Responsive Ad Slot

Slider

കടയ്ക്കലിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു.

കടയ്ക്കലിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കിഴക്കുംഭാഗം പരുത്തിവിള സ്വദേശി കൊണ്ടോടി നിസാം എന്നറിയപ്പെടുന്ന നിസാമിനെയാണ് കടയ്ക്കൽ സിഐ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്

കടയ്ക്കൽ: കടയ്ക്കലിൽ നിരവധി ക്രിമിനൽ കേസുകളിലെ പ്രതിയെ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ കിഴക്കുംഭാഗം പരുത്തിവിള സ്വദേശി കൊണ്ടോടി നിസാം എന്നറിയപ്പെടുന്ന നിസാമിനെയാണ് കടയ്ക്കൽ സിഐ രാജേഷിൻ്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘം അറസ്റ്റ് ചെയ്തത്.

2018 സെപ്റ്റംബർ രണ്ടാം തീയതി രാത്രി 8 മണിയോടുകൂടി കിഴക്കുംഭാഗം ജംഗ്ഷനിൽ മൂന്നുപേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനാണ് കടയ്ക്കൽ പോലീസ് അവസാനമായി ഇയാളുടെ പേരിൽ കേസ് രജിസ്റ്റർ ചെയ്തത്. അതിനു മുമ്പും നിരവധി കുത്തു കേസുകളിൽ പ്രതിയാണ് ഇയാൾ.കേസുകളിൽ ജാമ്യത്തിലിറങ്ങി വിചാരണയ്ക്ക് ഹാജരാവാതേ മുങ്ങുന്നത് ഇയാളുടെ സ്ഥിരം ശൈലിയാണ് .മൂന്നുപേരെ കുത്തി കൊലപ്പെടുത്താൻ ശ്രമിച്ചതിനു ശേഷം ഒളിവിൽ പോയ പ്രതിയെ പലപ്രാവശ്യം പോലീസ് അറസ്റ്റ് ചെയ്യാൻ ശ്രമിച്ചെങ്കിലും പ്രതി തന്ത്രപൂർവ്വം രക്ഷപെടുക യായിരുന്നു.

കടയ്ക്കൽ സിഐ രാജേഷ് ചാർജെടുത്തതിനെ തുടർന്ന് എസ് പി യുടെ നിർദേശത്തെ തുടർന്ന് പ്രത്യേക സ്ക്വാഡ് രൂപീകരിച്ചു. സി ഐ രാജേഷ് ക്രെം എസ്എെ സജീർ .എഎസ് എെ പ്രശാന്ത് .സിപിഓ ഉമേഷ് എന്നിവരാണ് സ്കോഡിൽ ഉണ്ടായിരുന്നത്. 

വെമ്പായത്ത് ഇയാൾ ഒളിവിൽ കഴിയുന്നതായി അറിഞ്ഞ പോലീസ് ഒരാഴ്ചയായി ഇയാളെ കസ്റ്റഡിയിൽ എടുക്കുവാനുള്ള ശ്രമത്തിലായിരുന്നു. ഇന്ന് രാവിലെ ഇയാളെ അന്വേഷിച്ച പോലീസ് ഇയ്യാൾ ഒളിവിൽ കഴിയുന്ന വീട്ടിലെത്തി. എന്നാൽ ഇയാളെ പിടികൂടാൻ കഴിഞ്ഞില്ല. ഇയാൾ വെമ്പായം ജംഗ്ഷനിൽ ഉണ്ടെന്നറിഞ്ഞ് പോലീസ് മഫ്ത്തിയിൽ എത്തി എന്നാൽ ഞാൻ നിസ്ലാം അല്ല എന്ന് പറഞ്ഞ് ഇയാൾ അവിടെ നിന്ന് രക്ഷപ്പെടാൻ ശ്രമിച്ചു. പോലീസ് ഇയാളെ തന്ത്രപൂർവ്വം കസ്റ്റഡിയിലെടുക്കുകയായിരുന്നു. 

ഇയാൾ വധശ്രമ കേസിലെ ഒന്നാം പ്രതിയാണ്. രണ്ടാം പ്രതിയായ ബിനുവിനെ സംഭവദിവസം തന്നെ പോലീസ് അറസ്റ്റ് ചെയ്തിരുന്നു. ബിനുവും നിസാംമും വാദിയായി മറ്റൊരു കേസും കടയ്ക്കൽ പോലീസ് എടുത്തിരുന്നു. അതിൽ പ്രതികളായ മുഹമ്മദ് അസ്ലം, റാഫി ,അൻവർ ഷിബു എന്നിവർ ജാമ്യത്തിലാണ്. നിസാമിൻ്റെ സുഹൃത്തായ ബിനുവിനെ അസ്ലവും അൻവറും ചേർന്ന് ആക്രമിക്കുന്നത് കണ്ടു സ്ഥലത്തെത്തിയ നിസാം അസ്സലത്തെയും, റാഫിയെയും അൻവറിനെയും കുത്തുകയായിരുന്നു. അതിനുശേഷം നിസാം കടന്നുകളഞ്ഞു . ബിനുവിനേയും ഷിബുവിനെയും നാട്ടുകാർ തടഞ്ഞുവെച്ച് കടക്കൽ പോലീസിന് കൈമാറിയിരുന്നു . ഇരുകൂട്ടരെയും വാദിയും പ്രതിയും ആക്കി പോലീസ് കേസെടുത്തിരുന്നു. 

ഇരു കേസുകളും വധശ്രമത്തിനാണ് പോലീസ് എടുത്തിരുകുന്നത്. ഒരുവർഷത്തോളം പോലീസിനെ വട്ടംകറക്കിയ പ്രതി പോലീസ് കസ്റ്റഡിയിലായത് കടയ്ക്കൽ പോലീസിന് ഏറെ ആശ്വാസം നൽകുന്നു. മുൻപ് മറ്റൊരു ഡ്രൈവറെ കുത്തികൊലപ്പെടുത്താൻ ശ്രമിച്ച കേസിലും ഇയ്യാൾ പ്രതിയാണ്.പ്രതിയായ കൊണ്ടോടി നിസാമിനെ കോടതിയിൽ ഹാജരാക്കി റിമാറ്റ് ചെയ്തിട്ടുണ്ട്.
disqus,
© all rights reserved
made with Kadakkalnews.com