കടയ്ക്കൽ: വീട്ടുമുറ്റത്ത് കഞ്ചാവ് ചെടി നട്ടുവളർത്തി പരിപാലിച്ച കടയ്ക്കൽ ആലത്തറമല സൂര്യാഭവനിൽ സുനീഷ് (25) അറസ്റ്റിലായി. പ്രതിയുടെ വീട്ടുവളപ്പിൽ നിന്ന് രണ്ട് കഞ്ചാവ് ചെടികൾ കണ്ടെത്തി. സ്വന്തം ഉപയോഗത്തിനാണ് പ്രതി കഞ്ചാവ് വളർത്തിയതെന്ന് സമ്മതിച്ചതായി എക്‌സൈസ് അറിയിച്ചു. കോടതിയിൽ ഹാജരാക്കിയ പ്രതിയെ റിമാൻഡ് ചെയ്തു. ചടയമംഗലം എക്സൈസ് ഇൻസ്പെക്ടർ എ. കെ. രാജേഷ്, എ. ഇ. ഐ ഷാജി, ഗ്രേഡ് എ. ഇ. ഐ ഉണ്ണികൃഷ്ണൻ പ്രിവന്റീവ് ഓഫീസർ ബിനീഷ്, സി. ഇ. ഒ മാരായ ജയേഷ്, മാസ്റ്റർ ചന്തു,ശ്രേയസ് ഉമേഷ്, ലിജി എന്നിവർ ചേർന്നാണ് പ്രതിയെ പിടികൂടിയത്.
kadakkal
local
കടയ്ക്കൽ ടൗൺ എൽപിഎസിലെ ബഹുനില മന്ദിരം മന്ത്രി ജെ ചിഞ്ചുറാണി ഉദ്ഘാടനം ചെയ്തു
കടയ്ക്കൽ: ഗുണമേന്മയുള്ള വിദ്യാഭ്യാസം കുട്ടികളുടെ അവകാശമെന്ന് മന്ത്രി ജെ ചിഞ്ചുറാണി പറഞ്ഞു. കടയ്ക്കൽ ടൗൺ എൽപി സ്‌കൂളിൽ പുതിയ ബഹുനില മന്ദിരവും നിർമാണം പുരോഗമിക്കുന്ന വർണക്കൂടാരം പദ്ധതിയും ഉദ്‌ഘാടനംചെയ്യുകയായിരുന്നു മന്ത്രി.
കടയ്ക്കൽ പഞ്ചായത്ത് പ്രസിഡന്റ് എം മനോജ്‌കുമാർ അധ്യക്ഷനായി. മുൻ എംഎൽഎ മുല്ലക്കര രത്നാകരന്റെ ആസ്തി വികസന ഫണ്ടിൽനിന്ന് 70 ലക്ഷവും മന്ത്രി ജെ ചിഞ്ചുറാണിയുടെ എംഎൽഎ ഫണ്ടിൽനിന്ന് 15 ലക്ഷവും വിനിയോഗിച്ചാണ് പുതിയ സ്‌കൂൾ കെട്ടിടം നിർമാണം പൂർത്തിയാക്കിയത്. ക്ലാസ് മുറികളിലെ കംപ്യൂട്ടർവൽക്കരണം ചടയമംഗലം ബ്ലോക്ക് പഞ്ചായത്ത് പ്രസിഡന്റ് ലതിക വിദ്യാധരനും പ്രതീക്ഷ 2025-–26 പാഠ്യപദ്ധതി കിംസാറ്റ് ചെയർമാൻ എസ് വിക്രമനും ഉദ്‌ഘാടനംചെയ്തു.
സ്‌കൂൾ കെട്ടിട നിർമാണ റിപ്പോർട്ട് പ്രധാനാധ്യാപിക ഗീതാകുമാരി അവതരിപ്പിച്ചു. വർണക്കൂടാരം പദ്ധതി വിശദീകരണം എസ്‌എസ്‌കെ ജില്ലാ പ്രോഗ്രാം കോ - ഓർഡിനേറ്റർ സജീവ് തോമസ് നിർവഹിച്ചു. ജില്ലാ പഞ്ചായത്ത് സ്ഥിരം സമിതി അധ്യക്ഷ ജെ നജീബത്ത്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് എസ് എസ് ഷാനി, പഞ്ചായത്ത് വികസന സ്ഥിരംസമിതി അധ്യക്ഷന്‍ വി വേണു, ആരോഗ്യ വിദ്യാഭ്യാസ സ്ഥിരം സമിതി അധ്യക്ഷ കെ എം മാധുരി, ബ്ലോക്ക് പഞ്ചായത്ത് അംഗം സുധിൻ കടയ്ക്കൽ, വാർഡ് അംഗം എ ശ്യാമ, ചടയമംഗലം ഉപജില്ലാ വിദ്യാഭ്യാസ ഓഫീസർ ടി ജി ജ്യോതി തുടങ്ങിയവർ പങ്കെടുത്തു. പിടിഎ പ്രസിഡന്റ് പ്രീതൻ ഗോപി സ്വാഗതവും സ്റ്റാഫ് സെക്രട്ടറി പ്രിയാലക്ഷ്മി നന്ദിയും പറഞ്ഞു.
kadakkal
local
കടയ്ക്കൽ ക്ഷേത്രം ഇന്നു തുറക്കും
കടയ്ക്കൽ: തിരുവാതിര ഉത്സവം കഴിഞ്ഞ് അടച്ച കടയ്ക്കൽ ദേവീക്ഷേത്രവും മുടിപ്പുര ക്ഷേത്രവും ഞായറാഴ്ച ഭക്തർക്കായി തുറക്കും. തിരുവാതിരയുടെ സമാപനച്ചടങ്ങായ തിരുമുടി എഴുന്നള്ളത്തും ഗുരുസിയും കഴിഞ്ഞാൽ ആചാരപ്രകാരം ഏഴുദിവസം ക്ഷേത്രം അടച്ചിടും. ഞായറാഴ്ചമുതൽ പതിവു ചടങ്ങുകളോടെ ക്ഷേത്രം തുറക്കും. വൈകീട്ട് 6.30-ന് നൃത്തോത്സവം, കൈകൊട്ടിക്കളി, രാത്രി ഒൻപതിന് പടയണി, നാട്യധ്വനി നൃത്തം എന്നിവ നടക്കും.
kadakkal
local
വ്യാപാരി വ്യവസായി സമിതി പരിപാടി സ്പോൺസർ ചെയ്യുക മാത്രമാണ് ചെയ്തത്. സംഗീത പരിപാടിയെ രാഷ്ട്രീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിച്ചത് ശരിയല്ലെന്നും അനിൽ മടത്തറ പറഞ്ഞു.
പരിപാടി എത്തരത്തിൽ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കമ്മിറ്റിയാണ്. വിപ്ലവഗാനങ്ങൾ പാടിയതിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും അലോഷി ഇത്തരത്തിലുള്ള ഗാനങ്ങൾ കടയ്ക്കലിൽ പാടിയിട്ടുണ്ട്. മറ്റു കലാകാരന്മാരും ഇത്തരത്തിലുള്ള പരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചിരുന്നു. കെപിസിസി സാഹിതിയുടെ നേതൃത്വത്തിൽ നാടകവും അരങ്ങേറി. വിപ്ലവഗാനത്തെ പാട്ടായി മാത്രം കാണണം. കാണികൾ ആവശ്യപ്പെട്ട മറ്റു പാട്ടുകളും അലോഷി പാടിയിരുന്നുവെന്നും അനിൽ മടത്തറ വ്യക്തമാക്കി.
വിപ്ലവഗാനം പാടാൻ ആവശ്യപ്പെട്ടിട്ടില്ല; കടയ്ക്കൽ ക്ഷേത്ര വിവാദത്തിൽ വിശദീകരണവുമായി വ്യാപാരികൾ
കടയ്ക്കൽ: കടയ്ക്കൽ ദേവീക്ഷേത്രത്തിലെ സംഗീത പരിപാടിക്കിടെയുണ്ടായ വിവാദത്തിൽ വിശദീകരണവുമായി വ്യാപാരി വ്യവസായി സമിതി. അലോഷിയുടെ പരിപാടിയിൽ വിപ്ലവഗാനം പാടാൻ വ്യാപാരി വ്യവസായി സമിതി ആവശ്യപ്പെട്ടിട്ടില്ലെന്ന് കടയ്ക്കൽ ഏരിയാ പ്രസിഡന്റ് അനിൽ മടത്തറ മീഡിയവണിനോട് പറഞ്ഞു. ആരാധകരുടെ ആവശ്യപ്രകാരമാണ് സിപിഎം പ്രചാരണ ഗാനങ്ങൾ പാടിയത്.
വ്യാപാരി വ്യവസായി സമിതി പരിപാടി സ്പോൺസർ ചെയ്യുക മാത്രമാണ് ചെയ്തത്. സംഗീത പരിപാടിയെ രാഷ്ട്രീയ സ്വഭാവത്തിൽ മോശമായി ചിത്രീകരിച്ചത് ശരിയല്ലെന്നും അനിൽ മടത്തറ പറഞ്ഞു.
പരിപാടി എത്തരത്തിൽ നടത്തണമെന്ന് തീരുമാനിക്കേണ്ടത് ബന്ധപ്പെട്ട കമ്മിറ്റിയാണ്. വിപ്ലവഗാനങ്ങൾ പാടിയതിൽ വിവാദം സൃഷ്ടിക്കേണ്ട ആവശ്യമില്ല. ഇതിനു മുമ്പും അലോഷി ഇത്തരത്തിലുള്ള ഗാനങ്ങൾ കടയ്ക്കലിൽ പാടിയിട്ടുണ്ട്. മറ്റു കലാകാരന്മാരും ഇത്തരത്തിലുള്ള പരിപാടികൾ ക്ഷേത്രത്തിൽ അവതരിപ്പിച്ചിട്ടുണ്ട്.
'നിങ്ങളെന്നെ കമ്മ്യൂണിസ്റ്റാക്കി' നാടകം അവതരിപ്പിച്ചിരുന്നു. കെപിസിസി സാഹിതിയുടെ നേതൃത്വത്തിൽ നാടകവും അരങ്ങേറി. വിപ്ലവഗാനത്തെ പാട്ടായി മാത്രം കാണണം. കാണികൾ ആവശ്യപ്പെട്ട മറ്റു പാട്ടുകളും അലോഷി പാടിയിരുന്നുവെന്നും അനിൽ മടത്തറ വ്യക്തമാക്കി.
job
kollam-job
ഫാര്‍മസിസ്റ്റ് നിയമനം
കൊല്ലം: കൊല്ലം സര്‍ക്കാര്‍ മെഡിക്കല്‍ കോളേജില്‍ ഫാര്‍മസിസ്റ്റിനെ താല്‍ക്കാലികമായി നിയമിക്കുന്നു. യോഗ്യത: പ്ലസ്ടു, ഡി ഫാം, ഫാര്‍മസി കൗണ്‍സില്‍ രജിസ്‌ട്രേഷന്‍, രണ്ട് വര്‍ഷ പ്രവൃത്തി പരിചയം. സര്‍ക്കാര്‍ സ്ഥാപനങ്ങളില്‍ പ്രവൃത്തി പരിചയമുള്ളവര്‍ക്ക് മുന്‍ഗണന. പ്രായപരിധി: 18-41 വയസ്. വിദ്യാഭ്യാസ യോഗ്യത, പ്രവൃത്തി പരിചയം വയസ് തെളിയിക്കുന്ന അസല്‍ രേഖകളും, പകര്‍പ്പുകളും സഹിതമുള്ള അപേക്ഷ മാര്‍ച്ച് 26 നകം സൂപ്രണ്ടിന്റെ കാര്യാലയത്തില്‍ ലഭ്യമാക്കണം.
വിവരങ്ങള്‍ക്ക്: www.gmckollam.edu.in ഫോണ്‍: 0474 2575050.
kadakkal
local
കടയ്ക്കലിൽ ബേക്കറിയിൽ ഗ്യാസ് സിലിണ്ടർ ലീക്കായി തീപിടിച്ചു
കടയ്ക്കൽ: കടയ്ക്കൽ സിവിൽ സ്റ്റേഷന് ഓപ്പോസിറ്റ് സ്ഥിതി ചെയ്യുന്ന ത്രിവേണയിലാണ് തീ പിടിച്ചത്. പുക ഉയരുന്നത് കണ്ടയുടൻ കടയ്ക്കൽ ഫയർ ഫോഴ്സിൽ വിവരം അറിയിച്ചു. ഫയർ ഫോഴ്സെത്തി തീയണച്ചു. സമീപത്ത് തന്നെ അഗ്നിശമനസേനയുടെ വാഹനം ഉണ്ടായിരുന്നത് വൻ അപകടം ഒഴിവായി. കടയുടെ പുറക് വശത്ത് കിച്ചണിന്റെ സൈഡിലാണ് തീ പിടിച്ചതെന്നാണ് അറിയാൻ കഴിയുന്നത്. താലൂക്കാശുപത്രി കടയ്ക്കൽ പഞ്ചായത്ത് ഓഫീസ് മിനി സിവിൽ സ്റ്റേഷൻ ഉൾപ്പെടെ ഇവിടെയാണ് സ്ഥിതി ചെയ്യുന്നത്. പഴയ മാർക്കറ്റിന് സമീപം ആണ് തീപിടിത്തം ഉണ്ടായത്.
kadakkal
local
കടയ്ക്കൽ പോലീസിൽ നിന്നുള്ള അറിയിപ്പ്
കടയ്ക്കൽ: കേരളത്തിലെമ്പാടും തീർപ്പാക്കാതെ കിടക്കുന്ന പെറ്റി കേസുകൾ അടക്കുന്നതിനുള്ള അദാലത്ത് സംവിധാനം കഴിഞ്ഞ ഒരു മാസക്കാലമായി കോടതികളിൽ നടന്ന വരികയാണ്. കടയ്ക്കൽ കോടതിയിൽ സംഘടിപ്പിച്ചിരിക്കുന്ന അദാലത്തിൽ പങ്കെടുത്ത് വാഹനങ്ങൾക്കോ, വ്യക്തികൾക്കോ പോലീസിൽ നിന്നും വിവിധ വകുപ്പുകളിൽ നിന്നും ലഭിച്ചിട്ടുള്ളതും അടയ്ക്കുവാൻ സമയപരിധി അവസാനിച്ചിട്ടുള്ളതുമായ പെറ്റി കേസുകൾ അടയ്ക്കുവാനുള്ള സൗകര്യം ഉണ്ട്. ഇതിന്റെ സമയപരിധി നാളെ അവസാനിക്കുകയാണ്.
ഭൂരിഭാഗം ആളുകളും ഈ സംവിധാനത്തിലൂടെ പെറ്റി കേസുകൾ ഇതിനകം തീർപ്പാക്കിയിട്ടുണ്ട്. എന്നാൽ കടയ്ക്കൽ ചടയമംഗലം പോലീസ് സ്റ്റേഷൻ പരിധികളിൽ കേസുകൾ ഇനിയും തീർപ്പാക്കാത്ത ആളുകൾ ഉണ്ടെങ്കിൽ നാളെ വരെയുള്ള സമയപരിധിക്കുള്ളിൽ കടയ്ക്കൽ കോടതിയിൽ ഏർപ്പെടുത്തിയിട്ടുള്ള അദാലത്ത് സംവിധാനത്തിലൂടെ പെറ്റി കേസുകൾ തീർപ്പാക്കുവാൻ കഴിയും. തുടർന്ന് സമയപരിധി അവസാനിച്ചു കഴിഞ്ഞും കേസുകൾ തീർപ്പാക്കാത്ത വ്യക്തികൾക്കെതിരെ കർശനമായ നിയമനടപടികൾ സ്വീകരിക്കുകയും വാറണ്ട് പുറപ്പെടുവിച്ച് അറസ്റ്റ് ചെയ്യുമെന്ന് കടയ്ക്കൽ പോലീസ് അറിയിച്ചു.
kadakkal
local
ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.
കടയ്ക്കല്‍ താലൂക്ക് ആശുപത്രിയ്ക്ക് ദേശീയ ഗുണനിലവാര അംഗീകാരം
കടയ്ക്കല്‍: സംസ്ഥാനത്തെ ഒരു ആശുപത്രിയ്ക്ക് കൂടി ദേശീയ ഗുണനിലവാര മാനദണ്ഡമായ നാഷണല്‍ ക്വാളിറ്റി അഷുറന്‍സ് സ്റ്റാന്‍ഡേര്‍ഡ്‌സ് (എന്‍.ക്യു.എ.എസ്.) അംഗീകാരം ലഭിച്ചതായി ആരോഗ്യ വകുപ്പ് മന്ത്രി വീണാ ജോര്‍ജ്. കൊല്ലം ജില്ലയിലെ കടയ്ക്കല്‍ താലൂക്ക് ആശുപത്രി 90.34 ശതമാനം സ്‌കോര്‍ നേടിയാണ് എന്‍.ക്യു.എ.എസ്. കരസ്ഥമാക്കിയത്. ഇതോടെ സംസ്ഥാനത്തെ 202 ആശുപത്രികള്‍ എന്‍.ക്യു.എ.എസ്. അംഗീകാരവും 85 ആശുപത്രികള്‍ പുന:അംഗീകാരവും നേടിയെടുത്തു. 5 ജില്ലാ ആശുപത്രികള്‍, 5 താലൂക്ക് ആശുപത്രികള്‍, 11 സാമൂഹികാരോഗ്യ കേന്ദ്രങ്ങള്‍, 41 അര്‍ബന്‍ പ്രൈമറി ഹെല്‍ത്ത് സെന്റര്‍, 136 കുടുംബാരോഗ്യ കേന്ദ്രങ്ങള്‍, 4 ജനകീയ ആരോഗ്യ കേന്ദ്രങ്ങള്‍ എന്നിവ എന്‍.ക്യു.എ.എസ് അംഗീകാരം നേടിയിട്ടുണ്ട്.
ഈ സര്‍ക്കാരിന്റെ കാലത്ത് കടയ്ക്കല്‍ താലൂക്ക് ആശുപത്രിയുടെ വികസനത്തിനായി വലിയ ഇടപെടലുകളാണ് നടത്തിയത്. മന്ത്രി വീണാ ജോര്‍ജ് നിരവധി തവണ ആശുപത്രിയിലെത്തി വികസന പ്രവര്‍ത്തനങ്ങള്‍ ത്വരിതപ്പെടുത്തി. ഈ സര്‍ക്കാരിന്റെ കാലത്ത് 15 കോടിയിലധികം രൂപയുടെ വികസന പ്രവര്‍ത്തനങ്ങളാണ് നടത്തി വരുന്നത്. സ്ഥലപരിമിതി കാരണം ബുദ്ധിമുട്ടിയ ആശുപത്രിയ്ക്കായി 20 സെന്റ് കൂടി അധികമായി ലഭ്യമാക്കി. ഇതില്‍ പുതിയ വികസന പ്രവര്‍ത്തനങ്ങള്‍ക്കുള്ള പദ്ധതി ആവിഷ്‌ക്കരിക്കുന്നതിന് നടപടി സ്വീകരിക്കുന്നതാണ്.
മികച്ച സേവനങ്ങളാണ് ഇവിടെ നല്‍കി വരുന്നത്. അത്യാഹിത വിഭാഗം, ഗൈനക്കോളജി വിഭാഗം, ഓര്‍ത്തോപീഡിക്‌സ് വിഭാഗം തുടങ്ങിയ മികച്ച സ്‌പെഷ്യാലിറ്റി വിഭാഗങ്ങളാണിവിടെയുള്ളത്. ദിവസവും ആയിരത്തോളം പേരാണ് ഒപിയില്‍ ചികിത്സ തേടിയെത്തുന്നത്. 155 പേരെ കിടത്തി ചികിത്സിക്കാനുള്ള സൗകര്യവുമുണ്ട്. ഇവിടത്തെ ഡയാലിസിസ് യൂണിറ്റില്‍ ദിവസവും നാല് ഷിഫ്റ്റില്‍ നാല്‍പതോളം പേര്‍ക്ക് ഡയാലിസിസ് നല്‍കുന്നുണ്ട്. കിടപ്പ് രോഗികള്‍ക്ക് മികച്ച ചികിത്സ ഉറപ്പാക്കാന്‍ 9 കിടക്കകളുള്ള സെക്കന്ററി പാലിയേറ്റീവ് കെയര്‍ വാര്‍ഡും ഇവിടെയുണ്ട്. ലക്ഷ്യ നിലവാരമുള്ള ലേബര്‍ റൂം സൗകര്യങ്ങളും സജ്ജമാണ്. ഇങ്ങനെ മികച്ച പ്രവര്‍ത്തനങ്ങള്‍ക്കുള്ള ബഹുമതിയാണ് ഈ ദേശീയ ഗുണനിലവാര അംഗീകാരം.
kadakkal
local
പ്രതി പറയുന്നത് അനുസരിച്ച് ബാംഗ്ലൂരിൽ നിന്നും വന്ന വാഹനം ബൈപ്പാസിൽ വച്ചു കൈമാറി ബഷീർ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് വാഹനത്തെ കൈ കാണിച്ചു നിർത്താതെ വന്ന വാഹനത്തെ പിന്തുടർന്ന് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു പിടികൂടുകയായിരുന്നു. ഏകദേശം 18624 പാക്കറ്റ് പാൻ മസാലയും 72 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്
കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന ലഹരി വസ്തുക്കൾ പിടികൂടി
കടയ്ക്കൽ: കടയ്ക്കലിൽ 10 കോടിയോളം വിലവരുന്ന പാൻ മസാലയും കഞ്ചാവും പിടികൂടി. മലപ്പുറം മഞ്ചേരി സ്വദേശിയായ ബഷീർ (45) ഓടിച്ചുകൊണ്ട് വന്ന ലോറിയിൽ നിന്നാണ് ലഹരി വസ്തുക്കൾ കണ്ടെത്തിയത്. കഴിഞ്ഞ ദിവസം രാത്രി 9 മണിയോടെയാണ് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു കടയ്ക്കൽ പൊലീസിന്റെയും കൊല്ലം റൂറൽ ഡാൻസഫ് ടീമിന്റെയും നേതൃത്വത്തിൽ ലഹരി വേട്ട നടത്തിയത്.
പ്രതി പറയുന്നത് അനുസരിച്ച് ബാംഗ്ലൂരിൽ നിന്നും വന്ന വാഹനം ബൈപ്പാസിൽ വച്ചു കൈമാറി ബഷീർ തിരുവനന്തപുരത്തേക്ക് വരികയായിരുന്നു. തുടർന്ന് ചടയമംഗലം പോലീസ് വാഹനത്തെ കൈ കാണിച്ചു നിർത്താതെ വന്ന വാഹനത്തെ പിന്തുടർന്ന് കടയ്ക്കൽ ബസ് സ്റ്റാൻഡിൽ വച്ചു പിടികൂടുകയായിരുന്നു. ഏകദേശം 18624 പാക്കറ്റ് പാൻ മസാലയും 72 ഗ്രാം കഞ്ചാവുമാണ് പിടികൂടിയത്. കൂടുതൽ അന്വേഷണം നടന്നു വരികയാണ്
kadakkal
local
കൂടാതെ മെഗാ ഷോകൾ, ഗാനമേള, നാടകം, പ്രാദേശിക കലാകാരുടെയും, കുട്ടികളുടെയും നൃത്ത, നൃത്യങ്ങൾ അടക്കം ഒരുപിടി പ്രോഗ്രാകുകൾ ഉണ്ട്. മാർച്ച് 8 മുതൽ 16 കുരുസി നാൾ വരെ ദേവീ ക്ഷേത്ര ഊട്ടുപുരയിൽ അന്നദാനം നടക്കും. മാർച്ച് രണ്ടിന് രാവിലെ ഉത്സവം കൊടിയേറും.
മാർച്ച് 8 ന് വൈകിട്ട് മൂന്നിന് കുതിരയെടുപ്പ്, കുത്തിയോട്ടം കെട്ടിയുയർത്തുന്ന 6 കുതിരകൾ ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലം വയ്ക്കും.അകമ്പടിയായി കതിരു കുതിര, എടുപ്പുകാള, പൂക്കാവടി, മുത്തുക്കുട, ശിങ്കാരിമേളം, പുഷ്പൃഷ്ടി എന്നിവ നടക്കും, രാത്രി 23 കരകളിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തും, വൈകിട്ട് 3 ന് ഓട്ടൻ തുള്ളൽ,5 ന് ഗാനാമൃതം, 7 ന് ഗാനമേള, മാർച്ച്9 ന് വൈകിട്ട് 7 ന് ഡി ജെ വിത്ത് ചെണ്ട, 9 ന് ഫീൽ ഗുഡ് കോമഡി ഷോ. മാർച്ച് 10 ന് വൈകിട്ട് 6.30 ന് അലോഷി പാടുന്നു ,9 ന് നാടൻ പാട്ട് ദൃശ്യാവിഷ്‌ക്കാരം, മാർച്ച് 11 രാത്രി 7ന് JOB KURYAN LIVE SHOW, രാത്രി 9 ന് കഥകളി. മാർച്ച് 12 രാത്രി 7 ന് നാടകം, 9 THIRUMALI& THUDWISER,.13 ന് വൈകിട്ട്7 ന് BANARJ’S KANAL BAND, 9 ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് നൈറ്റ്. മാർച്ച് 14 ന് വൈകിട്ട് 7 ന് കഥാ പ്രസംഗം, രാത്രി 9 ന് മ്യൂസിക്, DROPS. മാർച്ച് 15 രാത്രി 7 ന്, വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള 9 ന് DANCE FESTVAL,
കടയ്ക്കൽ തിരുവാതിരയ്ക്ക് ഇന്ന് കൊടിയേറി
കടയ്ക്കൽ: കടയ്ക്കൽ തിരുവാതിരയ്ക്ക് കൊടിയേറി ക്ഷേത്ര നാടിനിനി ഉത്സവ രാവുകൾ. ജാതി, മത, ഭേദമില്ലാത്ത 15 ദിനരാത്രങ്ങൾ കടയ്ക്കൽ നാടിന് സമ്മാനിക്കുന്നു. ഇന്നുമുതൽ സ്റ്റേജ് പരിപാടികൾ ആരംഭിക്കും. വ്യത്യസ്തമായ സ്റ്റേജ് പരിപാടികളാൽ സമ്പന്നമാണ് ഈ വർഷത്തെ തിരുവാതിര. 23 കരയിൽ നിന്നുള്ള കേട്ടുകാഴ്ചകൾ ഇത്തവണ ക്ഷേത്ര സന്നിധിയിൽ എത്തിച്ചേരും, വ്യാപാര വിപണന മേളയും, കുട്ടികൾക്കും, മുതിർന്നവർക്കുമുള്ള അമ്യുസ്മെൻറ് പാർക്കും സംഘടിപ്പിച്ചിട്ടുണ്ട്.
കൂടാതെ മെഗാ ഷോകൾ, ഗാനമേള, നാടകം, പ്രാദേശിക കലാകാരുടെയും, കുട്ടികളുടെയും നൃത്ത, നൃത്യങ്ങൾ അടക്കം ഒരുപിടി പ്രോഗ്രാകുകൾ ഉണ്ട്. മാർച്ച് 8 മുതൽ 16 കുരുസി നാൾ വരെ ദേവീ ക്ഷേത്ര ഊട്ടുപുരയിൽ അന്നദാനം നടക്കും. മാർച്ച് രണ്ടിന് രാവിലെ ഉത്സവം കൊടിയേറും.
വൈകിട്ട് 6.00 ന് കൈകൊട്ടിക്കളി, 8 മണിമുതൽ 9.30 വരെ നൃത്തപ്രവാഹ്, 9.30 ന് നൃത്തനൃത്യങ്ങൾ, പടയണി. മാർച്ച് 3 ന് വൈകിട്ട് 6. 30 ന് നൃത്താജ്ഞലി 8 ന് നൃത്തസന്ധ്യ, 9.30 ന് നൃത്തോത്സവം, പടയണി. മാർച്ച് 4 ന് വൈകിട്ട് 6.30 ന് പച്ചത്തുരുത്ത്, രാത്രി 7 ന് നടനാർപ്പണം 9 ന് നൂപുര ധ്വനി, പടയണി. മാർച്ച് 5 ന് വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, 7.30 ന് നൃത്തോത്സവം, 9.30 ന് കാക്കാരിശി നാടകം, പടയണി. മാർച്ച് 6 ന് വൈകിട്ട് 6.30 ന് നൃത്ത സന്ധ്യ, രാത്രി 7.30 ന് ചിലങ്ക ഫെസ്റ്റ്, 9.30 ന് ധ്വനി 2025, പടയണി. മാർച്ച് 7 ന് രാവിലെ 7ന് ഉദ്ഘാടന സമ്മേളനം തിരുവതാംകൂർ ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് നിർവ്വഹിയ്ക്കും. വ്യാപാര മേള ജില്ലാ പഞ്ചായത്ത് അംഗം അഡ്വ സാം കെ ഡാനിയേലും, പൊങ്കാല സിനിമ സീരിയൽ നടി അമൃത വി ആർ ഉദ്ഘാടനം ചെയ്യും.രാവിലെ 8.10 ന് പൊങ്കാല, 8 30 ന് നാദസ്വര കച്ചേരി, വൈകിട്ട് ആറിന് കുത്തിയോട്ടക്കളി മത്സരം, 5.15 ന് വിശേഷാൽ ഐശ്വര്യ വിളക്ക്, രാത്രി 7 മണിയ്ക്ക് ശ്രീബലി എഴുന്നള്ളത്ത്, 8 ന് വർണ്ണോത്സവം മെഗാ ഷോ, രാത്രി 9.15 ന് സേവാ എഴുന്നള്ളത്ത്.
മാർച്ച് 8 ന് വൈകിട്ട് മൂന്നിന് കുതിരയെടുപ്പ്, കുത്തിയോട്ടം കെട്ടിയുയർത്തുന്ന 6 കുതിരകൾ ഭക്തർ തോളിലേറ്റി ക്ഷേത്രങ്ങൾക്ക് വലം വയ്ക്കും.അകമ്പടിയായി കതിരു കുതിര, എടുപ്പുകാള, പൂക്കാവടി, മുത്തുക്കുട, ശിങ്കാരിമേളം, പുഷ്പൃഷ്ടി എന്നിവ നടക്കും, രാത്രി 23 കരകളിൽ നിന്ന് കെട്ടുകാഴ്ചകൾ ക്ഷേത്രത്തിലെത്തും, വൈകിട്ട് 3 ന് ഓട്ടൻ തുള്ളൽ,5 ന് ഗാനാമൃതം, 7 ന് ഗാനമേള, മാർച്ച്9 ന് വൈകിട്ട് 7 ന് ഡി ജെ വിത്ത് ചെണ്ട, 9 ന് ഫീൽ ഗുഡ് കോമഡി ഷോ. മാർച്ച് 10 ന് വൈകിട്ട് 6.30 ന് അലോഷി പാടുന്നു ,9 ന് നാടൻ പാട്ട് ദൃശ്യാവിഷ്‌ക്കാരം, മാർച്ച് 11 രാത്രി 7ന് JOB KURYAN LIVE SHOW, രാത്രി 9 ന് കഥകളി. മാർച്ച് 12 രാത്രി 7 ന് നാടകം, 9 THIRUMALI& THUDWISER,.13 ന് വൈകിട്ട്7 ന് BANARJ’S KANAL BAND, 9 ന് വിനീത് ശ്രീനിവാസൻ നയിക്കുന്ന മ്യൂസിക്കൽ ഡാൻസ് നൈറ്റ്. മാർച്ച് 14 ന് വൈകിട്ട് 7 ന് കഥാ പ്രസംഗം, രാത്രി 9 ന് മ്യൂസിക്, DROPS. മാർച്ച് 15 രാത്രി 7 ന്, വൈക്കം വിജയലക്ഷ്മി നയിക്കുന്ന ഗാനമേള 9 ന് DANCE FESTVAL,
മാർച്ച് 16 ന് വൈകിട്ട് 6 30 ന് സമാപന സമ്മേളനം മന്ത്രി വി എൻ വാസവനും, കടയ്ക്കലമ്മ സാന്ത്വന പദ്ധതി മന്ത്രി ജെ ചിഞ്ചു റാണിയും ഉദ്ഘാടനം ചെയ്യും. രാത്രി 8 മണി മുതൽ ഗാനമേള, രാത്രി 12 മണിമുതൽ തിരുമുടി എഴുന്നള്ളിപ്പ്, തിരിച്ചെഴുന്നള്ളിപ്പ്, കുരുസി.
chithara
local
പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി ഇത്തരം പ്രശ്നങ്ങൾ മൂലമാണ് രാത്രി 10 മണി വരെ ആക്കി ചുരുക്കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അറുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം
മടത്തറ: മടത്തറയിൽ ആശുപത്രിക്ക് നേരെ ആക്രമം. മദ്യപിച്ചെത്തിയ സമീപവാസിയായ നവാസ് അക്രമം കാണിക്കുകയായിരുന്നു. മടത്തറ കലയപുരത്തെ മെഡി ട്രസ്റ്റ് ആശുപത്രിയുടെ ഗ്ലാസുകൾ പ്രതി
പൊട്ടിക്കുകയുണ്ടായി. പരാതിയിൽ പാലോട് പോലീസ് കേസെടുത്തു. ആശുപത്രി നെയിംബോർഡും നശിപ്പിച്ച സ്ഥിതിയിലാണ്. സി.സി. ടി.വി ദൃശ്യങ്ങൾ പരിശോധിച്ചതിൽ ആണ് പ്രതി പ്രദേശവാസിയായ കരട് നവാസ് എന്ന് വിളിക്കുന്ന ആളാണെന്ന് മനസ്സിലാക്കുന്നത്.പിന്നാലെ ബിൽഡിംഗ് ഓണറും ഡോക്ടറും പാലോട് പോലീസിൽ പരാതി നൽകി. നിരന്തരം ഇയാൾ മദ്യപിച്ച് ഉപദ്രവം നടത്താറുണ്ട് എന്നാണ് വിവരം. നേരത്തെ 24 മണിക്കൂർ പ്രവർത്തിച്ചുകൊണ്ടിരുന്ന ആശുപത്രി ഇത്തരം പ്രശ്നങ്ങൾ മൂലമാണ് രാത്രി 10 മണി വരെ ആക്കി ചുരുക്കിയത്. കഴിഞ്ഞ ദിവസത്തെ ആക്രമണത്തിൽ അറുപതിനായിരത്തോളം രൂപയുടെ നഷ്ടം സംഭവിച്ചിട്ടുണ്ടെന്നാണ് വിവരം.
kadakkal
local
ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2025 മാർച്ച് 2 (1200 കുംഭം 18) ന് കൊടിയേറി മാർച്ച് 16 (1200 മീനം 2) ന് കുരുസിയോടെ സമാപിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര 01-03-2025 ന്, കോടിയേറ്റം മാർച്ച് 2ന് നടക്കും. ഉദ്ഘാടന സമ്മേളനം 07.03.2024 രാവിലെ 7 മണിയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു
കടയ്ക്കൽ: കടയ്ക്കൽ തിരുവാതിര 2025 നോട്ടീസ് പ്രകാശനം ചെയ്തു. ദേവീ ക്ഷേത്ര അങ്കണത്തിൽ വച്ച് ക്ഷേത്രോപദേശക സമിതി ഭാരവാഹികളും, ഉത്സവ കമ്മിറ്റി ഭാരവാഹികളും ചേർന്ന് ഈ വർഷത്തെ നോട്ടീസ് പ്രകാശനം ചെയ്തു. പ്രശസ്ത ഡിസൈനർ സുജിത് കടയ്ക്കലാണ് കവർ പേജ് തയ്യാറാക്കിയത്.
ഇക്കൊല്ലത്തെ തിരുവാതിര മഹോത്സവം 2025 മാർച്ച് 2 (1200 കുംഭം 18) ന് കൊടിയേറി മാർച്ച് 16 (1200 മീനം 2) ന് കുരുസിയോടെ സമാപിക്കുകയാണ്. തിരുവാഭരണ ഘോഷയാത്ര 01-03-2025 ന്, കോടിയേറ്റം മാർച്ച് 2ന് നടക്കും. ഉദ്ഘാടന സമ്മേളനം 07.03.2024 രാവിലെ 7 മണിയ്ക്ക് ദേവസ്വം ബോർഡ് പ്രസിഡന്റ് പി എസ് പ്രശാന്ത് ഉദ്ഘാടനം ചെയ്യും.
ക്ഷേത്ര ഉപദേശക സമിതിയുടെ പ്രസിഡന്റ് എസ് വികാസ്,സെക്രട്ടറി ഐ അനിൽകുമാർ, കടയ്ക്കൽ തിരുവാതിര മഹോത്സവ കമ്മിറ്റി പ്രസിഡന്റ് സുരേന്ദ്രൻ പിള്ള, സെക്രട്ടറി അഡ്വ ആർ രാഹുൽ കൃഷ്ണൻ, ട്രഷറർ ഡി വിജേഷ്, ജോയിൻ സെക്രട്ടറി,സജി, വൈസ് പ്രസിഡന്റ് സരുൺ, ഉപദേശക സമിതി അംഗങ്ങളായ ജെ എം മർഫി, വിഥുൻ, സുനിൽ ശങ്കർനഗർ, സുനിൽ കോട്ടപ്പുറം പത്മകുമാർ, അനി ദേവി സ്റ്റുഡിയോ,വിജി, സി ദീപു, പീടിക ക്ഷേത്രം ശാന്തി ശശിധരകുറുപ്പ്, പത്ര മാധ്യമ പ്രവർത്തകരായ ഗോപൻ മനോരമ, സനു കുമ്മിൾ, കലികാ ഷാജി, പ്രഭാകർ, വിവിധ കര കമ്മിറ്റി പ്രതനിധികൾ, ഭക്തജനങ്ങൾ എന്നിവർ പങ്കെടുത്തു.
ഇതിനായി സബ്സ്ക്രൈബ് ചെയ്ത:
അഭിപ്രായങ്ങള്‍ (Atom)











