Responsive Ad Slot

Slider

കൊല്ലം ബീച്ചില്‍ അപകടങ്ങള്‍ ഒഴിയുന്നില്ല ജീവന്‍ കളയാന്‍ ഇറങ്ങരുത് തിരമാലകളിലേക്ക്

പത്ത് വര്‍ഷത്തിനിടെ തിരമാലകള്‍ കവര്‍ന്നത് 70ലേറെ ജീവന്‍

കൊല്ലം: കൊല്ലം ബീച്ചിലെ തിരമാലകളില്‍ മുങ്ങി നിവരുന്നത് മരണത്തിലേക്കാണെന്ന മുന്നറിയിപ്പുകള്‍ സന്ദര്‍ശകര്‍ നിരന്തരം അവഗണിക്കുന്നതിന്റെ ഫലമായി അപകടങ്ങള്‍ വന്‍തോതില്‍ ഉയരുന്നു. കരിക്കോട് സ്വദേശി അനൂപിന്റെ മരണമാണ് ഏറ്റവും ഒടുവിലത്തേത്. കഴിഞ്ഞ പത്ത് വര്‍ഷത്തിനിടെ എഴുപതിലേറെ ജീവനുകള്‍ കൊല്ലം ബീച്ചിലെ തിരമാലകള്‍ കവര്‍ന്നിട്ടുണ്ട്.

രാപ്പകല്‍ ഭേദമില്ലാതെ ബീച്ചിലേക്കെത്തുന്ന സഞ്ചാരികള്‍ പൊലീസിന്റെയും ലൈഫ് ഗാര്‍ഡുകളുടെയും മുന്നറിയിപ്പുകള്‍ പാടേ അവഗണിച്ചാണ് കടലിലേക്കിറങ്ങുന്നത്. നിര്‍ദ്ദേശങ്ങളെല്ലാം അവഗണിച്ച്‌ കൊച്ചുകുട്ടികളുമായി എത്തി തിരമാലകളില്‍ ഇറങ്ങുന്നവരും ഏറെയാണ്.

ലൈഫ് ഗാര്‍ഡുകളുടെ നിര്‍ദ്ദേശങ്ങള്‍ ബീച്ചിലെത്തുന്നവര്‍ പലപ്പോഴും അവഗണിക്കുന്നതിനാല്‍ ശക്തമായ പൊലീസ് നിരീക്ഷണം ഇപ്പോള്‍ ഏര്‍പ്പെടുത്തിയിട്ടുണ്ട്. പൊലീസ് നിര്‍ദ്ദേശത്തിന്റെ അടിസ്ഥാനത്തില്‍ അപകടമേഖല ഇന്നലെ പ്രത്യേകം വടം കെട്ടി തിരിച്ചു. മുമ്ബും വടം കെട്ടി അപകട മേഖല പ്രത്യേകം വേര്‍തിരിക്കാറുണ്ടെങ്കിലും ഇവിടെയെത്തുന്നവര്‍ വടത്തിന് മുകളിലൂടെ തിരമാലകളിലേക്ക് പോകുന്നതാണ് പതിവ്.

 വിരലിലെണ്ണാന്‍ മാത്രം ലൈഫ് ഗാര്‍ഡുമാര്‍

അവധി ദിവസങ്ങളില്‍ പതിനായിരത്തിലേറെ ആളുകള്‍ ബീച്ചിലെത്തുമെങ്കിലും അവരെ നിയന്ത്രിക്കാന്‍ പലപ്പോഴും ഉണ്ടാവുന്നത് നാലില്‍ താഴെ ലൈഫ് ഗാര്‍ഡുകള്‍ മാത്രമാണ്. കൂടുതല്‍ ലൈഫ് ഗാര്‍ഡുമാരെ നിയമിക്കണമെന്ന ആവശ്യത്തോട് ഇതുവരെ അധികൃതര്‍ അനുകൂലമായി പ്രതികരിച്ചിട്ടില്ല.

 മദ്യലഹരിയില്‍ കടലില്‍ ഇറങ്ങുന്നവരുടെ എണ്ണമേറുന്നു

രാത്രിയില്‍ എത്തി തിരമാലകളില്‍ മുങ്ങി നിവരുന്ന യുവാക്കളില്‍ ഭൂരിപക്ഷവും മദ്യലഹരിയിലാണെന്ന പൊലീസ് വെളിപ്പെടുത്തല്‍ ഞെട്ടിക്കുന്നതാണ്. മദ്യലഹരിയില്‍ ബീച്ചിലെ ശക്തമായ തിരമാലകളിലേക്കിറങ്ങിയാല്‍ തിരികെ കയറാന്‍ ശ്രമിച്ചാലും നടക്കാതെ വരും. രക്ഷിക്കാനിറങ്ങുന്നവരും കടലാഴങ്ങളിലേക്ക് പോകാന്‍ സാദ്ധ്യതയേറെയാണ്.

 ബീച്ചിന്റെ വിസ്‌തൃതി കൂടുന്നു, എല്ലായിടത്തും ശ്രദ്ധയെത്തണം

ബീച്ചിന്റെ വിസ്‌തൃതി ഇപ്പോള്‍ പഴയത് പോലെയല്ല. തുറമുഖത്തേക്കുള്ള റോഡിന്റെ ഭാഗങ്ങളില്‍ ബീച്ച്‌ രൂപപ്പെട്ടതതോടെ അവിടെയും ആളുകള്‍ ഒത്തുകൂടുന്നുണ്ട്. മണല്‍പരപ്പില്‍ വെളിച്ചമില്ലാത്തിനാല്‍ രാത്രിയില്‍ അപകടങ്ങള്‍ ഉണ്ടായാലും ശ്രദ്ധയില്‍പ്പെടാന്‍ വൈകും.

 അപകടങ്ങള്‍ക്ക് കാരണമിതാണ്

 കളിക്കാനും കുളിക്കാനും കഴിയാത്ത ബീച്ച്‌

കൊല്ലം ബീച്ചിന്റെ ഭൂമിശാസ്ത്രപരമായ പ്രത്യേകത തീരം കഴിഞ്ഞാല്‍ കുത്തനെ താഴ്ന്ന് കിടക്കുന്നുവെന്നതാണ്. തീരത്ത് നിന്നുള്ള അകലത്തിനനുസരിച്ച്‌ ആഴവും കൂടും.

കുളിക്കാനും തിരമാലകളില്‍ കളിക്കാനും കഴിയുന്ന ബീച്ചുകളുടെ കൂട്ടത്തില്‍പ്പെടുത്താന്‍ കഴിയുന്നതല്ല കൊല്ലം ബീച്ച്‌. തങ്കശേരിയില്‍ പുലിമുട്ട് വന്ന ശേഷം തിരമാലകള്‍ ശക്തിയോടെയാണ് ബീച്ചിലേക്ക് അടിച്ചുയരുന്നത്.
disqus,
© all rights reserved
made with Kadakkalnews.com