![]() |
കടയ്ക്കൽ: ചിതറയിൽ പത്താംക്ലാസുകാരിയെ സ്നേഹം നടിച്ചു പീഡനത്തിനിരയാക്കിയ ഇരുപതുകാരനെ കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തു. ചിതറ, മതിര ചെക്കിട്ടമുക്ക് സ്വദേശി 20 വയസ്സുള്ള സിദ്ദിഖിനെയാണ് കടയ്ക്കൽ പോലീസ് അറസ്റ്റ് ചെയ്തത്. പത്താംക്ലാസ് വിദ്യാർത്ഥിനിയെ പ്രണയം നടിച്ചാണ് ഇയാൾ പീഡനത്തിനിരയാക്കി യിരുന്നത്.
പെൺകുട്ടിയുടെ കഴുത്തിലുണ്ടായിരുന്ന മാല കൈവശപ്പെടുത്തി വിൽപ്പന നടത്തുകയും രണ്ട് മൊബൈൽഫോൺ വാങ്ങുകയും ഒന്ന് ഇയാൾ കൈവശം വയ്ക്കുകയും മറ്റൊന്ന് പെൺകുട്ടിക്ക് നൽകുകയും ചെയ്തിരുന്നു. മാല കളഞ്ഞു പോയതായാണ് പെൺകുട്ടി രക്ഷകർത്താക്കളെ അറിയിച്ചിരുന്നത്. പെൺകുട്ടിയുടെ സ്വഭാവത്തിൽ സംശയം തോന്നിയ വീട്ടുകാർ നടത്തിയ അന്വേഷണത്തിലാണ് പീഡനവിവരം പുറത്താകുന്നത്.
അറസ്റ്റിലായ സിദ്ദിഖ് ഹോട്ടൽ മാനേജ്മെൻറ് വിദ്യാർത്ഥിയാണ്. ഇയാൾ പെൺകുട്ടിയുമായി വീഡിയോ ചാറ്റ് നടത്തിയിരുന്നു. ഇതിൽ നിന്നും സംഘടിപ്പിച്ച പെൺകുട്ടിയുടെ അർദ്ധ നഗ്ന ചിത്രം ഇയാൾ പെൺകുട്ടിയെ കാട്ടി. ഇത് സോഷ്യൽ മീഡിയയിൽ പ്രചരിപ്പിക്കുമെന്ന് ഭീഷണിപ്പെടുത്തി പീഡനത്തിനിരയാക്കി. മറ്റ് ആരുമില്ലാത്ത സമയങ്ങളിൽ പെൺകുട്ടിയുടെ വീട്ടിലെത്തിയാണ് പീഡനം നടത്തിയിരുന്നത്. ഇയാളുടെ നിരന്തരം ശല്യം സഹിക്കവയ്യാതെ വിവരം പെൺകുട്ടി രക്ഷകർത്താക്കളെ അറിയിക്കുകയായിരുന്നു .
മാല കളഞ്ഞുപോയതല്ലെന്നും ഇയാൾ തട്ടിയെടുത്തതാണന്നും ഇയാൾ മൊബൈൽ വാങ്ങി പെൺകുട്ടിക്ക് നൽകിയിട്ടുണ്ടെന്നും ബന്ധുക്കൾ മനസ്സിലാക്കി. തുടർന്നാണ് ബന്ധുക്കൾ കടയ്ക്കൽ പോലീസിനെ സമീപിച്ചത്. കഴിഞ്ഞ ദിവസം വൈകുന്നേരത്തോടെ പോലീസ് ഇയാളെ കസ്റ്റഡിയിലെടുത്തിരുന്നു. ചോദ്യം ചെയ്യലിൽ ഇയ്യാൾ കുറ്റം സമ്മതിച്ചു. പോക്സോ ഉൾപ്പെടെയുള്ള വകുപ്പുകൾ ചുമത്തി പ്രതിയെ അറസ്റ്റ് ചെയ്തു.ഇയ്യാളെ കോടതിയിൽ ഹാജരാക്കി റിമാൻഡ് ചെയ്തിട്ടുണ്ട്.
Courtesy: KalikaTv