Responsive Ad Slot

Slider

കോവിഡ് 19 മത്സ്യ വിപണനത്തിന്റെ കൊല്ലം മാതൃക; ആള്‍ക്കൂട്ടവും ലേലം വിളിയും ഇല്ലാതെ ഹാര്‍ബറുകള്‍

ആള്‍ക്കൂട്ടവും ലേലം വിളിയുടെ മത്സരവും ഇല്ലാതെ ഹാര്‍ബറുകളില്‍ മത്സ്യ വിപണനം. വിവിധ ഇനം മത്സ്യങ്ങളുടെ അടിസ്ഥാന വിലയിലാണ് വിപണനം നടക്കുന്നത്. അളവും തൂക്കുവും കൃത്യം. നേരത്തെ നിശ്ചയിച്ച വില തന്നെ അവസാനമെത്തു


കൊല്ലം: ആള്‍ക്കൂട്ടവും ലേലം വിളിയുടെ മത്സരവും ഇല്ലാതെ ഹാര്‍ബറുകളില്‍ മത്സ്യ വിപണനം. വിവിധ ഇനം മത്സ്യങ്ങളുടെ അടിസ്ഥാന വിലയിലാണ് വിപണനം നടക്കുന്നത്. അളവും തൂക്കുവും കൃത്യം. നേരത്തെ നിശ്ചയിച്ച വില തന്നെ അവസാനമെത്തുന്ന മത്സ്യത്തിനും. തങ്കശ്ശേരി, വാടി, മൂതാക്കര, പോര്‍ട്ട് കൊല്ലം എന്നിവിടങ്ങളിലെ ലേല ഹാളുകളിലാണ് മത്സ്യവിപണനത്തിന്റെ ഈ പുതിയ മാതൃക.

കോവിഡ് 19 പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി അടച്ചിട്ട ജില്ലയിലെ ഹാര്‍ബറുകള്‍ ഫിഷറീസ് വകുപ്പ് മന്ത്രി ജെ മേഴ്‌സിക്കുട്ടിയമ്മയുടെ നിര്‍ദേശപ്രകാരമാണ് പുതിയ രീതിയിലേക്ക് മാറിയത്. പരമാവധി അഞ്ച് മത്സ്യത്തൊഴിലാളികള്‍ വരെ മത്സ്യബന്ധനത്തിന് പോകാന്‍ പറ്റുന്ന യാനങ്ങള്‍ക്കാണ് മത്സ്യബന്ധനത്തിനുള്ള അനുമതി നല്‍കിയത്. നാന്നൂറോളം പരമ്ബാരാഗത യാനങ്ങള്‍ മത്സ്യബന്ധനത്തിന് പോകുന്നത്.

ലാന്റിംഗ് സെന്ററുകളിലെ ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനായി മുന്‍കൂട്ടി രജിസ്റ്റര്‍ ചെയ്ത വാഹനങ്ങള്‍ക്ക് ഗേറ്റ് പാസ് നല്‍കി കൃത്യമായ ഇടവേളകളില്‍ രണ്ട് ലോറികള്‍ എന്ന ക്രമത്തില്‍ ഹാര്‍ബറുകളിലേക്ക് പ്രവേശിപ്പിക്കുന്നത്. ആള്‍ക്കൂട്ടം ഒഴിവാക്കുന്നതിനും സാമൂഹിക അകലം പാലിക്കുന്നതിനും വേണ്ടിയുള്ള ക്രമീകരണങ്ങള്‍ എല്ലാ ഹാര്‍ബറുകളിലും ലാന്റിംഗ് സെന്ററുകളിലും ഒരുക്കിയതായി ജില്ലാ കലക്ടര്‍ അറിയിച്ചു.

ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി മത്സ്യത്തിന്റെ വില മുന്‍കൂറായി നിശ്ചയിച്ച്‌ തൂക്കി നല്‍കി. പ്രദേശിക ചെറുകിട കച്ചവടക്കാര്‍ക്കും തലച്ചുമടായി മത്സ്യം വില്‍ക്കുന്ന സ്ത്രീകള്‍ക്കും വേണ്ടി മത്സ്യഫെഡ് മത്സ്യം സംഭരിച്ചു നല്‍കി. ഹാര്‍ബര്‍ മാനേജ്‌മെന്റ് സൊസൈറ്റി മുഖേന സര്‍ക്കാര്‍ നിശ്ചയിച്ച വില അനുസരിച്ച്‌ ലേലം ഒഴിവാക്കി മത്സ്യവില്‍പ്പന നടത്തിയതിനാല്‍ എല്ലാ യാനക്കാര്‍ക്കും ഒരേ വില ലഭിച്ചു. ഈ സംവിധാനത്തില്‍ സംതൃപ്തരാണെന്ന് മത്സ്യത്തൊഴിലാളികള്‍ അറിയിച്ചു. നീണ്ടകര, ശക്തികുളങ്ങര, അഴീക്കല്‍ ഹാര്‍ബറുകളില്‍ നിന്നും നിലവില്‍ യാനങ്ങളൊന്നും മത്സ്യബന്ധനത്തിനായി പോയി തുടങ്ങിയില്ല.

രജിസ്റ്റര്‍ ചെയ്യുന്ന എല്ലാ കച്ചവടക്കാര്‍ക്കും മത്സ്യലഭ്യത ഉറപ്പുവരുത്തുന്നതിനായി വലിയ ലോറികള്‍ക്ക് 50 ബോക്‌സ്, എയിസ് ഓട്ടോയ്ക്ക് 10 ബോക്‌സ്, പെട്ടി ഓട്ടോകള്‍ക്ക് അഞ്ച് ബോക്‌സ് എന്ന ക്രമത്തിലും ചെറുകിട കച്ചവടക്കാര്‍ക്ക് 15 കിലോ എന്ന രീതിയിലും ക്രമീകരണം ഏര്‍പ്പെടുത്തി. ചെറുകിട മത്സ്യ കച്ചവടക്കാരും മത്സ്യത്തൊഴിലാളി സ്ത്രീകളും ഹാര്‍ബറില്‍ കൂട്ടംകൂടുന്നത് ഒഴിവാക്കുന്നതിനായി തങ്കശ്ശേരി ബസ്‌ബേയില്‍ രാത്രി 10 മുതല്‍ 12 വരെയും കൊടിമരം ജംഗഷനില്‍ രാവിലെ ആറു മുതല്‍ എട്ടുവരെയും മത്സ്യഫെഡ് മുഖേന മത്സ്യം വിതരണം ചെയ്യുന്നതിനുള്ള ക്രമീകരണവും ഏര്‍പ്പെടുത്തി.
0

അഭിപ്രായങ്ങളൊന്നുമില്ല

ഒരു അഭിപ്രായം പോസ്റ്റ് ചെയ്യൂ

disqus,
© all rights reserved
made with Kadakkalnews.com