Responsive Ad Slot

Slider

കിളിമാനൂരിൽ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌; ഒളിവില്‍ കഴിഞ്ഞ പ്രതി അറസ്‌റ്റില്‍

വ്യാജ ഐഡി കാര്‍ഡ്‌ കാണിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ആബന്ധം ഉപയോഗിച്ച്‌ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളില്‍ ജോലി വാങ്ങി

കിളിമാനൂര്‍: സര്‍ക്കാര്‍ സ്‌ഥാപനങ്ങളില്‍ ജോലി വാഗ്‌ദാനം ചെയ്‌ത് തട്ടിപ്പ്‌ നടത്തുകയും കൂട്ടാളി അറസ്‌റ്റിലായതോടെ ഒളിവില്‍ പോവുകയും ചെയ്‌തയാളെ രണ്ടു വര്‍ഷത്തിന്‌ ശേഷം പോലീസ്‌ അറസ്‌റ്റ് ചെയ്‌തു.

കിളിമാനൂര്‍ കൊടുവഴന്നൂര്‍ തോട്ടവാരം ശ്രീഭവനില്‍ വിത്സകുമാര്‍ എന്നു വിളിക്കുന്ന ഉത്സകുമാറാ (47)ണ്‌ അറസ്‌റ്റിലായത്‌. ഇയാള്‍ കിളിമാനൂരില്‍ ക്രിസ്‌റ്റല്‍ ആന്‍ഡ്‌ അരുണിമ ഓഫ്‌ സെറ്റ്‌ പ്രസ്‌ നടത്തിവരികയായിരുന്നു.

വ്യാജ ഐഡി കാര്‍ഡ്‌ കാണിച്ച്‌ സര്‍ക്കാര്‍ ഉദ്യോഗസ്‌ഥനാണെന്ന്‌ തെറ്റിദ്ധരിപ്പിച്ചും വിവിധ സര്‍ക്കാര്‍ ഓഫീസുകളിലെ ഉന്നത ഉദ്യോഗസ്‌ഥരുമായി അടുത്ത ബന്ധമുണ്ടെന്നും ആബന്ധം ഉപയോഗിച്ച്‌ വിവിധ സര്‍ക്കാര്‍ ഓഫീസുകളിലും സ്‌കൂളുകളില്‍ ജോലി വാങ്ങി നല്‍കാമെന്നുറപ്പ്‌ നല്‍കിയും നിരവധി പേരില്‍ നിന്നും പണം കൈപ്പറ്റിയ ശേഷം വ്യാജ ഉത്തരുവുകള്‍ നിര്‍മ്മിച്ചു നല്‍കുകയും ചെയ്‌ത കേസിലെ രണ്ടാം പ്രതിയാണ്‌ വിത്സകുമാര്‍ എന്ന ഉത്സകുമാര്‍ (47) 2017 ല്‍ കേസിലെ ഒന്നാം പ്രതിയായ കിളിമാനൂര്‍ പുളിമാത്ത്‌ സ്വദേശിയായ അഭിജിത്തിനെ കിളിമാനൂര്‍ പോലീസ്‌ അറസ്‌റ്റ് ചെയ്‌തിരുന്നു. തുടര്‍ന്ന്‌ ഇയാള്‍ ഒളിവില്‍ പോവുകയായിരുന്നു.

അഭിജിത്തിനുവേണ്ട രേഖകള്‍ നിര്‍മ്മിച്ച്‌ നല്‍കിയത്‌ ഇയാളായിരുന്നുവെന്ന്‌ പോലീസ്‌ പറഞ്ഞു. അഭിജിത്‌ അറസ്‌റ്റിലായപ്പോള്‍ പൂട്ടിയ ഇയാളുടെ സ്‌ഥാപനം പോലീസ്‌ റെയ്‌ഡ് ചെയ്യുകയും തെളിവുകള്‍ ശേഖരിക്കുകയും ചെയ്‌തിരുന്നു. 

കിളിമാനൂര്‍ പോലീസ്‌ ഇന്‍സ്‌പെക്‌ടര്‍ കെ.ബി.മനോജ്‌ കുമാറും സംഘവും അറസ്‌റ്റ് ചെയ്‌ത പ്രതിയെ കോടതിയില്‍ ഹാജരാക്കി റിമാന്‍ഡ്‌ ചെയ്‌തു.
disqus,
© all rights reserved
made with Kadakkalnews.com