരെ നിലകൊള്ളുമ്പോഴും നാട്ടിലെ ചിലർ ഫാം മിന് അനുകൂല നിലപാടിൽ ആണ്.

പ്രദേശത്തെ പൊതുപ്രവർത്തകരെ സ്വാധീനിക്കാൻ ഇവർ ശ്രമിക്കുന്നതായും ആരോപണമുണ്ട്. വരാൻ പോകുന്ന ഫാം കൂടുതലായും ബാധിക്കുന്നത് തൊട്ടടുത്ത എസ്. സി കുടുംബങ്ങളെയാണ്. ക്യാൻസർ ബാധിച്ചു നാവ് നീക്കം ചെയ്ത വയോധിക ഉൾപ്പെടെ താമസിച്ചു വരുന്ന ഇവിടെ കുഞ്ഞുങ്ങളും പ്രായമുള്ളവരും മുഴുവൻ ആശങ്കകൾ ഉയർത്തുകയാണ്.

ഒരു കാരണവശാലും ഫാം തുടങ്ങാൻ അനുവദിക്കില്ല എന്ന് നാട്ടുകാർ പറയുന്നു. എന്നാൽ ഇതൊന്നും അറിഞ്ഞിട്ടും കണ്ടിട്ടില്ലെന്ന നിലയിലാണ് പഞ്ചായത്ത് അധികൃതർ. എന്നാൽ പ്രതിഷേധത്തെ മറി കടന്ന് ഫാം തുറക്കാനുള്ള ശ്രമമെങ്കിൽ ശക്തമായ സമര പരിപാടികളുമായി മുന്നോട്ടു പോകുമെന്ന് നാട്ടുകാർ അറിയിച്ചു.

അമിത വേഗതയിൽ എത്തിയ കാർ കാൽനട യാത്ര കാരനെ ഇടിച്ചിട്ടു; ഡ്രൈവർ പിടിയിൽ

നിലമേൽ: അമിത വേഗതയിൽ എത്തിയ കാർ കാൽ നട യാത്രകാരനെ ഇടിച്ചിട്ടു, ഡ്രൈവർ പിടിയിൽ. കാർ ഡ്രൈവർ ചിതറ കല്ലുവെട്ടാം ക്കുഴി സ്വദേശി സാബു വാണ് ചടയമംഗലം പോലീസിൻ്റെ പിടിയിലായത്. അപകടത്തിൽ കാൽ നട യാത്രകാരനായ ആറ്റിങ്ങൾ സ്വദേശി ഗോപാലൻ (51) നാണ് ഗുരുതരമായി പരിക്കേറ്റത്. എം.സി റോഡിൽ നിലമേൽ ജംഗ്ഷനിൽ ഹോട്ടലിൽ നിന്ന് ഭക്ഷണം കഴിച്ച് പുറത്തിറങ്ങിയ നിലമേൽ ലോഡിജിൽ താമസിക്കുന്ന ഗോപാലനെ യാണ് അമിത വേഗതയിൽ എത്തിയ കാർ ഇടിച്ചു തെറിപ്പിച്ചത്. അപകടത്തിൽ ഗുരുതമായി പരിക്കേറ്റ ഗോപാലനെ കടയ്ക്കൽ താലൂക്ക് ആശുപത്രിയിലും പിന്നീട് തിരുവനന്തപുരം മെഡിക്കൽ കോളേജിലേക്കും മാറ്റി. അപകടത്തെ തുടർന് നിർത്താത പോയ കാർ ഡ്രൈവറെ നാട്ടുകാർ പിന്തുടർന്ന് ചടയമംഗലം പോലീസിൽ ഏൽപ്പിക്കുകയായിരുന്നു. ഡ്രൈവർ മദ്യ ലഹരിയിൽ ആയിരുന്നുയെന്ന് നാട്ടുകാർ പറയുന്നു.

ചിതറയിൽ നിന്നും കാണാതായ വിദ്യാർത്ഥിയെ എറണാകുളത്ത് നിന്ന് കണ്ടെത്തി

ചിതറ: ചിതറയിൽ നിന്നും വീടുവിട്ട് ഇറങ്ങിയ കുട്ടിയെ രണ്ടു ദിവസത്തെ അന്വേഷണങ്ങൾക്ക് ശേഷം എറണാകുളം ഫോർട്ട് കൊച്ചിയിൽ നിന്ന് കണ്ടെത്തി. ചിതറ പോലീസ് നടത്തിയ ശക്തമായ സി.സി.ടി.വി പരിശോധനകൾ ശക്തമായി നടന്നു. ഈ അന്വേഷണത്തിൽ ഫോർട്ട് കൊച്ചി കൺട്രോൾ റൂമിലെ പോലീസ് ഉദ്യോഗസ്ഥരുടെ സഹായം നിർണായകമായി. കുട്ടിയെ സുരക്ഷിതമായി കണ്ടെത്തിയതായി പോലീസ് സ്ഥിരീകരിച്ച, തുടർ നടപടികൾക്ക് ശേഷം കുട്ടിയെ കുടുംബത്തിനു കൈമാറും.

അറിയിപ്പ്; ചിതറയിൽ നിന്നും വിദ്യാർത്ഥിയെ കാണ്മാനില്ല

ചിതറ: ചിതറ വളവുപച്ച SNV സദനം, വാലവുപച്ച പി.ഒ.യിൽ നിന്നുള്ള 15 വയസ്സുള്ള അഭയ് ജെ പണിക്കർ ഇന്ന് 2025 മേയ് 12ന് രാവിലെ ഏഴ് മണിയോടെ വീടുവിട്ടിറങ്ങിയതിന്റെ ശേഷം കാണാതായിരിക്കുകയാണ്.

അഭയ് രണ്ടു ബാഗുകളുമായി വീട്ടിൽ നിന്നും പുറത്തുപോയതായും, പിന്നീട് മടങ്ങിയെത്തിയിട്ടില്ലെന്നും കുടുംബാംഗങ്ങൾ അറിയിച്ചു. അഭയേയും കുറിച്ചുള്ള ഏതെങ്കിലും വിവരം ലഭിക്കുന്നവർ താഴെ കൊടുത്തിരിക്കുന്ന നമ്പറിലോ സമീപത്തെയുള്ള പൊലിസ് സ്റ്റേഷനിലോ ഉടൻ ബന്ധപ്പെടണമെന്ന് അഭ്യർത്ഥിക്കുന്നു.

📞 Contact: 8138864421, 9446766878
🏡 Address: SNV Sadanam, Valavupacha PO, Chithara, Kadakkal, Kollam

🧍‍♂️ Missing Person Details:

  • Name: അഭയ് ജെ പണിക്കർ

  • Age: 15

  • Location Missing From: വളവുപച്ച, ചിതറ

  • Date Missing: 12-05-2025, രാവിലെ 7 മണിക്ക്

  • Carrying: രണ്ട് ബാഗുകൾ

ഭക്ഷ്യവിഷബാധ; ചിതറ സ്വദേശിനി കോഴിക്കോട് മെഡിക്കൽ കോളേജിൽ മരിച്ചു

ചിതറ: ഭക്ഷ്യവിഷബാധയെ തുടർന്ന് ചികിത്സയിലായിരുന്ന ചിതറ അയിരക്കുഴി പുണർതത്തിൽ സ്വദേശി ശിവ്യ വിജയൻ (28) കോഴിക്കോട് മെഡിക്കൽ കോളേജിൽ ഇന്ന് രാവിലെ മരണപ്പെട്ടു. മലപ്പുറത്തെ സ്വകാര്യ ആശുപത്രിയിൽ ജോലി ചെയ്യുകയായിരുന്ന ശിവ്യ, ഹോട്ടലിൽ നിന്നും ഭക്ഷണം കഴിച്ചതിനുശേഷം അസ്വസ്ഥത അനുഭവപ്പെട്ടതോടെയാണ് മെഡിക്കൽ കോളേജിൽ പ്രവേശിപ്പിച്ചത്. മേയ് 2-ന് ചികിത്സക്കായി പ്രവേശിപ്പിച്ച ഇവർ ഇന്ന് രാവിലെയാണ് മരിച്ചത്.

മൃതശരീരം ഇന്ന് രാത്രി കടയ്ക്കൽ താലൂക്ക് ആശുപത്രി മോർച്ചറിയിൽ എത്തിക്കും. നാളെ രാവിലെ 8 മണിയോടെ വീട്ടിലെത്തിക്കുമെന്ന് കുടുംബാംഗങ്ങൾ അറിയിച്ചു.

മോഷ്ടിച്ച ആംബുലൻസിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ ചിതറയിൽ കണ്ടെത്തി

കടയ്ക്കൽ: മോഷ്ടിച്ച ആംബുലൻസിനെ ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തി. ചിതറ- പാങ്ങോട് റോഡിൽ ചിതറ ഗവ. ഹൈസ്കൂളിന് മുന്നിലാണ് വാഹനം ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിയത്. നെടുമങ്ങാട് പനവൂർ പി. ആർ ഹോസ്പിറ്റിലിന് മുന്നിൽ പാർക്ക് ചെയ്തിരുന്ന ആംബുലൻസ് ആയിരുന്നു ഞായറാഴ്ച പൂർച്ചെ രണ്ട് മണിയോടെ മോഷണം പോയത്. കെ. എം. വൈ. എഫ് കനിവ് പനവൂർ മേഖല കമ്മറ്റിയുടെ ആംബുലൻസാണ്. ആശുപത്രിക്ക് മുന്നിൽ ഇരുന്ന ബൈക്കും മോഷ്ട്ടാക്കൽ മോഷണം നടത്താൻ ശ്രമിച്ചിരുന്നു. രണ്ട് യുവാക്കളാണ് മോഷണം നടത്തിയതെന്ന് ആശുപത്രി സി. സി. ടി. വി ദ്യശ്യങ്ങളിൽ നിന്നും വ്യക്തമാണ്. 

ആശുപ്രതിയ്ക്ക് സമീപത്ത് മറ്റൊരു ബൈക്കും ഉപേക്ഷിക്കപ്പെട്ട നിലയിൽ കണ്ടെത്തിരുന്നു. ആoബുലൻസ് ഉപേക്ഷിക്കപ്പെട്ട സ്ഥലത്ത് നിന്നും ചിതറ പോലിസിൻ്റെ നേതൃത്വത്തിൽ വാഹന ഉടയയ്ക്ക് വാഹനം കൈമാറി. ഉടമയുടെ പരാതിയിൽ നെടുമങ്ങാട് പോലീസ് അന്വേഷണം ആരംഭിച്ചു.

മടത്തറയിൽ കെ.എസ്.ആർ.ടി.സി ബസ് കാറിൽ ഇടിച്ചു; അപകടം ഒഴിവായി

ചിതറ: മലയോര ഹൈവേയിലെ മടത്തറ ജംക്ഷൻ സമീപം കഴിഞ്ഞ ദിവസം രാത്രി 11 മണിയോടെ കെഎസ്ആർടിസി ബസും കാറും കൂട്ടിയിടിച്ചുണ്ടായ അപകടത്തിൽ രണ്ട് പേർക്ക് പരുക്കേറ്റു.

മടത്തറ തടത്തരികത്ത് വീട്ടിൽ ഗദ്ദാഫി (27), സിന്ധു ഭവനിൽ അഭയ് (21) എന്നിവരാണ് പരിക്കേറ്റത്. ഇരുവരെയും സമീപത്തെ ആശുപത്രിയിൽ പ്രവേശിപ്പിച്ചു. തെന്മലയിൽ നിന്ന് തിരുവനന്തപുരം ഭാഗത്തേക്ക് പോകുന്ന കെഎസ്ആർടിസി ബസും മേലേമുക്കിലേക്ക് പോവുകയായിരുന്ന കാറും തമ്മിലായിരുന്നു കൂട്ടിയിടി.

അപകടത്തിൽ കാർ പൂർണമായും തകർന്നു. സ്ഥലത്ത് അപകടം പതിവായതാണ്. ഹൈവേ നിർമാണത്തിലെ അപാകതയെ തുടര്‍ന്നാണ് തുടർച്ചയായ അപകടങ്ങൾ ഉണ്ടാകുന്നതെന്നാണ് നാട്ടുകാരുടെ ആരോപണം.

ചിതറ മൂന്നുമുക്ക് സ്വദേശി വാഹനാപകടത്തിൽ മരണപ്പെട്ടു

ചിതറ: ചിതറ മൂന്ന് മുക്ക് സ്വദേശി പുനലൂർ വാളക്കോട് നടന്ന വാഹനാപകടത്തിൽ മരണപ്പെട്ടു. 32 വയസുള്ള ആയിരവില്ലികുന്നിൽ വീട്ടിൽ ലാലുവാണ് കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ മരണപ്പെട്ടത്. ബൈക്കും ടിപ്പർ ലോറിയും ഇടിച്ചാണ് അപകടം ഉണ്ടായത്. തൽക്ഷണം ലാലു മരണപ്പെടുകയായിരുന്നു. പിറകിൽ ഇരുന്ന സുഹൃത്തിനെ തിരുവനന്തപുരം മെഡിക്കൽ കോളേജ് ആശുപത്രിയിൽ പ്രവേശിപ്പിച്ചു. ഭാര്യയും സഹോദരിയും പെങ്ങളുമുണ്ട്.

മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം

മടത്തറ: മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം. മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ് അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി
പൊട്ടിക്കുകയുണ്ടായി. പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്.

പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി ഇത്തരം പ്രശ്നങ്ങൾ മൂലമാണ് രാത്രി 10 മണി വരെ ആക്കി ചുരുക്കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അറുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.

ചിതറ കണ്ണൻകോട് തീപിടുത്തം

ചിതറ: ചിതറ കണ്ണൻകോട് റബ്ബർ ഷീറ്റ് പുരയിൽ തീപിടുത്തം 150 ഓളം റബ്ബർഷീറ്റ്‌കത്തി നശിച്ചു. വിക്രമൻ എന്ന ആളുടെ വീട്ടിലെ റബ്ബർഷീറ്റ്‌സൂക്ഷിക്കുന്ന കെട്ടിടത്തിനാണ് ഇന്നലെ രാവിലെ 10 മണിയോടെ തീ പിടിത്തം ഉണ്ടായത് തൊട്ടടുത്ത് വച്ചിരുന്ന വിറകിൽ കൂടി തീ പടർന്നതോടെ കടയ്ക്കൽ ഫയർഫോഴ്‌സിനെ വിവരം അറിയിക്കുകയായിരുന്നു. ഫയർഫോഴ്‌സ് കൃത്യസമയത്ത് എത്തി തീ നിയന്ത്രണ വിധേയമാക്കി. റബ്ബർഷീറ്റ്‌സൂക്ഷിച്ചിരുന്ന കെട്ടിടം പൂർണമായും കത്തി നശിച്ചു

അനഘ ബി ആനന്ദ് ചിതറ ആദിവാസി കോളനിയിൽ നിന്നുള്ള ആദ്യ ഡോക്ടർ

ചിതറ: ആദിവാസി വിഭാഗത്തിൽ നിന്നുമുള്ള ആദ്യ ഫോറസ്റ്റ് ഗാർഡിന്റെ മകൾ ചിതറ പഞ്ചായത്തിൽ അരിപ്പ ആദിവാസി മേഖലയിൽ നിന്നുള്ള ആദ്യ ഡോക്ടർ, അരിപ്പ കൊച്ചരിപ്പ അനു ഹൗസിൽ അനഘ ബി.ആ നന്ദ് ആണ് എംബിബിഎസ് പരിക്ഷ വിജയിച്ചത്.

ആദിവാസി മേഖലയിൽ നിന്നു ള ആദ്യ വനിതാ ഫോറസ്‌റ്റ് ഗാർഡ് വി.ബീനുവിന്റെ മകളാണ് ബിന്ദു ഇപ്പോൾ അരിപ്പയിൽ ബീറ്റ് ഫോറസ്‌റ്റ് ഓഫിസറാണ്. ഇടപ്പണ എൽപിഎസിൽ പ്രാഥമിക വിദ്യാഭ്യാസം പൂർത്തിയാക്കിയ അനഘ, തിരുവനന്തപുരം ശ്രീകാര്യം ഡോ. അംബേദ്‌കർ എച്ച് എസ് എസിൽ നിന്ന് പ്ലസ് ടൂ വിജയിച്ച ശേഷം മെഡിക്കൽ പ്രവേശന
പരീക്ഷ വിജയിച്ചാണ് വെഞ്ഞാ റുമൂട് മെഡിക്കൽ കോളജിൽ പ്രവേശനം നേടിയത്.

എംബിബിഎസ് ബിരുദം നേടിയ അനഘ വെഞ്ഞാറുമുട്മെഡിക്കൽ കോളജിൽ ഹൗസ് സർജനായി 17-ന് പ്രവേശിപ്പിക്കും ചിതറ പഞ്ചായത്തിൽ അരിപ്പ, കൊച്ചരിപ്പ, ഇടപ്പണം, നാട്ടുക ല്ല്, തൊളിപച്ച വഞ്ചിയോട് ആദി വാസി മേഖലയിൽ നിന്ന് അനഘ ഡോക്‌ടർ ആയി എത്തുന്നത് ഇവിടെ സന്തോഷ ത്തിനും വകയേകി കഴിഞ്ഞ ദിവസം എംപി എം കെ പ്രേമചന്ദ്രൻ സമൺതൊടി രാജൻ എന്നിവർ അനഘയെ അനുമോദിച്ചിരുന്നു. അനഘയെ അനുമോദിക്കാനുള്ള തയാറെടുപ്പിലാണ് ആദിവാസി മേഖല.
© all rights reserved
made with Kadakkalnews.com