കടയ്ക്കല്‍: തഗ് ഓഫ് വാര്‍ ഫെഡറേഷന്‍ ഓഫ് ഇന്ത്യ നടത്തിയ ദേശീയ വടംവലി മത്സരത്തില്‍ കരുത്ത് തെളിയിച്ച് കൊല്ലം ജില്ലയിലെ കടയ്ക്കല്‍ സര്‍ക്കാര്‍ യുപി സ്‌കൂള്‍. മാഹാരാഷ്ട്രയില്‍ നടന്ന മത്സരത്തില്‍ ഗൗരിനന്ദന്‍, കാശിനാഥ്, അമല്‍ഷിനു, അനുരാഗ് എന്നിവര്‍ ഉള്‍പ്പെടുന്ന കേരള ടീം ഒന്നാം സ്ഥാനവും ഗോള്‍ഡ് മെഡലും കരസ്ഥമാക്കി.
chithara
local
പെട്രോൾ അടിക്കാൻ കാറിലെത്തിയതായിരുന്നു ബൈജുവും നാല് സുഹൃത്തുക്കളും. പെട്രോൾ അടിച്ച ശേഷം വാഹനം മാറ്റി നിർത്തി ഇവർ തമ്മിൽ വാക്കുതർക്കവും ബഹളവും ഉണ്ടായി. തർക്കത്തിനിടെ തൊട്ടു പിന്നാലെ കാറിൽ നിന്നിറങ്ങിയ രണ്ടു പേർ ബൈജുവിനെ വലിച്ചിറക്കി ഇന്റർലോക്ക് തറയോട് കൊണ്ട് തലയ്ക്കടിച്ച് വീഴ്ത്തുകയായിരുന്നു. തറയിൽ തലയിടിച്ച് രക്തം വാർന്ന ബൈജുവിനെ നാട്ടുകർ ആംബുലൻസിൽ ആശുപത്രിയിൽ എത്തിച്ചെങ്കിലും മരിച്ചു. മദ്യ ലഹരിയിലായിരുന്നു ആക്രമണമെന്ന് വ്യക്തമായിട്ടുണ്ട്.
ആക്രമണം നടത്തിയ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കാറിൽ രക്ഷപ്പെട്ട സഹോദരങ്ങളും ദർപ്പക്കാട് സ്വദേശികളുമായ ഷാൻ , ഷെഹീൻ എന്നിവരെ ഏനാത്തു വച്ച് പൊലീസ് പിടികൂടുകയും ചെയ്തു.
ചിതറയിൽ പെട്രോൾ പമ്പിൽ കാറിലെത്തിയവർ തമ്മിൽതല്ലി, യുവാവിനെ കൊലപ്പെടുത്തി
ചിതറയിൽ പെട്രോൾ പമ്പിൽ യുവാവിനെ തലയ്ക്കടിച്ച് കൊന്നു. ദർപ്പക്കാട് സ്വദേശി 34 വയസുള്ള സെയ്ദലി എന്ന ബൈജുവാണ് മരിച്ചത്. നാലു പേരെ പൊലീസ് കസ്റ്റഡിയിലെടുത്തു. വൈകീട്ട് ആറേകാലോടെയായിരുന്നു സംഭവം. മദ്യ ലഹരിയിലായിരുന്നു കൊലപാതകം.
ആക്രമണം നടത്തിയ ഷാജഹാൻ, നിഹാസ് എന്നിവരെ നാട്ടുകാർ തടഞ്ഞുവച്ച് പൊലീസിൽ ഏൽപ്പിച്ചു. കാറിൽ രക്ഷപ്പെട്ട സഹോദരങ്ങളും ദർപ്പക്കാട് സ്വദേശികളുമായ ഷാൻ , ഷെഹീൻ എന്നിവരെ ഏനാത്തു വച്ച് പൊലീസ് പിടികൂടുകയും ചെയ്തു.
kadakkal
Kummil
local
കടയ്ക്കൽ: ചിങ്ങേലി കുളത്തിൽ നീന്തൽ പരിശീലനകേന്ദ്രമെന്ന കായികപ്രേമികളുടെ ചിരകാല സ്വപ്നം ജലരേഖയാകുന്നു. ഇതിനുള്ള പദ്ധതികളെല്ലാം പ്രഖ്യാപനത്തിലൊതുങ്ങി. ഏറ്റവുമൊടുവിൽ 2021-ലെ സംസ്ഥാന ബജറ്റിൽ ചിങ്ങേലി കുളത്തെ ആധുനിക സൗകര്യങ്ങളുള്ള നീന്തൽ പരിശീലന കേന്ദ്രമാക്കുന്നതിന് ഒരുകോടി രൂപ അനുവദിച്ചിരുന്നു. എന്നാൽ അതിനും തുടർനടപടി ഉണ്ടായില്ല.
ത്രിതല പഞ്ചായത്ത് പ്രതിനിധികളും സ്ഥലം എം.എൽ.എ.യായ മന്ത്രി ജെ.ചിഞ്ചുറാണിയും ഈ ആവശ്യത്തിനുമുന്നിൽ മുഖംതിരിക്കുന്നതിൽ കായികപ്രേമികൾക്ക് കടുത്ത അമർഷമുണ്ട്. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് കുളം. ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്. നല്ലൊരു നീന്തൽക്കുളമായി ഉയർത്താവുന്ന സൗകര്യങ്ങൾ ഉണ്ടായിട്ടാണ് അധികൃതർ അവഗണന തുടരുന്നത്.
മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂരേലായിലെ കൃഷി ആവശ്യങ്ങൾക്കായി നൂറ്റാണ്ടുമുമ്പാണ് ചിങ്ങേലി കുളം നിർമിച്ചത്. നെൽക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിനു കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കാനും നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളം ക്രമേണ പായൽമൂടി. പടവുകൾ ഇടിഞ്ഞു. ഏറെനാൾ ഉപയോഗശൂന്യമായിരുന്നു. അടുത്തിടെ പായൽ നീക്കംചെയ്ത് കുളം വൃത്തിയാക്കി.
വാഗ്‌ദാനത്തിലൊതുങ്ങി ചിങ്ങേലി കുളം
![]() |
| File Photo |
ത്രിതല പഞ്ചായത്ത് പ്രതിനിധികളും സ്ഥലം എം.എൽ.എ.യായ മന്ത്രി ജെ.ചിഞ്ചുറാണിയും ഈ ആവശ്യത്തിനുമുന്നിൽ മുഖംതിരിക്കുന്നതിൽ കായികപ്രേമികൾക്ക് കടുത്ത അമർഷമുണ്ട്. കുമ്മിൾ പഞ്ചായത്തിലെ ആനപ്പാറ വാർഡിലാണ് കുളം. ആഴം, പരപ്പ്, വെള്ളം എന്നിവ കൂടാതെ വിശാലമായ പരിസരവുമുണ്ട്. നല്ലൊരു നീന്തൽക്കുളമായി ഉയർത്താവുന്ന സൗകര്യങ്ങൾ ഉണ്ടായിട്ടാണ് അധികൃതർ അവഗണന തുടരുന്നത്.
മേഖലയിലെ നെല്ലറയായിരുന്ന വെള്ളൂരേലായിലെ കൃഷി ആവശ്യങ്ങൾക്കായി നൂറ്റാണ്ടുമുമ്പാണ് ചിങ്ങേലി കുളം നിർമിച്ചത്. നെൽക്കൃഷി നിലച്ചത് കുളത്തിന്റെ നാശത്തിനു കാരണമായി. പിന്നീട് കുളിക്കാനും നനയ്ക്കാനും നാട്ടുകാർ ഉപയോഗിച്ചിരുന്ന കുളം ക്രമേണ പായൽമൂടി. പടവുകൾ ഇടിഞ്ഞു. ഏറെനാൾ ഉപയോഗശൂന്യമായിരുന്നു. അടുത്തിടെ പായൽ നീക്കംചെയ്ത് കുളം വൃത്തിയാക്കി.
kadakkal
local
ആകെ വിസ്തൃതി - 10 ഏക്കർ
ചെലവഴിച്ചത് ₹ 60 കോടി
നിലകൾ - 07
കടയ്ക്കൽ കിംസാറ്റ് മുഖ്യമന്ത്രി നാളെ നാടിന് സമർപ്പിക്കും
കടയ്ക്കൽ: കടയ്ക്കൽ സർവീസ് സഹകരണ ബാങ്കിന്റെ സബ്സിഡിയറി സ്ഥാപനമായി പടുത്തുയർത്തിയ കടയ്ക്കൽ ഇൻസ്റ്റിറ്റ്യൂട്ട് ഒഫ് മെഡിക്കൽ സയൻസ് ആൻഡ് ടെക്‌നോളജി (കിംസാറ്റ്) മൾട്ടി സ്‌പെഷ്യാലിറ്റി ആശുപത്രി നാളെ രാവിലെ 10ന് മുഖ്യമന്ത്രി പിണറായി വിജയൻ നാടിന് സമർപ്പിക്കും.
കടയ്ക്കൽ ഗോവിന്ദമംഗലത്താണ് കിംസാറ്റ് പൂർത്തിയാക്കിയത്. നാല് താലൂക്കുകളിലെ പതിനഞ്ചോളം പഞ്ചായത്തുകളിലെ ജനങ്ങൾക്ക് കുറഞ്ഞ ചിലവിൽ വിദഗ്ദ്ധ ചികിത്സ ഉറപ്പാക്കുകയെന്ന ലക്ഷ്യത്തോടെ സഹകരണ മേഖലയിൽ മൂന്ന് വർഷം മുമ്പാണ് ആശുപത്രി നിർമ്മാണം തുടങ്ങിയത്. ജനങ്ങളിൽ നിന്ന് എട്ട് കോടി രൂപ ഓഹരി സമാഹരിച്ചും നബാർഡ് കേരള ബാങ്ക് മുഖേന നൽകിയ പത്തു കോടി രൂപ വായ്പ വിനിയോഗിച്ചും ബാങ്കു വക നാൽപ്പത്തിരണ്ട് കോടി രൂപ ചെലവഴിച്ചുമാണ് ഒന്നാം ഘട്ട നിർമ്മാണം നടത്തിയത്.
ഒരു നില പൂർണമായും കുട്ടികളുടെയും അമ്മമാരുടെയും ചികിത്സയ്ക്കും മറ്റൊരു നില അസ്ഥിരോഗ ചികിത്സയ്ക്കുമായാണ് ക്രമീകരിച്ചിട്ടുള്ളത്. കാർഡിയോളജി, ഗ്യാസ്‌ട്രോ, ജനറൽ മെഡിസിൻ, ഇ.എൻ.ടി, നെഫ്രോളജി, ന്യൂറോളജി, ഡയബറ്റോളജി എന്നിങ്ങനെ എല്ലാ വിഭാഗത്തിലും വിദഗദ്ധരായ ഡോക്ടർമാരുടെ നേതൃത്വത്തിലുള്ള അത്യാധുനിക സൗകര്യങ്ങളാണുള്ളത്. സ്‌പൈനൽകോഡ് ചികിത്സയ്ക്കും സർജറിയ്ക്കും ഏറ്റവും മികച്ച സേവനവും ഇവിടെ ലഭ്യമാകും. സർക്കാരിന്റെ മെഡിസെപ്പ് ഉൾപ്പെടെ വിവിധ ഇൻഷ്വറൻസ് കമ്പനികളുടെ സേവനം ഉറപ്പുവരുത്താനുള്ള പ്രവർത്തനം അവസാന ഘട്ടത്തിലാണ്.
ഉദ്ഘാടന ചടങ്ങിൽ മന്ത്രി ജെ.ചിഞ്ചുറാണി അദ്ധ്യക്ഷയാകും. ഒ.പി ബ്ലോക്ക് മന്ത്രി വി.എൻ.വാസവൻ, ഓപ്പറേഷൻ തീയേറ്റററുകൾ മന്ത്രി കെ.എൻ.ബാലഗോപാൽ, മദർ ആൻഡ് ചൈൽഡ് ബ്ലോക്ക് കടകംപള്ളി സുരേന്ദ്രൻ എം.എൽ.എ, ഡയാലിസിസ് യൂണിറ്റ് സഹകരണ രജിസ്ട്രാർ ടി.വി.സുഭാഷ്, ലാബ് മുൻ എം.എൽ.എ മുല്ലക്കര രത്നാകരൻ, ബ്ലഡ് ബാങ്ക് സി.പി.എം ജില്ലാ സെക്രട്ടറി എസ്. സുദേവൻ, റേഡിയോളജി ബ്ലോക്ക് എസ്.രാജേന്ദ്രൻ, ഫാർമസി നബാർഡ് ചീഫ് ഡോ.ഗോപകുമാരൻ നായർ, കാഷ്വാലിറ്റി വിഭാഗം എൻ.എസ് ആശുപത്രി പ്രസിഡന്റ് പി.രാജേന്ദ്രൻ എന്നിവർ ഉദ്ഘാടനം ചെയ്യും. കിംസാറ്റ് പ്രസിഡന്റ് എസ്.വിക്രമൻ സ്വാഗതം ആശംസിക്കും.
ആകെ വിസ്തൃതി - 10 ഏക്കർ
ചെലവഴിച്ചത് ₹ 60 കോടി
നിലകൾ - 07
course
തൊഴിലധിഷ്ഠിത കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു
കെല്‍ട്രോണ്‍ നോളജ് സെന്ററില്‍ തൊഴിലധിഷ്ഠിത കോഴ്‌സുകളായ ഓഫീസ് അക്കൗണ്ടിങില്‍ ഡിപ്ലോമ (6 മാസം), കംപ്യൂട്ടറൈസ്ഡ് ഫിനാന്‍ഷ്യല്‍ അക്കൗണ്ടിങ് (3 മാസം), ഫോറിന്‍ അക്കൗണ്ടിങ് (8 മാസം) എന്നീ കോഴ്‌സുകളിലേക്ക് അപേക്ഷ ക്ഷണിച്ചു. വിവരങ്ങള്‍ക്ക് ഹെഡ് ഓഫ് സെന്റര്‍, കെല്‍ട്രോണ്‍ നോളജ് സെന്റര്‍, ടൗണ്‍ അതിര്‍ത്തി, കൊല്ലം . ഫോണ്‍ 9072592402.
kadakkal
local
കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു
കടയ്ക്കൽ: കടയ്ക്കലിൽ പച്ചക്കറി വണ്ടി നിയന്ത്രണം വിട്ട് മറിഞ്ഞു. കടയ്ക്കൽ ആറ്റുപുറം മൂലോട്ട് വളവിൽ ഇന്ന് രാവിലെയാണ് അപകടം നടന്നത്. തമിഴ് നാട്ടിൽ നിന്നും പച്ചക്കറിയുമായി വന്ന മിനി ടെമ്പോ ആണ് അപകടത്തിൽ പെട്ട് തല കീഴായി മറിഞ്ഞത്. ആർക്കും സാരമായ പരിക്കില്ല.കടയ്ക്കലിൽ നിന്നും നിലമേൽ ഭാഗത്തേയ്ക്ക് പോകുകയായിരുന്നു ടെമ്പോ വാൻ, ഈ വളവിൽ അപകടങ്ങൾ പതിവാണ്.
district
Kollam
കൊല്ലം ജില്ലയിൽ 4,45,779 പേര്‍ക്ക് പെന്‍ഷന്‍
കൊല്ലം: ജില്ലയില്‍ രണ്ടുമാസത്തെ ക്ഷേമപെന്‍ഷന്‍ ഇനത്തില്‍ 4,45,779 ഗുണഭോക്താക്കള്‍ക്കായി വിതരണം ചെയ്യുന്നത് 142,64,92,800 രൂപ. വാര്‍ധക്യകാല പെന്‍ഷന്‍ 2,48,064 പേര്‍ക്കും അംഗപരിമിതി പെന്‍ഷന്‍ ഇനത്തില്‍ 39,137 പേര്‍ക്കും അവിവാഹിതരായ സ്ത്രീകളായ 3002 പേര്‍ക്കും വിധവ പെന്‍ഷന്‍ 1,35,832 പേര്‍ക്കും കര്‍ഷക തൊഴിലാളി ഇനത്തില്‍ 19,744 പേര്‍ക്കുമാണ് വിതരണം ചെയ്യുക.
kadakkal
local
വയല ഹയർ സെക്കൻഡറി സ്കൂളിൽ പഠനോത്സവം "മഴവില്ല് 2023"
കടയ്ക്കൽ: ഡോ.വയല വാസുദേവൻ പിള്ള മെമ്മോറിയൽ ഹയർ സെക്കൻഡറി സ്കൂൾ വയലായിൽ "മഴവില്ല് 2023" സംഘടിപ്പിച്ചു. കൊല്ലം ജില്ലാ പഞ്ചായത്ത് മുൻ പ്രസിഡന്റ് അഡ്വ.സാം കെ.ഡാനിയേൽ ഉദ്ഘാടനം ചെയ്തു. പി.ടി.എ പ്രസിഡന്റ് ബേബി ഷീല അദ്ധ്യക്ഷയായി. ഇട്ടിവ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് അമൃത, വാർഡംഗം ബൈജു, പ്രിൻസിപ്പൽ എസ്.ഡി.ഷീജ, എച്ച്.എം.ഡി കെ.ഷിബു, പി.ടി.എ വൈസ് പ്രസിഡന്റ് പി. അനിൽകുമാർ, സ്റ്റാഫ് സെക്രട്ടറിമാരായ രഞ്ജിത്ത്, എം.മനോജ് എന്നിവർ ചടങ്ങിൽ സംസാരിച്ചു. അദ്ധ്യാ പകനായ ബി.ഒ.ചന്ദ്ര മോഹൻ നന്ദി പറഞ്ഞു. തുടർന്ന് വിവിധ വിഷയങ്ങളിൽ കുട്ടികളുടെ മികവുകൾ വേദിയിൽ അവതരിപ്പിച്ചു.
Kummil
local
കുമ്മിളിന് സ്വന്തമായി സ്റ്റേഡിയം വരുന്നു
കുമ്മിൾ: കുമ്മിൾ പഞ്ചായത്തിലെ കായികപ്രേമികളുടെ ചിരകാല സ്വപ്‌നം യാഥാർഥ്യമാകുന്നു. പഞ്ചായത്തിനു സ്വന്തമായി കളിസ്ഥലമെന്ന സ്വപ്‌നത്തിലേക്ക് കുറച്ചുദൂരം മാത്രം. ഇതിനായി ദീർഘനാളത്തെ പരിശ്രമത്തിലായിരുന്നു പഞ്ചായത്ത് ഭരണസമിതി. പഞ്ചായത്ത് സ്റ്റേഡിയത്തിനായി 83 സെന്റ് രണ്ട് ഭൂവുടമകളിൽനിന്ന് പഞ്ചായത്ത് വാങ്ങി. ഭൂമിയ്ക്ക് അഡ്വാൻസ് നൽകി രജിസ്ട്രേഷൻ നടപടിയിലേക്ക് കടന്നു. നടപടി പൂർത്തിയാക്കുന്ന സ്റ്റേഡിയത്തിന്റെ നിർമാണത്തിന് പഞ്ചായത്ത് ഫണ്ടിൽനിന്ന് ഒരു കോടി രൂപ പ്രാഥമിക ഘട്ടമായി അനുവദിക്കുമെന്ന് പഞ്ചായത്ത് പ്രസിഡന്റ് കെ മധു പറഞ്ഞു.
മികച്ച അത്‌ലറ്റിക്‌സ്, സ്‌പോർട്സ് താരങ്ങളുള്ള കുമ്മിളിൽ ഇതുവരെ കായികതാരങ്ങൾ മാർക്കറ്റിനു സമീപമുള്ള താൽക്കാലിക കോർട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാർക്കറ്റിൽ വിവിധ സ്റ്റാളും ആധുനിക അറവുശാലയും നിർമിച്ചതോടെ ഇവർക്ക് പരിശീലനത്തിനുംമറ്റും ഇടമില്ലാതായി. മുൻ വർഷത്തെ പ്ലാൻ ഫണ്ടിൽ 24ലക്ഷം രൂപ വകയിരുത്തി ഭൂമി വാങ്ങുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാമ്പത്തിക വർഷം 22 ലക്ഷം രൂപ കൂടി വകയിരുത്തി കളിസ്ഥലത്തിനു ഭൂമി നൽകാനുള്ള താൽപ്പര്യപത്രം ക്ഷണിച്ച് നടപടികളുമായി മുന്നോട്ട് പോയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. സ്റ്റേഡിയം വന്നാൽ കുമ്മിൾ ഗവ. എച്ച്എസ്എസ്, മങ്കാട് ഗവ. യുപിഎസ്, വെങ്കിട്ടക്കുഴി, തച്ചോണം, തൃക്കണ്ണാപുരം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിസ്ഥലമാകും. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ നാടക മത്സരങ്ങളടക്കമുള്ള കലാ പ്രവർത്തനങ്ങൾക്കും വേദിയാകും.
മികച്ച അത്‌ലറ്റിക്‌സ്, സ്‌പോർട്സ് താരങ്ങളുള്ള കുമ്മിളിൽ ഇതുവരെ കായികതാരങ്ങൾ മാർക്കറ്റിനു സമീപമുള്ള താൽക്കാലിക കോർട്ടിനെയായിരുന്നു ആശ്രയിച്ചിരുന്നത്. മാർക്കറ്റിൽ വിവിധ സ്റ്റാളും ആധുനിക അറവുശാലയും നിർമിച്ചതോടെ ഇവർക്ക് പരിശീലനത്തിനുംമറ്റും ഇടമില്ലാതായി. മുൻ വർഷത്തെ പ്ലാൻ ഫണ്ടിൽ 24ലക്ഷം രൂപ വകയിരുത്തി ഭൂമി വാങ്ങുന്നതിനായുള്ള ശ്രമം നടത്തിയെങ്കിലും വിജയിച്ചില്ല. ഈ സാമ്പത്തിക വർഷം 22 ലക്ഷം രൂപ കൂടി വകയിരുത്തി കളിസ്ഥലത്തിനു ഭൂമി നൽകാനുള്ള താൽപ്പര്യപത്രം ക്ഷണിച്ച് നടപടികളുമായി മുന്നോട്ട് പോയതോടെയാണ് പദ്ധതി യാഥാർഥ്യമായത്. സ്റ്റേഡിയം വന്നാൽ കുമ്മിൾ ഗവ. എച്ച്എസ്എസ്, മങ്കാട് ഗവ. യുപിഎസ്, വെങ്കിട്ടക്കുഴി, തച്ചോണം, തൃക്കണ്ണാപുരം എൽപി സ്‌കൂള്‍ എന്നിവിടങ്ങളിലെ കുട്ടികൾക്ക് കളിസ്ഥലമാകും. സ്റ്റേഡിയം യാഥാർഥ്യമാകുന്നതോടെ നാടക മത്സരങ്ങളടക്കമുള്ള കലാ പ്രവർത്തനങ്ങൾക്കും വേദിയാകും.
course
ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധികാല കോഴ്‌സുകള്‍
കുണ്ടറ ഐ എച്ച് ആര്‍ ഡി കോളജ് ഓഫ് അപ്ലൈഡ് സയന്‍സില്‍ ഹൈസ്‌കൂള്‍ വിദ്യാര്‍ഥികള്‍ക്കായി അവധികാലകോഴ്‌സുകള്‍ തുടങ്ങുന്നു. കമ്പ്യൂട്ടര്‍ ബേസിക്സ് ആന്‍ഡ് സ്‌കില്‍, ഫണ്ടമെന്റല്‍ ആന്‍ഡ് ഹോബി ഇലക്‌ട്രോണിക്‌സ്, ഇംഗ്ലീഷ് കമ്മ്യൂണിക്കേഷന്‍ ആന്‍ഡ് സോഫ്റ്റ് സ്‌കില്‍ എന്നിവയാണ് കോഴ്‌സുകള്‍. ഏപ്രില്‍ 12 വരെ അപേക്ഷിക്കാം.
ഫോണ്‍: 9446705317, 9846117532, 0474-2580866.
kadakkal
local
കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് ആരംഭിച്ചു
കടയ്ക്കലിൽ ഫുട്ബോൾ കോച്ചിംഗ് ക്യാമ്പ് 2023 ഏപ്രിൽ 2 ൽ പഞ്ചായത്ത് ടൗൺ ഹാളിൽ നടന്ന യോഗത്തിൽ വച്ച് കടയ്ക്കൽ ഗ്രാമ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ് കുമാർ ഉദ്ഘാടനം ചെയ്തു . വാർഡ് മെമ്പർ ജെ എം മർഫി, കടയ്ക്കൽ ഷിബു എന്നിവർ പങ്കെടുത്തു. കൊല്ലം ജില്ലാ ഫുട്ബോൾ അസോസിയേഷൻ സെക്രട്ടറിയും, മുൻ കൊല്ലം എസ് എൻ ഫിസിക്കൽ എഡ്യൂക്കേഷൻ മേധാവിയുമായിരുന്ന രാജു സാർ കുട്ടികൾക്ക് ക്ലാസ്സ് നൽകി. കോളേജ് ജില്ലാ ഫുട്ബോൾ അസോസിയേഷൻ, കടയ്ക്കൽ ഗ്രാമപഞ്ചായത്ത്, സംസ്കൃതി ക്ലബ് ആൽത്തറമൂട് എന്നിവയുടെ സംയുക്ത ആഭിമുഖ്യത്തിലാണ് ക്യാമ്പ് സംഘടിപ്പിച്ചിട്ടുള്ളത്.
kadakkal
local
ജില്ലയിലെ മലയോര പ്രദശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലേയും, തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തിലെയും സാധാരണക്കാരായ ആയിരക്കണക്കിനു ജനങ്ങളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട സിവിൽ വർക്ക്, ഡയാലിസിസ് യൂണിറ്റിലേക്കുള്ള ചെലവുകൾ ഉൾപ്പെടടെയുള്ള വികസനപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു. നിലവിൽ 4 ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ ആയിരകണക്കിന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്.
96 ലക്ഷം രൂപ ചെലവഴിച്ചുള്ള ലേബർ മുറി, മെറ്റേണിറ്റി ഓപ്പറേഷൻ തീയറ്റർ എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്. നിർമ്മാണം പൂർത്തിയായ പീഡിയാട്രിക് ഐ സി യുവിന്റെന്റെ ഉദ്ഘാടനം നവംബർ 7-ന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി .ജെ ചിഞ്ചുറാണി അദ്ധ്യക്ഷയാകും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ സ്വാഗതം ആശംസിക്കും.
ICU വിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പ്ലാനിങ് ഓഫീസർ ഡോക്ടർ ദേവ് കിരണിന്റെ നേതൃത്വത്തിൽ ഇന്ന് താലൂക്ക് ഹോസ്പിറ്റലിൽ അവലോകന യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സൂപ്രണ്ട് ഡോക്ടർ അമ്പു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷജി, രാധിക,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജെ.സി അനിൽ, ആർ എസ് ബിജു, പി പ്രതാപൻ ഹോസ്പിറ്റൽ പി ആർ. ഒ കാർത്തിക, നഴ്സിംഗ് സൂപ്രണ്ട് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
കടയ്ക്കൽ താലൂക്ക് ആശുപത്രിയിൽ 6 കിടക്കളോടുകൂടിയ പീഡിയാട്രിക്ക് ഐ.സി.യുവിന്റെ ഉദ്ഘാടനം ഏഴിന്
കടയ്ക്കൽ: ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2021-22 ഇ സി ആർ പി ടു വി ൽ ഉൾപ്പെടുത്തി 57.44 ലക്ഷം രൂപ ചെലവഴിച്ച് കടയ്ക്ക ൽ താലൂക്ക് ആശുപത്രിയിൽ നിർമ്മിച്ച പീഡിയാട്രിക് ഐ സി യുവിന്റെ നിർമ്മാണം പൂർത്തിയായി കൊല്ലം നാഷണൽ ഹെൽത്ത് മിഷന്റെ നിർമ്മാണ മേൽനോട്ടത്തിൽ ആറ് കിടക്കളോടുകൂടിയ പീഡിയാട്രിക് ഐ.സി.യുവിന്റ നിർമ്മാണം വാപ്കോസ് ഏജൻസിയാണ് പൂർത്തിയാക്കിയത്.
ജില്ലയിലെ മലയോര പ്രദശങ്ങളായ ചിതറ, കടയ്ക്കൽ, നിലമേൽ, ചടയമംഗലം, ഇട്ടിവ്, ഇളമാട്, വെളിനല്ലൂർ എന്നീ പഞ്ചായത്തുകളിലേയും, തിരുവനന്തപുരം ജില്ലയിലെ അതിർത്തി പഞ്ചായത്തിലെയും സാധാരണക്കാരായ ആയിരക്കണക്കിനു ജനങ്ങളുടെ ഏക ആശ്രയമാണ് കടയ്ക്കൽ താലൂക്ക് ആശുപത്രി.
ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് 2022-23 വാർഷികപദ്ധതിയിൽ ഉൾപ്പെടുത്തി 48,88,000 ലക്ഷം രൂപ പദ്ധതിയിൽ ഉൾപ്പെടുത്തി ആശുപത്രിക്ക് പുതിയ എക്സ്-റേ മെഷീൻ, മെറ്റേണിറ്റി വാർഡിന് സമീപം പുതിയ ലിഫ്റ്റ് സ്ഥാപിക്കുന്നതിന് വേണ്ട സിവിൽ വർക്ക്, ഡയാലിസിസ് യൂണിറ്റിലേക്കുള്ള ചെലവുകൾ ഉൾപ്പെടടെയുള്ള വികസനപ്രവർത്തനത്തിന് നേതൃത്വം നൽകിവരുന്നു. നിലവിൽ 4 ഷിഫ്റ്റുകളുള്ള ഡയാലിസിസ് യൂണിറ്റ്, കാഷ്വാലിറ്റി, ഫിസിയോതെറാപ്പി യൂണിറ്റ്, പാലിയേറ്റീവ് കെയർ എന്നിവ ഉൾപ്പെടെ ആയിരകണക്കിന് നിർദ്ധനരായ രോഗികൾക്ക് ചികിത്സ നൽകി വരുന്നുണ്ട്.
96 ലക്ഷം രൂപ ചെലവഴിച്ചുള്ള ലേബർ മുറി, മെറ്റേണിറ്റി ഓപ്പറേഷൻ തീയറ്റർ എന്നിവയുടെ നിർമ്മാണം നടന്നുവരികയാണ്. നിർമ്മാണം പൂർത്തിയായ പീഡിയാട്രിക് ഐ സി യുവിന്റെന്റെ ഉദ്ഘാടനം നവംബർ 7-ന് ഉച്ചയ്ക്ക് 2.30 ന് ആരോഗ്യ വകുപ്പ് മന്ത്രി വീണ ജോർജ്ജ് നിർവ്വഹിക്കും. മൃഗസംരക്ഷണ ക്ഷീരവികസന മന്ത്രി .ജെ ചിഞ്ചുറാണി അദ്ധ്യക്ഷയാകും ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതികവിദ്യാധരൻ സ്വാഗതം ആശംസിക്കും.
ICU വിന്റെ അവസാന ഘട്ട പ്രവർത്തനങ്ങൾ വിലയിരുത്താൻ ജില്ലാ പ്ലാനിങ് ഓഫീസർ ഡോക്ടർ ദേവ് കിരണിന്റെ നേതൃത്വത്തിൽ ഇന്ന് താലൂക്ക് ഹോസ്പിറ്റലിൽ അവലോകന യോഗം നടന്നു. ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരൻ, സൂപ്രണ്ട് ഡോക്ടർ അമ്പു, ബ്ലോക്ക് പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ കെ. കെ ഉഷ, ബ്ലോക്ക് പഞ്ചായത്ത് അംഗങ്ങളായ എസ് ഷജി, രാധിക,ഹോസ്പിറ്റൽ മാനേജ്മെന്റ് കമ്മിറ്റി അംഗങ്ങളായ ജെ.സി അനിൽ, ആർ എസ് ബിജു, പി പ്രതാപൻ ഹോസ്പിറ്റൽ പി ആർ. ഒ കാർത്തിക, നഴ്സിംഗ് സൂപ്രണ്ട് മറ്റ് ഉദ്യോഗസ്ഥർ എന്നിവർ പങ്കെടുത്തു
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)











